രാജ്യത്തെ ആദ്യത്തെ കോവിഡ് വൈറസ് കേസ് റിപ്പോർട്ട് ചെയ്തതോടെ യമൻ അതിജാഗ്രതയിൽ. ആരോഗ്യ മേഖല അത്രകണ്ട് കാര്യക്ഷമമല്ലാത്ത യമനിൽ ഇനി ഭീതിജനകമായ ദിനങ്ങളാണ് മുന്നോട്ടെന്നാണ് വിലയിരുത്തൽ. അതിജാഗ്രതയുടെ ദിനങ്ങളാണ് മുന്നിലുള്ളതെന്ന് യമനിലെ ഇന്റർനാഷണൽ റെസ്ക്യൂ കമ്മിറ്റിയും വിലയിരുത്തുന്നു.
കോളറ, ഡെങ്കു, മലേറിയ എന്നിവയെല്ലാം വ്യാപകമായിട്ടും യമനിൽ പകുതിയിൽ താഴ മാത്രം ആശുപത്രികളേ പൂർണമായും പ്രവർത്തന സജ്ജമായിട്ടുള്ളു. ആശങ്കകൾ വർധിപ്പിക്കുന്നതിലെ പ്രധാ ഘടകവും ഇതുതന്നെ.
കൊറോണയെ അകറ്റി നിർത്തുന്നതിന് ഒത്തൊരുമയോടെ നീങ്ങണമെന്ന ഐക്യരാഷ്ടസംഘടനയുടെ നിർദേശത്തിന്റെ പശ്ചാത്തലത്തിൽ ഹൂതി വിമതരുമായി വെടി നിർത്തലിൽ ഏർപ്പടാൻ സൗദി സഖ്യസേന തീരുമാനിച്ചിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് ഇവിടെ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്.
60 വയസുള്ള വൃദ്ധനാണ് വൈറസ് ബാധിച്ചിട്ടുള്ളതെന്നും ഇദ്ദേഹത്തെ ആശുപത്രിയിലാക്കിയെന്നും അധികൃതർ വ്യക്തമാക്കി. ഇദ്ദേഹം ജോലി ചെയ്തിരുന്ന തുറമുഖം പൂർണമായും അടക്കുകയും അവിടെയുള്ള മുഴുവൻ ആളുകളോടും നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ഷബ്വ, ഹന്ദ്രമൗത് പ്രദേശങ്ങളുടെ അതിർത്തികൾ അടയ്ക്കുകയും കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
കോളറ, ഡെങ്കു, മലേറിയ എന്നിവയെല്ലാം വ്യാപകമായിട്ടും യമനിൽ പകുതിയിൽ താഴ മാത്രം ആശുപത്രികളേ പൂർണമായും പ്രവർത്തന സജ്ജമായിട്ടുള്ളു. ആശങ്കകൾ വർധിപ്പിക്കുന്നതിലെ പ്രധാ ഘടകവും ഇതുതന്നെ.
കൊറോണയെ അകറ്റി നിർത്തുന്നതിന് ഒത്തൊരുമയോടെ നീങ്ങണമെന്ന ഐക്യരാഷ്ടസംഘടനയുടെ നിർദേശത്തിന്റെ പശ്ചാത്തലത്തിൽ ഹൂതി വിമതരുമായി വെടി നിർത്തലിൽ ഏർപ്പടാൻ സൗദി സഖ്യസേന തീരുമാനിച്ചിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് ഇവിടെ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്.
60 വയസുള്ള വൃദ്ധനാണ് വൈറസ് ബാധിച്ചിട്ടുള്ളതെന്നും ഇദ്ദേഹത്തെ ആശുപത്രിയിലാക്കിയെന്നും അധികൃതർ വ്യക്തമാക്കി. ഇദ്ദേഹം ജോലി ചെയ്തിരുന്ന തുറമുഖം പൂർണമായും അടക്കുകയും അവിടെയുള്ള മുഴുവൻ ആളുകളോടും നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ഷബ്വ, ഹന്ദ്രമൗത് പ്രദേശങ്ങളുടെ അതിർത്തികൾ അടയ്ക്കുകയും കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.