ലോക്ക് ഡൗണ്‍ മൂന്നാം ആഴ്ചയിലെത്തിയതോടെ സംസ്ഥാനത്തെ കാർഷികമേഖല പൂർണമായും തകർന്നടിഞ്ഞു. ചെറുകിട കർഷകർ മുതൽ വൻകിട പ്ലാന്റേഷൻ വരെ അതിഭീകരമായ അവസ്ഥയാണു നേരിടുന്നത്. കേരളാ പ്ലാന്റേഴ്സ് അസോസിയേഷന്റെ കണക്കുപ്രകാരം സംസ്ഥാനത്തു റബർ ഉത്പാദന മേഖലയിൽ മാത്രം 320 കോടി രൂപയുടെ നഷ്ടമാണ് മൂന്നാഴ്ചയ്ക്കുള്ളിൽ ഉണ്ടായിരിക്കുന്നത്.
തേയിലക്കൊളുന്ത് നുള്ളിയെടുക്കാൻ കഴിയാത്തതിനെത്തുടർന്ന് 125 കോടി രൂപയുടെ നഷ്ടമാണ് ഇന്നലത്തെ വരെ കണക്കിൽ ഉൾപ്പെടുന്നത്. ഏലത്തോട്ടങ്ങളും നേരിടുന്നത് അതി ഭീകരമായ പ്രതിസന്ധിയാണ്. ഉത്പന്നം ശേഖരിക്കുന്നതിന് ഉൾപ്പെടെ തടസം നേരിട്ടതോടെ 20 കോടി രൂപയുടെ നഷ്ടം ഇതിനോടകം ഏലം മേഖലയിലുണ്ടായി.
12.5 കോടിയുടെ നഷ്ടമാണ് കാപ്പി മേഖലയിൽ. കോവിഡ് പശ്ചാത്തലത്തിൽ തൊഴിൽനിയന്ത്രണം കർശനമാക്കിയതോടെ 25 ശതമാനം തൊഴിലാളികൾക്കാണു റബർ തോട്ടങ്ങളിൽ തൊഴിൽ ചെയ്യാൻ അനുമതി നല്‍കിയിട്ടുള്ളത്. എന്നാൽ, പ്ലാന്റേഷൻ മേഖലയിലെ റബർ തോട്ടങ്ങളിൽ ഇത്രയും തൊഴിലാളികളെ മാത്രം വച്ചു തൊഴിൽ എടുപ്പിച്ചാൽ യാതൊരു ഗുണവും ലഭിക്കില്ലെന്നാണു തോട്ടം ഉടമകൾ പറയുന്നത്.
തേയില തേങ്ങൽ
തേയില ലേലം നിർത്തിവച്ചതോടെ ടണ്‍ കണക്കിനു തേയിലയാണു കെട്ടിക്കിടക്കുന്നത്. കച്ചവടം നടക്കാതായതോടെ ഉടമകൾക്കു പണം ലഭ്യമല്ലാത്ത സ്ഥിതിയും. 50 ശതമാനം തൊഴിലാളികളെ ഉപയോഗിച്ച് കൊളുന്ത് എടുക്കാനും കീടനാശിനി തളിക്കാനും സർക്കാർ അനുമതി നല്‍കിയെങ്കിലും തേയിലലേലം നടക്കാത്തതിനാൽ പല ഉടമകളുടെ കൈയിലുംപണം ഇല്ലാതായി. ഇതോടെ കൊളുന്ത് ശേഖരിക്കാൻ കഴിയാത്ത സ്ഥിതിയുമായി.
ഏലം മേഖല
കീടനാശിനി പ്രയോഗവും വിളവെടുപ്പും കൃത്യമായി നടത്താൻ കഴിയാതെ വന്നതോടെ കൂടുതൽ കൃഷി നാശം സംഭവിച്ചത് ഏലത്തോട്ടം മേഖലയിലാണ്. ഇടുക്കി ജില്ലയിൽ ഉൾപ്പെടെ ഏലക്കൃഷിക്കു വൻ നാശമാണു സംഭവിച്ചിട്ടുള്ളത്.
തുടർച്ചയായ ആഴ്ചകളിൽ ഏലം, തേയില എന്നിവയുടെ ലേലം നടക്കാത്തതിനാൽ വൻതോതിൽ വിലയിടിക്കാനുള്ള നീക്കവും നടക്കുന്നതായി സൂചനയുണ്ട്. ഇത്തരം സാഹചര്യത്തിൽ കാർഷിക മേഖലയിൽ സർക്കാരിന്റെ ശക്തമായ ഇടപെടൽ വേണമെന്ന ആവശ്യം ഉയർന്നു.
തോമസ് വർഗീസ്
തേയിലക്കൊളുന്ത് നുള്ളിയെടുക്കാൻ കഴിയാത്തതിനെത്തുടർന്ന് 125 കോടി രൂപയുടെ നഷ്ടമാണ് ഇന്നലത്തെ വരെ കണക്കിൽ ഉൾപ്പെടുന്നത്. ഏലത്തോട്ടങ്ങളും നേരിടുന്നത് അതി ഭീകരമായ പ്രതിസന്ധിയാണ്. ഉത്പന്നം ശേഖരിക്കുന്നതിന് ഉൾപ്പെടെ തടസം നേരിട്ടതോടെ 20 കോടി രൂപയുടെ നഷ്ടം ഇതിനോടകം ഏലം മേഖലയിലുണ്ടായി.
12.5 കോടിയുടെ നഷ്ടമാണ് കാപ്പി മേഖലയിൽ. കോവിഡ് പശ്ചാത്തലത്തിൽ തൊഴിൽനിയന്ത്രണം കർശനമാക്കിയതോടെ 25 ശതമാനം തൊഴിലാളികൾക്കാണു റബർ തോട്ടങ്ങളിൽ തൊഴിൽ ചെയ്യാൻ അനുമതി നല്‍കിയിട്ടുള്ളത്. എന്നാൽ, പ്ലാന്റേഷൻ മേഖലയിലെ റബർ തോട്ടങ്ങളിൽ ഇത്രയും തൊഴിലാളികളെ മാത്രം വച്ചു തൊഴിൽ എടുപ്പിച്ചാൽ യാതൊരു ഗുണവും ലഭിക്കില്ലെന്നാണു തോട്ടം ഉടമകൾ പറയുന്നത്.
തേയില തേങ്ങൽ
തേയില ലേലം നിർത്തിവച്ചതോടെ ടണ്‍ കണക്കിനു തേയിലയാണു കെട്ടിക്കിടക്കുന്നത്. കച്ചവടം നടക്കാതായതോടെ ഉടമകൾക്കു പണം ലഭ്യമല്ലാത്ത സ്ഥിതിയും. 50 ശതമാനം തൊഴിലാളികളെ ഉപയോഗിച്ച് കൊളുന്ത് എടുക്കാനും കീടനാശിനി തളിക്കാനും സർക്കാർ അനുമതി നല്‍കിയെങ്കിലും തേയിലലേലം നടക്കാത്തതിനാൽ പല ഉടമകളുടെ കൈയിലുംപണം ഇല്ലാതായി. ഇതോടെ കൊളുന്ത് ശേഖരിക്കാൻ കഴിയാത്ത സ്ഥിതിയുമായി.
ഏലം മേഖല
കീടനാശിനി പ്രയോഗവും വിളവെടുപ്പും കൃത്യമായി നടത്താൻ കഴിയാതെ വന്നതോടെ കൂടുതൽ കൃഷി നാശം സംഭവിച്ചത് ഏലത്തോട്ടം മേഖലയിലാണ്. ഇടുക്കി ജില്ലയിൽ ഉൾപ്പെടെ ഏലക്കൃഷിക്കു വൻ നാശമാണു സംഭവിച്ചിട്ടുള്ളത്.
തുടർച്ചയായ ആഴ്ചകളിൽ ഏലം, തേയില എന്നിവയുടെ ലേലം നടക്കാത്തതിനാൽ വൻതോതിൽ വിലയിടിക്കാനുള്ള നീക്കവും നടക്കുന്നതായി സൂചനയുണ്ട്. ഇത്തരം സാഹചര്യത്തിൽ കാർഷിക മേഖലയിൽ സർക്കാരിന്റെ ശക്തമായ ഇടപെടൽ വേണമെന്ന ആവശ്യം ഉയർന്നു.
തോമസ് വർഗീസ്