രാജ്യത്തെ ആരോഗ്യ പ്രവർത്തകരുടെ ശന്പളം വെട്ടിക്കുറയ്ക്കരുതെന്ന് കേന്ദ്ര സർക്കാർ. സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ, നഴ്സുമാർ അടക്കമുള്ളവരുടെ ശന്പളം വെട്ടിക്കുറയ്ക്കുന്നത് തടയാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ സംസ്ഥാന സർക്കാരുകൾക്കും കത്തയയ്ക്കുമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയെ അറിയിച്ചു. ആരോഗ്യ പ്രവർത്തകരാണ് നമ്മുടെ പോരാളികളെന്നു നിരീക്ഷിച്ച കോടതി, അവരെ സംരക്ഷിക്കണമെന്നും അഭിപ്രായപ്പെട്ടു.
ആരോഗ്യ പ്രവർത്തകർക്ക് മാസ്ക്, ഗ്ലൗസ്, സാനിറ്റൈസർ തുടങ്ങിയ വ്യക്തി സംരക്ഷിണ ഉപകരണങ്ങൾ ലഭ്യമാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് കേന്ദ്രം നിലപാടറിയിച്ചത്. ഇവ വാങ്ങുന്നതിനായി ഡോക്ടർമാർ, നഴ്സുമാർ അടക്കമുള്ളവരുടെ ശന്പളം വെട്ടിക്കുറയ്ക്കുന്നതായി മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗി ചൂണ്ടിക്കാട്ടി.
ശന്പളം വെട്ടിക്കുറയ്ക്കുന്നത് തടയണമെന്നതടക്കമുള്ള നിർദേശങ്ങൾ കേന്ദ്രം സംസ്ഥാനങ്ങൾക്കു നൽകുമെന്നും ഈ നിർദേശങ്ങൾ ലംഘിക്കുന്ന ആശുപത്രികൾക്കെതിരേ കർശന നടപടിയുണ്ടാകുമെന്നും സോളിസിറ്റർ ജനറൽ വിശദമാക്കി.
ആരോഗ്യ പ്രവർത്തകർക്ക് മാസ്ക്, ഗ്ലൗസ്, സാനിറ്റൈസർ തുടങ്ങിയ വ്യക്തി സംരക്ഷിണ ഉപകരണങ്ങൾ ലഭ്യമാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് കേന്ദ്രം നിലപാടറിയിച്ചത്. ഇവ വാങ്ങുന്നതിനായി ഡോക്ടർമാർ, നഴ്സുമാർ അടക്കമുള്ളവരുടെ ശന്പളം വെട്ടിക്കുറയ്ക്കുന്നതായി മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗി ചൂണ്ടിക്കാട്ടി.
ശന്പളം വെട്ടിക്കുറയ്ക്കുന്നത് തടയണമെന്നതടക്കമുള്ള നിർദേശങ്ങൾ കേന്ദ്രം സംസ്ഥാനങ്ങൾക്കു നൽകുമെന്നും ഈ നിർദേശങ്ങൾ ലംഘിക്കുന്ന ആശുപത്രികൾക്കെതിരേ കർശന നടപടിയുണ്ടാകുമെന്നും സോളിസിറ്റർ ജനറൽ വിശദമാക്കി.