ലോക്ക് ഡൗണ്‍ കാലത്ത് ഫീസ് ആവശ്യപ്പെട്ടതിന് പഞ്ചാബിലെ 38 സ്വകാര്യ സ്കൂളുകൾക്ക് സർക്കാർ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ലോക്ക് ഡൗണ്‍ തീരുന്നതു വരെ വാടക നൽകുന്നതിനു പിഴയില്ലാതെ കാലാവധി നീട്ടി നൽകണമെന്നും ആരെയും പുറത്താക്കരുതെന്നും കേന്ദ്രസർക്കാരും ആവർത്തിച്ചു നിർദേശം നൽകി.
ലോക്ക്ഡൗണിൽ കുട്ടികളിൽ നിന്ന് ഫീസിനായി സന്ദേശങ്ങളും ടെലിഫോണ്‍ വിളികളും നടത്തിയതിനാണ് പഞ്ചാബിലെ 38 സ്കൂളുകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതെന്ന് വിദ്യാഭ്യാസ മന്ത്രി വിജയിന്ദർ സിംഗ്ല അറിയിച്ചു. ലോക്ക് ഡൗണ്‍ തീരുന്നതു വരെ വിദ്യാർഥികളിൽ നിന്നു ഫീസ് ചോദിക്കരുതെന്നു സർക്കാർ നിർദേശം നൽകിയിരുന്നു. ഓണ്‍ലൈനിൽ ഫീസ് അടച്ചില്ലെങ്കിൽ കുട്ടിയുടെ പേര് സ്കൂൾ അഡ്മിഷൻ ലിസ്റ്റിൽ നിന്നു നീക്കം ചെയ്യുമെന്നു ടെലിഫോണിൽ വിളിച്ച് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടതായി വരെ പരാതി കിട്ടിയെന്ന് മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ നാടായ പട്യാലയിലെ ആറു സ്കൂളുകൾക്കും നോട്ടീസ് നൽകി. മൊഹാലി, ജലന്തർ, ലുധിയാന, അമൃത്സർ, കപൂർത്തല, പത്താൻകോട്ട്, ഹോഷിയാർപുർ, ഭട്ടിൻഡ, ബർനാല സൻഗ്രൂർ തുടങ്ങിയ നഗരങ്ങളിലെ സ്കൂളുകൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്.
അടുത്ത വർഷത്തേക്കുള്ള സ്കൂൾ ഫീസ്, സ്കൂൾ ബസിലെ യാത്രയ്ക്കുള്ള തുക, പുസ്തകങ്ങളുടെ വില എന്നിവയൊന്നും ലോക്ക് ഡൗണ്‍ തീരുന്നതു വരെ ഈടാക്കരുതെന്നു പഞ്ചാബ്, ഹരിയാന, യുപി തുടങ്ങിയ സർക്കാരുകൾ സ്വകാര്യ സ്കൂളുകൾക്കു നിർദേശം നൽകിയിട്ടുണ്ട്.
ഇതിനു വിരുദ്ധമായി ഫീസ് അടയ്ക്കാനായി മാതാപിതാക്കൾക്കു നിർദേശം നൽകുന്ന സ്കൂളുകൾക്കെതിരേ നടപടി സ്വീകരിക്കുമെന്നും സർക്കാരുകൾ വ്യക്തമാക്കി.ഇതിനിടെ വീടുകൾ, കടകൾ തുടങ്ങിയവയുടെ വാടക ഈടാക്കുന്നതിനു ലോക്കഡൗണ്‍ തീരുന്നതു വരെ കാലാവധി നൽകണമെന്ന് ഉടമകളോട് കേന്ദ്രസർക്കാരും വിവിധ സംസ്ഥാന സർക്കാരുകൾ ആവശ്യപ്പെട്ടു.
ഒഴിപ്പിക്കലിന് അനുമതി കിട്ടിയിട്ടുള്ളവരും ലോക്ക് ഡൗണ്‍ അവസാനിച്ച ശേഷം മാത്രമേ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാവൂ. തമിഴനാട്ടിൽ മാർച്ച്, ഏപ്രിൽ മാസങ്ങളിലെ വാടക പിഴകൂടാതെ പിന്നീടു മാത്രമേ ഈടാക്കാവൂ എന്ന് നിർദേശം നൽകിയിട്ടുള്ളതായി മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി പറഞ്ഞു. വാടക നൽകാൻ നിവൃത്തിയില്ലാത്ത സാചര്യം ഉടമകൾ മനസിലാക്കണമെന്ന് മറ്റു സംസ്ഥാന സർക്കാരുകളും വ്യക്തമാക്കിയിട്ടുണ്ട്.
തൊഴിലാളികൾക്ക് ഉടമകൾ ലോക്ക് ഡൗണ്‍ കാലത്തെ മുഴുവൻ കൂലിയും നൽകണമെന്ന് ദേശീയ ദുരന്ത മാനേജ്മെന്റ് നിയമം അനുസരിച്ച് കേന്ദ്രസർക്കാർ പുറത്തിറക്കിയ ഉത്തരവിൽ നിർദേശിച്ചിരുന്നു. ലോക്ക് ഡൗണ്‍ കാലത്തെ തൊഴിലാളികളുടെ വാടകയിൽ ഇളവു നൽകണമെന്നും ഉത്തരവിൽ പറയുന്നു.
ജോർജ് കള്ളിവയലിൽ
ലോക്ക്ഡൗണിൽ കുട്ടികളിൽ നിന്ന് ഫീസിനായി സന്ദേശങ്ങളും ടെലിഫോണ്‍ വിളികളും നടത്തിയതിനാണ് പഞ്ചാബിലെ 38 സ്കൂളുകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതെന്ന് വിദ്യാഭ്യാസ മന്ത്രി വിജയിന്ദർ സിംഗ്ല അറിയിച്ചു. ലോക്ക് ഡൗണ്‍ തീരുന്നതു വരെ വിദ്യാർഥികളിൽ നിന്നു ഫീസ് ചോദിക്കരുതെന്നു സർക്കാർ നിർദേശം നൽകിയിരുന്നു. ഓണ്‍ലൈനിൽ ഫീസ് അടച്ചില്ലെങ്കിൽ കുട്ടിയുടെ പേര് സ്കൂൾ അഡ്മിഷൻ ലിസ്റ്റിൽ നിന്നു നീക്കം ചെയ്യുമെന്നു ടെലിഫോണിൽ വിളിച്ച് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടതായി വരെ പരാതി കിട്ടിയെന്ന് മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ നാടായ പട്യാലയിലെ ആറു സ്കൂളുകൾക്കും നോട്ടീസ് നൽകി. മൊഹാലി, ജലന്തർ, ലുധിയാന, അമൃത്സർ, കപൂർത്തല, പത്താൻകോട്ട്, ഹോഷിയാർപുർ, ഭട്ടിൻഡ, ബർനാല സൻഗ്രൂർ തുടങ്ങിയ നഗരങ്ങളിലെ സ്കൂളുകൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്.
അടുത്ത വർഷത്തേക്കുള്ള സ്കൂൾ ഫീസ്, സ്കൂൾ ബസിലെ യാത്രയ്ക്കുള്ള തുക, പുസ്തകങ്ങളുടെ വില എന്നിവയൊന്നും ലോക്ക് ഡൗണ്‍ തീരുന്നതു വരെ ഈടാക്കരുതെന്നു പഞ്ചാബ്, ഹരിയാന, യുപി തുടങ്ങിയ സർക്കാരുകൾ സ്വകാര്യ സ്കൂളുകൾക്കു നിർദേശം നൽകിയിട്ടുണ്ട്.
ഇതിനു വിരുദ്ധമായി ഫീസ് അടയ്ക്കാനായി മാതാപിതാക്കൾക്കു നിർദേശം നൽകുന്ന സ്കൂളുകൾക്കെതിരേ നടപടി സ്വീകരിക്കുമെന്നും സർക്കാരുകൾ വ്യക്തമാക്കി.ഇതിനിടെ വീടുകൾ, കടകൾ തുടങ്ങിയവയുടെ വാടക ഈടാക്കുന്നതിനു ലോക്കഡൗണ്‍ തീരുന്നതു വരെ കാലാവധി നൽകണമെന്ന് ഉടമകളോട് കേന്ദ്രസർക്കാരും വിവിധ സംസ്ഥാന സർക്കാരുകൾ ആവശ്യപ്പെട്ടു.
ഒഴിപ്പിക്കലിന് അനുമതി കിട്ടിയിട്ടുള്ളവരും ലോക്ക് ഡൗണ്‍ അവസാനിച്ച ശേഷം മാത്രമേ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാവൂ. തമിഴനാട്ടിൽ മാർച്ച്, ഏപ്രിൽ മാസങ്ങളിലെ വാടക പിഴകൂടാതെ പിന്നീടു മാത്രമേ ഈടാക്കാവൂ എന്ന് നിർദേശം നൽകിയിട്ടുള്ളതായി മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി പറഞ്ഞു. വാടക നൽകാൻ നിവൃത്തിയില്ലാത്ത സാചര്യം ഉടമകൾ മനസിലാക്കണമെന്ന് മറ്റു സംസ്ഥാന സർക്കാരുകളും വ്യക്തമാക്കിയിട്ടുണ്ട്.
തൊഴിലാളികൾക്ക് ഉടമകൾ ലോക്ക് ഡൗണ്‍ കാലത്തെ മുഴുവൻ കൂലിയും നൽകണമെന്ന് ദേശീയ ദുരന്ത മാനേജ്മെന്റ് നിയമം അനുസരിച്ച് കേന്ദ്രസർക്കാർ പുറത്തിറക്കിയ ഉത്തരവിൽ നിർദേശിച്ചിരുന്നു. ലോക്ക് ഡൗണ്‍ കാലത്തെ തൊഴിലാളികളുടെ വാടകയിൽ ഇളവു നൽകണമെന്നും ഉത്തരവിൽ പറയുന്നു.
ജോർജ് കള്ളിവയലിൽ