ഉത്ഥാനത്തിലും സമാധാനത്തിലുമാണ് ഈസ്റ്റർ നിലകൊള്ളുന്നതെന്നു ഫ്രാൻസിസ് മാർപാപ്പ. ദുഃഖവെള്ളിയിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുജന പങ്കാളിത്തമില്ലാതെ വിശുദ്ധവാര തിരുക്കർമങ്ങൾ നിർവഹിക്കുന്നതിനിടെ, ഇറ്റലിയിലെ റായ്-1 എന്ന ടെലിവിഷൻ ചാനലിലേക്കു ഫോണിൽ വിളിച്ചാണ് അദ്ദേഹം പ്രതീക്ഷയുടെ സന്ദേശം നല്കിയത്.
ദുഃഖവെള്ളി ദിനത്തിലെ പ്രത്യേക പരിപാടിക്കിടെ അപ്രതീക്ഷിതമായി വന്ന മാർപാപ്പയുടെ കോൾ അവതാരകയെ തെല്ലു പരിഭ്രമിപ്പിച്ചു.
ക്രിസ്തുവിന്റെ കുരിശുമരണവും കൊറോണ മഹാവ്യാധിയിൽ ജീവൻ പൊലിഞ്ഞവരുമാണ് തന്റെ മനസിലെന്നു മാർപാപ്പ പറഞ്ഞു. നിരവധി ഡോക്ടർമാർ, നഴ്സുമാർ, സന്യാസിനിമാർ, വൈദികർ എന്നിവർ ജീവൻ ത്യജിച്ചു. മഹാവ്യാധിക്കെതിരായ പോരാട്ടത്തിലെ മുൻനിര ഭടന്മാരായിരുന്നിവർ.
മഹാവ്യാധിയിൽ സഹനം നേരിടുന്നവർ ദൈവത്തിന്റെ സ്വന്തം ജനതയാണ്. അവരുടെ തൊട്ടടുത്തു ഞാനുണ്ട്. ലോകത്തിന്റെ വേദനയ്ക്കൊപ്പം ഞാനുണ്ട്. പ്രതീക്ഷ കൈവെടിയരുത്. പ്രതീക്ഷ വേദന മാറ്റില്ലായിരിക്കാം. പക്ഷേ, നിരാശപ്പെടുത്തില്ല. ദൈവം ലോകത്തെയും എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്നു പറഞ്ഞാണ് മാർപാപ്പ ഫോൺ വച്ചത്.
ദുഃഖവെള്ളി ദിനത്തിലെ പ്രത്യേക പരിപാടിക്കിടെ അപ്രതീക്ഷിതമായി വന്ന മാർപാപ്പയുടെ കോൾ അവതാരകയെ തെല്ലു പരിഭ്രമിപ്പിച്ചു.
ക്രിസ്തുവിന്റെ കുരിശുമരണവും കൊറോണ മഹാവ്യാധിയിൽ ജീവൻ പൊലിഞ്ഞവരുമാണ് തന്റെ മനസിലെന്നു മാർപാപ്പ പറഞ്ഞു. നിരവധി ഡോക്ടർമാർ, നഴ്സുമാർ, സന്യാസിനിമാർ, വൈദികർ എന്നിവർ ജീവൻ ത്യജിച്ചു. മഹാവ്യാധിക്കെതിരായ പോരാട്ടത്തിലെ മുൻനിര ഭടന്മാരായിരുന്നിവർ.
മഹാവ്യാധിയിൽ സഹനം നേരിടുന്നവർ ദൈവത്തിന്റെ സ്വന്തം ജനതയാണ്. അവരുടെ തൊട്ടടുത്തു ഞാനുണ്ട്. ലോകത്തിന്റെ വേദനയ്ക്കൊപ്പം ഞാനുണ്ട്. പ്രതീക്ഷ കൈവെടിയരുത്. പ്രതീക്ഷ വേദന മാറ്റില്ലായിരിക്കാം. പക്ഷേ, നിരാശപ്പെടുത്തില്ല. ദൈവം ലോകത്തെയും എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്നു പറഞ്ഞാണ് മാർപാപ്പ ഫോൺ വച്ചത്.