കർശന ലോക്ക്ഡൗണും സന്പർക്കവിലക്കുമാണു കോവിഡ് പ്രതിരോധത്തിനു വേണ്ടതെന്ന് വുഹാനിൽ തുടരേണ്ടി വന്ന ഇന്ത്യക്കാർ. 76 ദിവസമാണ് ഇവർ ലോക്ക്ഡൗണിൽ കഴിഞ്ഞത്.
ഈ ദുരിതം അവസാനിച്ചതിൽ സന്തോഷമുണ്ടെന്ന് ഇന്ത്യക്കാർ വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു. ബുധനാഴ്ചയാണു വുഹാനിലെ ലോക്ക്ഡൗണ്‍ അവസാനിച്ചത്. 73 ദിവസം ഞാൻ എന്റെ മുറിയിൽ അടച്ചിരിക്കുകയായിരുന്നു. ഇപ്പോൾ ഞാൻ സംസാരിക്കാൻ ബുദ്ധിമുട്ടുകയാണ്. 73 ദിവസവും ആരോടും ഞാൻ സംസാരിച്ചിരുന്നില്ല. എല്ലാവരും മുറികളിൽ അടച്ചിരിക്കുകയാിരുന്നു- മലയാളിയായ ഹൈഡ്രോ ബയോളജിസ്റ്റ് അരുണ്‍ജിത്ത് പറഞ്ഞു.
രണ്ടു പ്രത്യേക എയർ ഇന്ത്യ വിമാനങ്ങളിലായി എഴുന്നൂറോളം ഇന്ത്യക്കാരെയും വിദേശികളെയും ഇന്ത്യ വുഹാനിൽനിന്ന് ഒഴിപ്പിച്ചിരുന്നു. എന്നാൽ അരുണ്‍ജിത് വുഹാനിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു. പ്രശ്നബാധിത സ്ഥലത്തുനിന്നു രക്ഷപ്പെടുകയെന്നത് ഇന്ത്യക്കാർക്ക് അനുയോജ്യമല്ല എന്നാണ് അരുണ്‍ജിത്തിന്റെ അഭിപ്രായം. 1.1 കോടി ജനങ്ങളുള്ള വുഹാനിൽ തുടരാൻ തീരുമാനിച്ച അപൂർവം ഇന്ത്യക്കാരിലൊരാളായിരുന്നു ഇദ്ദേഹം. കേരളത്തിലെത്തുന്നത് ഭാര്യക്കും കുട്ടിക്കും പ്രായമായ മാതാപിതാക്കൾക്കും അപകടമാകുമെന്നു കരുതിയെന്ന് അരുണ്‍ജിത് പറഞ്ഞു.
രാജ്യവ്യാപക ലോക്ക്ഡൗണ്‍ നടപ്പാക്കിയ ഇന്ത്യയുടേത് യുക്തമായ തീരുമാനമായിരുന്നു. എന്നാൽ മഴക്കാലം എത്തുകയും ജനങ്ങളടെ പ്രതിരോധശേഷി കുറയുകയും ചെയ്യുന്പോഴാണ് ഇന്ത്യയിൽ യഥാർഥ പ്രശ്നം ഉയർന്നുവരികയെന്ന് അരുണ്‍ജിത് പറഞ്ഞു.
ഈ ദുരിതം അവസാനിച്ചതിൽ സന്തോഷമുണ്ടെന്ന് ഇന്ത്യക്കാർ വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു. ബുധനാഴ്ചയാണു വുഹാനിലെ ലോക്ക്ഡൗണ്‍ അവസാനിച്ചത്. 73 ദിവസം ഞാൻ എന്റെ മുറിയിൽ അടച്ചിരിക്കുകയായിരുന്നു. ഇപ്പോൾ ഞാൻ സംസാരിക്കാൻ ബുദ്ധിമുട്ടുകയാണ്. 73 ദിവസവും ആരോടും ഞാൻ സംസാരിച്ചിരുന്നില്ല. എല്ലാവരും മുറികളിൽ അടച്ചിരിക്കുകയാിരുന്നു- മലയാളിയായ ഹൈഡ്രോ ബയോളജിസ്റ്റ് അരുണ്‍ജിത്ത് പറഞ്ഞു.
രണ്ടു പ്രത്യേക എയർ ഇന്ത്യ വിമാനങ്ങളിലായി എഴുന്നൂറോളം ഇന്ത്യക്കാരെയും വിദേശികളെയും ഇന്ത്യ വുഹാനിൽനിന്ന് ഒഴിപ്പിച്ചിരുന്നു. എന്നാൽ അരുണ്‍ജിത് വുഹാനിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു. പ്രശ്നബാധിത സ്ഥലത്തുനിന്നു രക്ഷപ്പെടുകയെന്നത് ഇന്ത്യക്കാർക്ക് അനുയോജ്യമല്ല എന്നാണ് അരുണ്‍ജിത്തിന്റെ അഭിപ്രായം. 1.1 കോടി ജനങ്ങളുള്ള വുഹാനിൽ തുടരാൻ തീരുമാനിച്ച അപൂർവം ഇന്ത്യക്കാരിലൊരാളായിരുന്നു ഇദ്ദേഹം. കേരളത്തിലെത്തുന്നത് ഭാര്യക്കും കുട്ടിക്കും പ്രായമായ മാതാപിതാക്കൾക്കും അപകടമാകുമെന്നു കരുതിയെന്ന് അരുണ്‍ജിത് പറഞ്ഞു.
രാജ്യവ്യാപക ലോക്ക്ഡൗണ്‍ നടപ്പാക്കിയ ഇന്ത്യയുടേത് യുക്തമായ തീരുമാനമായിരുന്നു. എന്നാൽ മഴക്കാലം എത്തുകയും ജനങ്ങളടെ പ്രതിരോധശേഷി കുറയുകയും ചെയ്യുന്പോഴാണ് ഇന്ത്യയിൽ യഥാർഥ പ്രശ്നം ഉയർന്നുവരികയെന്ന് അരുണ്‍ജിത് പറഞ്ഞു.