76 ദിവസങ്ങൾക്കു ശേഷം ചൈനീസ് നഗരം വുഹാൻ വീണ്ടും ഉണർവിലായി. പൊതു-സ്വകാര്യ ഗതാഗതവും ഫാക്ടറി പ്രവർത്തനവും അനുവദിച്ചു. നഴ്സറി മുതൽ യൂണിവേഴ്സിറ്റി വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ പിന്നീടേ തുറക്കൂ.
കുറേദിവസമായി നിയന്ത്രണങ്ങൾ കുറച്ചുകൊണ്ടുവരികയായിരുന്നു. ഇന്നലെയാണു നഗരത്തിലും പുറത്തേക്കുമുള്ള ഗതാഗതം അനുവദിച്ചത്. രണ്ടുമാസത്തിലേറെയായി അകന്നു കഴിഞ്ഞിരുന്ന കുടുംബാംഗങ്ങൾ ഒത്തുചേരാൻ കിട്ടിയ അവസരം. വിദൂരസ്ഥലങ്ങളിൽ നിന്നു വന്ന് വുഹാനിൽ നിയന്ത്രണകാലത്ത് കുടുങ്ങിപ്പോയ പതിനായിരങ്ങൾക്ക് ഇന്നലെ സ്വാതന്ത്ര്യദിനമായിരുന്നു. ഇന്നലെ നഗരത്തിൽനിന്നു പുറപ്പെട്ട ട്രെയിനുകളിലായി അരലക്ഷത്തിലേറെപ്പേരാണ് വുഹാൻ വിട്ടുപോയത്. വിമാനങ്ങളിൽ പതിനായിരം പേരും.
ചൈനയിൽ കോവിഡ്-19 ന്റെ തുടക്കം വുഹാനിലാണെന്നാണു പറയുന്നത്. ഹുബെയ് പ്രവിശ്യയുടെ തലസ്ഥാനമായ ഈ നഗരത്തിൽ 1.1 കോടി ജനങ്ങളുണ്ട്. ചൈനീസ് സർക്കാർ പുറത്തുവിട്ട കണക്കനുസരിച്ച് ഇവിടെ അരലക്ഷത്തിലേറെപ്പേർക്കു കോവിഡ് ബാധിച്ചു; 2,500-ലേറെപ്പേർ മരിച്ചു. ചൈനയിൽ മരിച്ച കോവിഡ് രോഗികളിൽ 80 ശതമാനവും ഈ നഗരത്തിലാണ്.
ചൈനീസ് സർക്കാരിന്റെ ഈ കണക്ക് അധികമാരും വിശ്വസിക്കുന്നില്ല. നഗരത്തിലെ വൈദ്യുത ശ്മശാനങ്ങളിൽ 40,000-ത്തിലധികം ചിതാഭസ്മ കലശങ്ങൾ കണ്ടത് മരണസംഖ്യ വളരെ കൂടുതലാണെന്നു കാണിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇപ്പോൾ നിയന്ത്രണങ്ങൾ ഒട്ടുമിക്കതും നീക്കിയെങ്കിലും ജനങ്ങൾ അനാവശ്യ യാത്രകൾ നടത്തരുതെന്നും മറ്റും ഭരണകൂടം നിർദേശിക്കുന്നുണ്ട്. പുതിയ കോവിഡ് ബാധ ഇല്ലെന്നത് അപായസാധ്യത ഇല്ലെന്നല്ല കാണിക്കുന്നതെന്ന് കമ്യൂണിസ്റ്റ് പാർട്ടി മുഖപത്രം പീപ്പിൾസ് ഡെയ്ലി വായനക്കാരെ ഓർമിപ്പിച്ചു. നഗരം തുറന്നെങ്കിലും വീടുകൾ തുറക്കാറായിട്ടില്ലെന്നും പത്രം ഉദ്ബോധിപ്പിച്ചു.
ഇതിനിടെ ചൈനയിൽ വിദേശത്തുനിന്നു രോഗവുമായി വരുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. ഇന്നലെ ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷൻ പുറത്തുവിട്ട കണക്കനുസരിച്ച് രോഗലക്ഷണങ്ങൾ ഉള്ള 62 പേരിൽ കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 59 പേരും വിദേശത്തുനിന്നു വന്ന ചൈനക്കാരാണ്. ലക്ഷണങ്ങൾ കാണിക്കാത്ത 137 പേരിലും വൈറസ് കണ്ടു. ഇവരിൽ102 പേരും പുറത്തുനിന്നു വന്നവരാണ്.
റഷ്യയിലൂടെ വരുന്നവരിലാണ് കൂടുതൽ രോഗബാധ. വടക്കൻ ചൈനയിലെ ഹൈലോംഗ് ജിയാംഗ് പ്രവിശ്യയിലൂടെയാണു റഷ്യയിൽനിന്നുള്ളവർ പ്രധാനമായും വരുന്നത്. ആ പ്രവിശ്യയിലെ സുയിഫെൻഹെ പട്ടണത്തിൽ വുഹാനിലേതുപോലുള്ള കടുത്ത നിയന്ത്രണങ്ങൾ ഇന്നലെ പ്രഖ്യാപിച്ചു.
കിഴക്കൻ പ്രവിശ്യയായ ഷാൻഡോംഗിലെ ജിയാവോചൗ നഗരത്തിലും രോഗബാധ വർധിച്ചുവരികയാണ്. താമസിയാതെ അവിടെയും സന്പൂർണ നിയന്ത്രണം വന്നേക്കും. ഇപ്പോൾ വീടുകളിൽനിന്ന് ഒരാളേ ഒരുദിവസം പുറത്തുപോകാവൂ എന്നതടക്കമുള്ള നിയന്ത്രണങ്ങളാണുള്ളത്.
കുറേദിവസമായി നിയന്ത്രണങ്ങൾ കുറച്ചുകൊണ്ടുവരികയായിരുന്നു. ഇന്നലെയാണു നഗരത്തിലും പുറത്തേക്കുമുള്ള ഗതാഗതം അനുവദിച്ചത്. രണ്ടുമാസത്തിലേറെയായി അകന്നു കഴിഞ്ഞിരുന്ന കുടുംബാംഗങ്ങൾ ഒത്തുചേരാൻ കിട്ടിയ അവസരം. വിദൂരസ്ഥലങ്ങളിൽ നിന്നു വന്ന് വുഹാനിൽ നിയന്ത്രണകാലത്ത് കുടുങ്ങിപ്പോയ പതിനായിരങ്ങൾക്ക് ഇന്നലെ സ്വാതന്ത്ര്യദിനമായിരുന്നു. ഇന്നലെ നഗരത്തിൽനിന്നു പുറപ്പെട്ട ട്രെയിനുകളിലായി അരലക്ഷത്തിലേറെപ്പേരാണ് വുഹാൻ വിട്ടുപോയത്. വിമാനങ്ങളിൽ പതിനായിരം പേരും.
ചൈനയിൽ കോവിഡ്-19 ന്റെ തുടക്കം വുഹാനിലാണെന്നാണു പറയുന്നത്. ഹുബെയ് പ്രവിശ്യയുടെ തലസ്ഥാനമായ ഈ നഗരത്തിൽ 1.1 കോടി ജനങ്ങളുണ്ട്. ചൈനീസ് സർക്കാർ പുറത്തുവിട്ട കണക്കനുസരിച്ച് ഇവിടെ അരലക്ഷത്തിലേറെപ്പേർക്കു കോവിഡ് ബാധിച്ചു; 2,500-ലേറെപ്പേർ മരിച്ചു. ചൈനയിൽ മരിച്ച കോവിഡ് രോഗികളിൽ 80 ശതമാനവും ഈ നഗരത്തിലാണ്.
ചൈനീസ് സർക്കാരിന്റെ ഈ കണക്ക് അധികമാരും വിശ്വസിക്കുന്നില്ല. നഗരത്തിലെ വൈദ്യുത ശ്മശാനങ്ങളിൽ 40,000-ത്തിലധികം ചിതാഭസ്മ കലശങ്ങൾ കണ്ടത് മരണസംഖ്യ വളരെ കൂടുതലാണെന്നു കാണിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇപ്പോൾ നിയന്ത്രണങ്ങൾ ഒട്ടുമിക്കതും നീക്കിയെങ്കിലും ജനങ്ങൾ അനാവശ്യ യാത്രകൾ നടത്തരുതെന്നും മറ്റും ഭരണകൂടം നിർദേശിക്കുന്നുണ്ട്. പുതിയ കോവിഡ് ബാധ ഇല്ലെന്നത് അപായസാധ്യത ഇല്ലെന്നല്ല കാണിക്കുന്നതെന്ന് കമ്യൂണിസ്റ്റ് പാർട്ടി മുഖപത്രം പീപ്പിൾസ് ഡെയ്ലി വായനക്കാരെ ഓർമിപ്പിച്ചു. നഗരം തുറന്നെങ്കിലും വീടുകൾ തുറക്കാറായിട്ടില്ലെന്നും പത്രം ഉദ്ബോധിപ്പിച്ചു.
ഇതിനിടെ ചൈനയിൽ വിദേശത്തുനിന്നു രോഗവുമായി വരുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. ഇന്നലെ ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷൻ പുറത്തുവിട്ട കണക്കനുസരിച്ച് രോഗലക്ഷണങ്ങൾ ഉള്ള 62 പേരിൽ കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 59 പേരും വിദേശത്തുനിന്നു വന്ന ചൈനക്കാരാണ്. ലക്ഷണങ്ങൾ കാണിക്കാത്ത 137 പേരിലും വൈറസ് കണ്ടു. ഇവരിൽ102 പേരും പുറത്തുനിന്നു വന്നവരാണ്.
റഷ്യയിലൂടെ വരുന്നവരിലാണ് കൂടുതൽ രോഗബാധ. വടക്കൻ ചൈനയിലെ ഹൈലോംഗ് ജിയാംഗ് പ്രവിശ്യയിലൂടെയാണു റഷ്യയിൽനിന്നുള്ളവർ പ്രധാനമായും വരുന്നത്. ആ പ്രവിശ്യയിലെ സുയിഫെൻഹെ പട്ടണത്തിൽ വുഹാനിലേതുപോലുള്ള കടുത്ത നിയന്ത്രണങ്ങൾ ഇന്നലെ പ്രഖ്യാപിച്ചു.
കിഴക്കൻ പ്രവിശ്യയായ ഷാൻഡോംഗിലെ ജിയാവോചൗ നഗരത്തിലും രോഗബാധ വർധിച്ചുവരികയാണ്. താമസിയാതെ അവിടെയും സന്പൂർണ നിയന്ത്രണം വന്നേക്കും. ഇപ്പോൾ വീടുകളിൽനിന്ന് ഒരാളേ ഒരുദിവസം പുറത്തുപോകാവൂ എന്നതടക്കമുള്ള നിയന്ത്രണങ്ങളാണുള്ളത്.