ഹൈഡ്രോക്സി ക്ലോറോക്വിന് മരുന്നുകളുടെ നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ അയച്ചു തരുന്ന ഇന്ത്യക്ക് നന്ദി പറഞ്ഞ് ബ്രസീലിയൻ പ്രസിഡന്റ് ഹെയർ ബൊൽസനാരോ. രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവേയാണ് അദ്ദേഹം മോദിക്കും ഇന്ത്യയിലെ ജനങ്ങൾക്കും നന്ദി പറഞ്ഞത്.
"മോദിയുമായി നേരിട്ടുള്ള സംഭാഷണത്തിന്റെ ഫലമായി ശനിയാഴ്ചയോടെ മരുന്ന് നിര്‍മ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കള്‍ അയച്ചു തരാമെന്ന് പറഞ്ഞിട്ടുണ്ട്. കോവിഡ് രോഗികളെയും മലേറിയ ആര്‍ത്രൈറ്റിസ് രോഗികളെയും ഈ മരുന്ന് ഉപയോഗിച്ച് ചികിത്സിക്കാന്‍ കഴിയും. ബ്രസീലിലെ ജനങ്ങൾക്ക് സമയോചിതമായി സഹായിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യയിലെ ജനങ്ങൾക്കും നന്ദി രേഖപ്പെടുത്തുകയാണ്'- ബ്രസീൽ പ്രസിഡന്റ് പറഞ്ഞു.
കോവിഡ്-19ന് എതിരേയുള്ള ഫലപ്രദമായ മരുന്നാണ് ഹൈഡ്രോക്സി ക്ലോറോക്വിനെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ കണ്ടെത്തിയിരുന്നു.ന്യൂയോർക്കിൽ 1,500 കോറോണ രോഗികളിൽ ഇതു പ്രയോഗിച്ചപ്പോൾ പ്രതീക്ഷ നൽകുന്ന പ്രാഥമിക ഫലം ലഭിച്ചു. ഇന്ത്യയാണ് ഇതിന്റെ പ്രധാന ഉത്പാദകർ. ഇന്ത്യയോട് യുഎസ് അടക്കം മുപ്പതോളം രാജ്യങ്ങൾ സഹായം തേടിയിരുന്നു.
ലക്ഷ്മണന്റെ ജീവൻ രക്ഷിക്കാൻ ഹനുമാൻ മൃതസഞ്ജീവനി കൊണ്ടുവന്നു നൽകിയ പോലെ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൈഡ്രോക്സി ക്ലോറോക്വിൻ മരുന്നു നൽകണമെന്നാണു ബൊൽസനാരോ കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഹൈഡ്രോക്സി ക്ലോറോക്വീൻ മരുന്ന് തന്നില്ലെങ്കിൽ തിരിച്ചടികൾ നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന മരുന്നുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഇന്ത്യ നീക്കിയത്.
കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ മാസം 25 മുതലാണ് ഹൈഡ്രോക്സി ക്ലോറോക്വിൻ മരുന്നിന്റെ കയറ്റുമതി ഇന്ത്യ നിര്‍ത്തിയത്. മുന്‍കൂര്‍ ഓര്‍ഡര്‍ നല്കിയ രാജ്യങ്ങള്‍ക്ക് മരുന്ന് കയറ്റി അയക്കുമെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്.
"മോദിയുമായി നേരിട്ടുള്ള സംഭാഷണത്തിന്റെ ഫലമായി ശനിയാഴ്ചയോടെ മരുന്ന് നിര്‍മ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കള്‍ അയച്ചു തരാമെന്ന് പറഞ്ഞിട്ടുണ്ട്. കോവിഡ് രോഗികളെയും മലേറിയ ആര്‍ത്രൈറ്റിസ് രോഗികളെയും ഈ മരുന്ന് ഉപയോഗിച്ച് ചികിത്സിക്കാന്‍ കഴിയും. ബ്രസീലിലെ ജനങ്ങൾക്ക് സമയോചിതമായി സഹായിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യയിലെ ജനങ്ങൾക്കും നന്ദി രേഖപ്പെടുത്തുകയാണ്'- ബ്രസീൽ പ്രസിഡന്റ് പറഞ്ഞു.
കോവിഡ്-19ന് എതിരേയുള്ള ഫലപ്രദമായ മരുന്നാണ് ഹൈഡ്രോക്സി ക്ലോറോക്വിനെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ കണ്ടെത്തിയിരുന്നു.ന്യൂയോർക്കിൽ 1,500 കോറോണ രോഗികളിൽ ഇതു പ്രയോഗിച്ചപ്പോൾ പ്രതീക്ഷ നൽകുന്ന പ്രാഥമിക ഫലം ലഭിച്ചു. ഇന്ത്യയാണ് ഇതിന്റെ പ്രധാന ഉത്പാദകർ. ഇന്ത്യയോട് യുഎസ് അടക്കം മുപ്പതോളം രാജ്യങ്ങൾ സഹായം തേടിയിരുന്നു.
ലക്ഷ്മണന്റെ ജീവൻ രക്ഷിക്കാൻ ഹനുമാൻ മൃതസഞ്ജീവനി കൊണ്ടുവന്നു നൽകിയ പോലെ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൈഡ്രോക്സി ക്ലോറോക്വിൻ മരുന്നു നൽകണമെന്നാണു ബൊൽസനാരോ കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഹൈഡ്രോക്സി ക്ലോറോക്വീൻ മരുന്ന് തന്നില്ലെങ്കിൽ തിരിച്ചടികൾ നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന മരുന്നുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഇന്ത്യ നീക്കിയത്.
കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ മാസം 25 മുതലാണ് ഹൈഡ്രോക്സി ക്ലോറോക്വിൻ മരുന്നിന്റെ കയറ്റുമതി ഇന്ത്യ നിര്‍ത്തിയത്. മുന്‍കൂര്‍ ഓര്‍ഡര്‍ നല്കിയ രാജ്യങ്ങള്‍ക്ക് മരുന്ന് കയറ്റി അയക്കുമെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്.