കോവിഡ്-19 നെതിരേയുള്ള മാനവരാശിയുടെ പോരാട്ടത്തിനു സാധ്യമായതെല്ലാം ചെയ്യുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ്-19 ചികിത്സയ്ക്കു ഫലപ്രദമെന്നു കരുതുന്ന മലേറിയയ്ക്കുള്ള മരുന്ന് കയറ്റി അയക്കാമെന്നു പ്രധാനമന്ത്രി സമ്മതിച്ചതിനെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്വിറ്ററിലൂടെ അഭിനന്ദിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണു യോജിച്ചുള്ള പോരാട്ടത്തിലൂടെ പ്രധാനമന്ത്രിയുടെ അഭിപ്രായപ്രകടനം.
യോജിച്ച പോരാട്ടത്തിലൂടെ രോഗത്തെ കീഴടക്കാമെന്നും മോദി പറഞ്ഞു. കോവിഡ്-19 വ്യാപകമായതോടെ മലേറിയയ്ക്കുള്ള ഹൈഡ്രോക്സി ക്ലോറോക്വിൻ എന്ന മരുന്നിന്റെ കയറ്റുമതി ഇന്ത്യ നിർത്തിവച്ചിരുന്നു. എന്നാൽ യുഎസിൽ രോഗം വ്യാപകമായതോടെ മരുന്നു ലഭ്യമാക്കാൻ ട്രംപ് മോദിയോട് അഭ്യർഥിക്കുകയായിരുന്നു.
ഇന്ത്യ അനുകൂല നിലപാട് സ്വീകരിച്ചതിനെ ട്രംപ് അഭിനന്ദിക്കുകയും ചെയ്തു. ഇന്ത്യയോടും ഇന്ത്യൻ ജനതയോടും നന്ദിയുണ്ടെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
യോജിച്ച പോരാട്ടത്തിലൂടെ രോഗത്തെ കീഴടക്കാമെന്നും മോദി പറഞ്ഞു. കോവിഡ്-19 വ്യാപകമായതോടെ മലേറിയയ്ക്കുള്ള ഹൈഡ്രോക്സി ക്ലോറോക്വിൻ എന്ന മരുന്നിന്റെ കയറ്റുമതി ഇന്ത്യ നിർത്തിവച്ചിരുന്നു. എന്നാൽ യുഎസിൽ രോഗം വ്യാപകമായതോടെ മരുന്നു ലഭ്യമാക്കാൻ ട്രംപ് മോദിയോട് അഭ്യർഥിക്കുകയായിരുന്നു.
ഇന്ത്യ അനുകൂല നിലപാട് സ്വീകരിച്ചതിനെ ട്രംപ് അഭിനന്ദിക്കുകയും ചെയ്തു. ഇന്ത്യയോടും ഇന്ത്യൻ ജനതയോടും നന്ദിയുണ്ടെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.