കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വിവിധ ജയിലുകളിൽ നിന്നും 1,400 തടവുകാർ ജാമ്യത്തിലും പരോളിലും പുറത്തിറങ്ങി. 550 വിചാരണ തടവുകാരെയും 850 ശിക്ഷാതടവുകാരെയുമാണ് വിട്ടയച്ചത്. പരോൾ ഇനിയും ഉദാരമാക്കുമെന്ന് ജയിൽ വകുപ്പ് അറിയിച്ചു.
50 വയസ് കഴിഞ്ഞ സ്ത്രീ തടവുകാർക്കും 60 കഴിഞ്ഞ പുരുഷ തടവുകാർക്കും പരോൾ നൽകണമെന്ന് ജയിൽ വകുപ്പ് ശിപാർശ ചെയ്യുന്നു.
അടിയന്തര പരോളിൽ പുറത്തിറങ്ങി പ്രശ്നങ്ങളുണ്ടാക്കാത്തവർക്കും പരോൾ നൽകണം. ശിക്ഷാകാലാവധി മൂന്നിൽ രണ്ട് കാലം പൂർത്തിയാക്കിയവരെ വിട്ടയക്കണമെന്നുമാണ് ശിപാർശ.
ജയിലിലെ തിരക്ക് ഒഴിവാക്കാനാണ് പുതിയ നിർദേശം. ലോക്ഡൗൺ നീട്ടുകയാണെങ്കിൽ പുറത്തിറങ്ങിയവർക്ക് തിരിച്ചെത്താനുള്ള സമയം വീണ്ടും നീട്ടി നൽകും.
50 വയസ് കഴിഞ്ഞ സ്ത്രീ തടവുകാർക്കും 60 കഴിഞ്ഞ പുരുഷ തടവുകാർക്കും പരോൾ നൽകണമെന്ന് ജയിൽ വകുപ്പ് ശിപാർശ ചെയ്യുന്നു.
അടിയന്തര പരോളിൽ പുറത്തിറങ്ങി പ്രശ്നങ്ങളുണ്ടാക്കാത്തവർക്കും പരോൾ നൽകണം. ശിക്ഷാകാലാവധി മൂന്നിൽ രണ്ട് കാലം പൂർത്തിയാക്കിയവരെ വിട്ടയക്കണമെന്നുമാണ് ശിപാർശ.
ജയിലിലെ തിരക്ക് ഒഴിവാക്കാനാണ് പുതിയ നിർദേശം. ലോക്ഡൗൺ നീട്ടുകയാണെങ്കിൽ പുറത്തിറങ്ങിയവർക്ക് തിരിച്ചെത്താനുള്ള സമയം വീണ്ടും നീട്ടി നൽകും.