രാജ്യത്തെ വീണ്ടും ആശങ്കയിലാഴ്ത്തി ഡൽഹി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ മൂന്നു ആരോഗ്യപ്രവർത്തകർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഒരു ഡോക്ടറിനും നഴ്സിനും മറ്റൊരു ജീവനക്കാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഡൽഹിയിൽ കോവിഡ് രോഗം ബാധിച്ച ആരോഗ്യപ്രവർത്തകരുടെ എണ്ണം 21 ആയി ഉയർന്നു.
ഷാഹ്ദ്രയിലെ ജിടിബി ആശുപത്രി കാമ്പസിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന കാന്‍സര്‍ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍ക്കാണ് ആദ്യം കോവിഡ് ബാധ കണ്ടെത്തിയത്. ഇദ്ദേഹവുമായി നേരിട്ടു സന്പർക്കം പുലർത്തിയ തമിഴ്നാട് സ്വദേശി മെയിൽ നഴ്സിനാണ് പിന്നീട് വൈറസ് സ്ഥിരീകരിച്ചത്. പിന്നീടാണ് ആശുപത്രിയിൽ ഡ്യൂട്ടിക്കുണ്ടായിരുന്ന മലയാളി നഴ്സുമാർക്കും രോഗം സ്ഥിരീകരിച്ചത്.
ആശുപത്രിയിൽ കഴിയുന്ന 19 കാൻസർ രോഗികളുടെ അവസ്ഥയും ആശങ്കയിലാണ്. ഇവരുടെ സ്രവ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മുൻകരുതൽ നടപടിയുടെ ഭാഗമായി ആശുപത്രിയുടെ 45 സ്റ്റാഫുകൾ ക്വാറന്റൈനിൽ കഴിയുകയാണ്.
ഷാഹ്ദ്രയിലെ ജിടിബി ആശുപത്രി കാമ്പസിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന കാന്‍സര്‍ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍ക്കാണ് ആദ്യം കോവിഡ് ബാധ കണ്ടെത്തിയത്. ഇദ്ദേഹവുമായി നേരിട്ടു സന്പർക്കം പുലർത്തിയ തമിഴ്നാട് സ്വദേശി മെയിൽ നഴ്സിനാണ് പിന്നീട് വൈറസ് സ്ഥിരീകരിച്ചത്. പിന്നീടാണ് ആശുപത്രിയിൽ ഡ്യൂട്ടിക്കുണ്ടായിരുന്ന മലയാളി നഴ്സുമാർക്കും രോഗം സ്ഥിരീകരിച്ചത്.
ആശുപത്രിയിൽ കഴിയുന്ന 19 കാൻസർ രോഗികളുടെ അവസ്ഥയും ആശങ്കയിലാണ്. ഇവരുടെ സ്രവ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മുൻകരുതൽ നടപടിയുടെ ഭാഗമായി ആശുപത്രിയുടെ 45 സ്റ്റാഫുകൾ ക്വാറന്റൈനിൽ കഴിയുകയാണ്.