കോവിഡ്-19 രൂക്ഷമായി വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. എം.കെ. രാഘവൻ എംപിയും പ്രവാസി ലീഗൽ സെല്ലുമാണു സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ വേണ്ടത്ര മരുന്നും സഹായവുമില്ലാതെ കുടുങ്ങിക്കിടക്കുകയാണെന്നും ഇക്കാര്യത്തിൽ അടിയന്തരമായി ഒന്നും ചെയ്യാനാവില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചതിനാലാണ് കോടതിയെ സമീപിച്ചതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു. ദുരിതം മൂലം നാട്ടിലേക്കു മടങ്ങണമെന്നാഗ്രഹിച്ച് ആയിരക്കണക്കിന് ആളുകൾ കേന്ദ്രസർക്കാരിന്റെ ഇടപെടിലിനായി പരിശ്രമിക്കുന്നുണ്ട്. അതിനാൽ, ഇവരെ മടക്കിക്കൊണ്ടു വരുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
കുടുങ്ങിക്കിടക്കുന്ന പലർക്കും സ്വന്തം ചെലവിൽ ഇന്ത്യയിലേക്കു വരാൻ കഴിയില്ല. വിസിറ്റിംഗ് വീസയിൽ പോയവരും വീസ കാലാവധി കഴിഞ്ഞു നാട്ടിൽ പോരാനിരുന്നവരും ലേബർ ക്യാന്പിൽ ഭക്ഷണമോ മരുന്നോ കൂലിയോ ലഭിക്കാതെ കിടക്കുന്നവരുമായ നിരവധി ആളുകൾ ഇതിലുണ്ട്. കോവിഡ് വ്യാപനത്തെത്തുടർന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്. അതിനാൽ തങ്ങളുടെ പൗരന്മാരെ തിരികെ എത്തിക്കാൻ കേന്ദ്ര സർക്കാരിനോടു നിർദേശിക്കണം.
ഇത്രയധികം ആളുകളെ നാട്ടിലെത്തിക്കാനാവില്ല എന്ന നിലപാടാണ് വിദേശകാര്യ മന്ത്രാലയത്തിന്റേതെന്നും ഹർജികളിൽ ചൂണ്ടിക്കാട്ടുന്നു. ഹർജി അടുത്ത ആഴ്ച കോടതി പരിഗണിച്ചേക്കും.
മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ വേണ്ടത്ര മരുന്നും സഹായവുമില്ലാതെ കുടുങ്ങിക്കിടക്കുകയാണെന്നും ഇക്കാര്യത്തിൽ അടിയന്തരമായി ഒന്നും ചെയ്യാനാവില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചതിനാലാണ് കോടതിയെ സമീപിച്ചതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു. ദുരിതം മൂലം നാട്ടിലേക്കു മടങ്ങണമെന്നാഗ്രഹിച്ച് ആയിരക്കണക്കിന് ആളുകൾ കേന്ദ്രസർക്കാരിന്റെ ഇടപെടിലിനായി പരിശ്രമിക്കുന്നുണ്ട്. അതിനാൽ, ഇവരെ മടക്കിക്കൊണ്ടു വരുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
കുടുങ്ങിക്കിടക്കുന്ന പലർക്കും സ്വന്തം ചെലവിൽ ഇന്ത്യയിലേക്കു വരാൻ കഴിയില്ല. വിസിറ്റിംഗ് വീസയിൽ പോയവരും വീസ കാലാവധി കഴിഞ്ഞു നാട്ടിൽ പോരാനിരുന്നവരും ലേബർ ക്യാന്പിൽ ഭക്ഷണമോ മരുന്നോ കൂലിയോ ലഭിക്കാതെ കിടക്കുന്നവരുമായ നിരവധി ആളുകൾ ഇതിലുണ്ട്. കോവിഡ് വ്യാപനത്തെത്തുടർന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്. അതിനാൽ തങ്ങളുടെ പൗരന്മാരെ തിരികെ എത്തിക്കാൻ കേന്ദ്ര സർക്കാരിനോടു നിർദേശിക്കണം.
ഇത്രയധികം ആളുകളെ നാട്ടിലെത്തിക്കാനാവില്ല എന്ന നിലപാടാണ് വിദേശകാര്യ മന്ത്രാലയത്തിന്റേതെന്നും ഹർജികളിൽ ചൂണ്ടിക്കാട്ടുന്നു. ഹർജി അടുത്ത ആഴ്ച കോടതി പരിഗണിച്ചേക്കും.