ബിഹാറില്‍ റിപ്പോര്‍ട്ട് ചെയ്ത 60 കോവിഡ് കേസുകളില്‍ മൂന്നിലൊന്ന് എണ്ണവും സ്ഥിരീകരിച്ചത് സിവാന്‍ ജില്ലയിലെ ഒരേ കുടുംബത്തില്‍ നിന്നെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് അവസാനത്തോടെ ഒമാനില്‍ നിന്നും മടങ്ങിയെത്തിയ കോവിഡ് ബാധിതനില്‍ നിന്നുമാണ് ശൃംഖല ആരംഭിച്ചത്.
ഒമാനില്‍ നിന്നും മാര്‍ച്ച് 14ന് പഞ്ച്വാര് ഗ്രാമത്തിലെത്തിയ ഇയാള്‍ ജില്ലയിലെ പല സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. രോഗ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഏപ്രില്‍ നാലിനാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉള്‍പ്പടെ ഇയാളുടെ കുടുംബത്തിലെ 22 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇവരില്‍ പലര്‍ക്കും രോഗ ലക്ഷണം കാണിച്ചിരുന്നില്ല. ജില്ലയില്‍ 31 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
കുടുംബത്തിലെ നാല് പേരുടെ രോഗം ഭേദപ്പെട്ടു. എന്നാല്‍ ഇവര്‍ രണ്ട് ആഴ്ചത്തേക്ക് നിരീക്ഷണത്തിലായിരിക്കും. 10 പേരുടെ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ്. ജില്ലയിലെ 43 ഗ്രാമങ്ങള്‍ അധികൃതര്‍ അടച്ചിട്ടിട്ടുണ്ട്.
രോഗിയെയും സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെയും കണ്ടെത്താന്‍ സാധിച്ചത് വൈറസ് വ്യാപനം തടയുവാന്‍ കഴിഞ്ഞെന്ന് പ്രിൻസിപ്പല്‍ ഹെല്‍ത്ത് സെക്രട്ടറി സഞ്ജയ് കുമാര്‍ പറഞ്ഞു.
ഒമാനില്‍ നിന്നും മാര്‍ച്ച് 14ന് പഞ്ച്വാര് ഗ്രാമത്തിലെത്തിയ ഇയാള്‍ ജില്ലയിലെ പല സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. രോഗ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഏപ്രില്‍ നാലിനാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉള്‍പ്പടെ ഇയാളുടെ കുടുംബത്തിലെ 22 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇവരില്‍ പലര്‍ക്കും രോഗ ലക്ഷണം കാണിച്ചിരുന്നില്ല. ജില്ലയില്‍ 31 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
കുടുംബത്തിലെ നാല് പേരുടെ രോഗം ഭേദപ്പെട്ടു. എന്നാല്‍ ഇവര്‍ രണ്ട് ആഴ്ചത്തേക്ക് നിരീക്ഷണത്തിലായിരിക്കും. 10 പേരുടെ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ്. ജില്ലയിലെ 43 ഗ്രാമങ്ങള്‍ അധികൃതര്‍ അടച്ചിട്ടിട്ടുണ്ട്.
രോഗിയെയും സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെയും കണ്ടെത്താന്‍ സാധിച്ചത് വൈറസ് വ്യാപനം തടയുവാന്‍ കഴിഞ്ഞെന്ന് പ്രിൻസിപ്പല്‍ ഹെല്‍ത്ത് സെക്രട്ടറി സഞ്ജയ് കുമാര്‍ പറഞ്ഞു.