കോവിഡ് വൈറസ് പടരുന്നതിനിടെ തുർക്കിയിൽ കർഫ്യൂ പ്രഖ്യാപിച്ചു. രാജ്യത്തെ 31 നഗരങ്ങളിലാണ് രണ്ടു ദിവസത്തെ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. അങ്കാറയും, ഇസ്താംബൂളുമടക്കമുള്ള 31 നഗരങ്ങളിലെയും ആളുകൾ വീടുകളിൽ തന്നെ തുടരണമെന്ന് തുർക്കി ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
ആഴ്ചയുടെ അവസാന ദിവസങ്ങൾ ആയതിനാലും അവധി ആയതിനാലും ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങാൻ സാധ്യുണ്ടെന്നുള്ളതും ഇത് സാമൂഹിക അകലം പാലിക്കുന്നതിനേ ബാധിച്ചേക്കുമെന്നതിനാലുമാണ് കർഫ്യൂ പ്രഖ്യാപിച്ചത്.
തുർക്കിയിൽ ഇതുവരെ കോവിഡ് ബാധിച്ച് 1,006 പേരാണ് മരണമടഞ്ഞത്. വെള്ളിയാഴ്ച മാത്രം ഇവിടെ 98 പേർ മരണത്തിനു കീഴടങ്ങി. 47,029 പേർക്കാണ് രാജ്യത്ത് വൈറസ് ബാധിച്ചിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 4,747 പേർക്കാണ് കോവിഡ് പിടിപെട്ടതായി സ്ഥിരീകരിച്ചത്.
ആഴ്ചയുടെ അവസാന ദിവസങ്ങൾ ആയതിനാലും അവധി ആയതിനാലും ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങാൻ സാധ്യുണ്ടെന്നുള്ളതും ഇത് സാമൂഹിക അകലം പാലിക്കുന്നതിനേ ബാധിച്ചേക്കുമെന്നതിനാലുമാണ് കർഫ്യൂ പ്രഖ്യാപിച്ചത്.
തുർക്കിയിൽ ഇതുവരെ കോവിഡ് ബാധിച്ച് 1,006 പേരാണ് മരണമടഞ്ഞത്. വെള്ളിയാഴ്ച മാത്രം ഇവിടെ 98 പേർ മരണത്തിനു കീഴടങ്ങി. 47,029 പേർക്കാണ് രാജ്യത്ത് വൈറസ് ബാധിച്ചിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 4,747 പേർക്കാണ് കോവിഡ് പിടിപെട്ടതായി സ്ഥിരീകരിച്ചത്.