+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലണ്ടനിൽ ഒരു നഴ്സ് കൂടി മരിച്ചു

ബ്രിട്ടനിൽ ഒരു നഴ്സ്കൂടി ഇന്നലെ മരിച്ചു. ന്യൂ കാസിൽ റോയൽ ഇൻഫെർമറി ആശുപത്രിയിൽ ജോലി ചെയ്തിരുന്ന നഴ്സ് ആണ് മരിച്ചത്. ഇവർ ഉൾപ്പെടെ പതിന്നാലു ജീവനക്കാർക്കാണ
ലണ്ടനിൽ ഒരു നഴ്സ് കൂടി മരിച്ചു
ബ്രിട്ടനിൽ ഒരു നഴ്സ്കൂടി ഇന്നലെ മരിച്ചു. ന്യൂ കാസിൽ റോയൽ ഇൻഫെർമറി ആശുപത്രിയിൽ ജോലി ചെയ്തിരുന്ന നഴ്സ് ആണ് മരിച്ചത്. ഇവർ ഉൾപ്പെടെ പതിന്നാലു ജീവനക്കാർക്കാണ് ഇതുവരെ മരണം സംഭവിച്ചിട്ടുള്ളത്. മരിച്ചവരിൽ ഡോക്ടർമാരുമുണ്ട്. ലണ്ടനിലെ ഒരു നഴ്സിംഗ് ഹോമിലെ ഏഴു പേർ മരിച്ചതായും ഇവിടെ 21 അന്തേവാസികൾക്കു രോഗലക്ഷണങ്ങൾ ഉള്ളതായും‌ റിപ്പോർട്ടുണ്ട്. ജീവനക്കാരിൽ മിക്കവരും രോഗലക്ഷണങ്ങൾ മൂലം അവധിയിലാണ്.

ഇതിനിടെ, ലണ്ടനിൽ സൈന്യത്തിന്‍റെ സഹായത്തോടെ ഒൻപതു ദിവസംകൊണ്ട് എക്സൽ കൺവൻഷൻ സെന്‍റർ നാലായിരം കിടക്കകൾ ഉള്ള ആശുപത്രി ആക്കി മാറ്റിയതിനു പിന്നാലെ ബിർമിംഗ്ഹാമിലെ നാഷണൽ എക്സിബിഷൻ സെന്‍റർ രണ്ടായിരം കിടക്കകൾ ഉള്ള ആശുപത്രി ആയി ഈ വെള്ളിയാഴ്ച തുറക്കും. മൂന്നാമത്തെ ആശുപത്രി ഉടൻ‌തന്നെ മാഞ്ചസ്റ്ററിലും തുറക്കും. ഇതുവരെ 2,13,181 പേരെയാണ് കോവിഡ് പരിശോധനയ്ക്കു വിധേയരാക്കിയിട്ടുള്ളതെന്നാണ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ ഡിപ്പാർട്ട്മെന്‍റിന്‍റെ കണക്കുകൾ പറയുന്നത്.

അതേസമയം, കോവിഡ് മൂലം ലണ്ടനിലെ സെന്‍റ് തോമസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ട്രീറ്റ്മെന്‍റിനോടു നന്നായി പ്രതികരിക്കുന്നുണ്ടെന്ന് ഔദ്യോഗിക വെളിപ്പെടുത്തൽ. അതേസമയം, കഴിഞ്ഞ നാലു ദിവസമായി ആശുപത്രിയിൽ കഴിയുന്ന അദ്ദേഹം ഒരു മാസത്തോളം അവധിയെടുത്തു വീട്ടിൽ വിശ്രമിക്കണമെന്നാണ് വിദഗ്ധർ നിർദേശിക്കുന്നത്. രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗൺ അടുത്ത ആഴ്ച പുനഃപരിശോധിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.

അതേസമയം, മരണസംഖ്യയും രോഗികളുടെ എണ്ണവും വർധിച്ചു വരുന്നതിനാൽ ഏതു രീതിയിലാണ് ലോക്ക് ഡൗൺ പുനഃക്രമീകരിക്കുക എന്നതിലും വ്യക്തതയില്ല. സാമ്പത്തിക മാന്ദ്യത്തിലേക്കു വഴിതെളിക്കാത്ത രീതിയിൽ ലോക്ക് ഡൗണിൽ ഇളവ് വരുത്താൻ ആലോചനയുണ്ടെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. എന്നാൽ, വെയിൽസിൽ ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗൺ അടുത്താഴ്ച പിൻവലിക്കില്ലെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.

ലണ്ടനിലെ പ്രത്യേക ബസ് സർവീസ് ആയ ട്രാൻസ്പോർട്ട് ഫോർ ലണ്ടനിലെ ഒൻപതു ജീവനക്കാർ മരിച്ചതിനാൽ ബസുകളിൽ യൂണിയനുകളുടെ ആവശ്യപ്രകാരം അഡീഷണൽ പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്തി. ചില ബസുകളിൽ മുൻ വാതിലുകൾക്കു പകരം ഇനി മധ്യഭാഗത്തെ ഡോറുകളിൽകൂടി മാത്രമേ യാത്രക്കാർക്ക് കയറാനും ഇറങ്ങാനും അനുവാദമുള്ളൂ. പൊതുഗതാഗത സംവിധാനങ്ങളിൽ മാത്രം ജോലി ചെയ്തുകൊണ്ടിരുന്ന പതിന്നാലു പേരാണ് കോവിഡ് മൂലം ഇതുവരെ മരിച്ചത്.

ഷൈമോൻ തോട്ടുങ്കൽ