രാജ്യത്ത് ലോക്ഡൗൺ നീട്ടിയേക്കുമെന്ന സൂചനയുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധൻ. രോഗികളുടെ എണ്ണത്തിലുള്ള വര്‍ധന നിയന്ത്രിക്കാന്‍ മൂന്നാഴ്ചയെങ്കിലും വേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.
സാമൂഹിക പ്രതിരോധ കുത്തിവയ്പ്പാണ് ലോക്ഡൗൺ. സംസ്ഥാനങ്ങള്‍ ലോക്ഡൗൺ നൂറ് ശതമാനം ഫലപ്രദമായി നടപ്പാക്കണം. സ്ഥിതിഗതികള്‍ വിലയിരുത്തിവരികയാണെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വിട്ടുവീഴ്ചയുണ്ടാവില്ലെന്നും ഹര്ഷവര്ധന് അറിയിച്ചു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് 4100 കോടി നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫ്രന്‍സ് നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനങ്ങള്‍ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
ഐസിഎംആര്‍ ലാബുകളില്‍ പരിശോധനകള്‍ കൂടുതല്‍ കര്‍ക്കശമാക്കാൻ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യസുരക്ഷാ ഉപകരണങ്ങളും എന്‍95 മാസ്കും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വേണ്ടിയാണ്. ഇത്തരം മാസ്കുകള്‍ സാധാരണക്കാര്‍ ഉപയോഗിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക പ്രതിരോധ കുത്തിവയ്പ്പാണ് ലോക്ഡൗൺ. സംസ്ഥാനങ്ങള്‍ ലോക്ഡൗൺ നൂറ് ശതമാനം ഫലപ്രദമായി നടപ്പാക്കണം. സ്ഥിതിഗതികള്‍ വിലയിരുത്തിവരികയാണെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വിട്ടുവീഴ്ചയുണ്ടാവില്ലെന്നും ഹര്ഷവര്ധന് അറിയിച്ചു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് 4100 കോടി നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫ്രന്‍സ് നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനങ്ങള്‍ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
ഐസിഎംആര്‍ ലാബുകളില്‍ പരിശോധനകള്‍ കൂടുതല്‍ കര്‍ക്കശമാക്കാൻ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യസുരക്ഷാ ഉപകരണങ്ങളും എന്‍95 മാസ്കും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വേണ്ടിയാണ്. ഇത്തരം മാസ്കുകള്‍ സാധാരണക്കാര്‍ ഉപയോഗിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.