കോറോണ വൈറസ് മഹാമാരിയെ നേരിടാൻ ഇന്ത്യയിൽനിന്ന് 2.9 കോടി ഡോസ് ഹൈഡ്രോക്സി ക്ലോറോക്വിൻ എത്തിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ ആവശ്യം അംഗീകരിച്ച് മരുന്ന് നൽകാൻ തയാറായ പ്രധാനമന്ത്രി നരേന്ദ്രി മോദി മഹാനാണെന്ന് ട്രംപ് വിശേഷിപ്പിച്ചു.
ഹൈഡ്രോക്സി ക്ലോറോക്വീൻ നൽകണമെന്ന് കഴിഞ്ഞയാഴ്ച ട്രംപ് ഫോണിലൂടെ മോദിയോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയാണ് ഇതിന്റെ പ്രധാന ഉത്പാദകർ. മലേറിയയ്ക്കുള്ള മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിന്റെ കയറ്റുമതി ഇന്ത്യ നിരോധിച്ചിരുന്നതാണ്.
കോവിഡ്-19ന് എതിരേയുള്ള ഫലപ്രദമായ മരുന്നാണ് ഹൈഡ്രോക്സി ക്ലോറോക്വിനെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ കണ്ടെത്തിയിരുന്നു. ന്യൂയോർക്കിൽ 1,500 കോറോണ രോഗികളിൽ ഇതു പ്രയോഗിച്ചപ്പോൾ പ്രതീക്ഷ നൽകുന്ന പ്രാഥമിക ഫലം ലഭിച്ചു. ഇതിനെത്തുടർന്നാണ് ട്രംപ് ഇന്ത്യയോട് 2.9 കോടി ഡോസ് മരുന്ന് ആവശ്യപ്പെട്ടത്.
2.9 കോടി ഡോസ് ഹൈഡ്രോക്സി ക്ലോറോക്വീൻ എത്തിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ച്, മരുന്നു നൽകണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹം മഹാനാണ്. അദ്ദേഹം തീർച്ചയായും ഉത്തമനാണ്- ട്രംപ് ഫോക്സ് ന്യൂസിലെ സെൻഹാനിറ്റിയോട് പറഞ്ഞു.
ഇന്ത്യക്ക് ഇത് ആവശ്യമായതിനാലാണ് വൈകുന്നതെന്നും ചോദ്യത്തിനു മറുപടിയായി ട്രംപ് പറഞ്ഞു.
ട്രംപിന്റെ അഭ്യർഥനയെത്തുടർന്ന് യുഎസിലേക്ക് ഹൈഡ്രോക്സിക്ലോറോക്വീൻ കയറ്റുമതി ചെയ്യാൻ ചൊവ്വാഴ്ച ഇന്ത്യ അനുമതി നൽകി. അമേരിക്കയിൽ ചൊവ്വാഴ്ച രാത്രിവരെ നാലു ലക്ഷം പേർക്കു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം 12,850 ആയി.
ഹൈഡ്രോക്സി ക്ലോറോക്വിൻ കോവിഡിനെതിരേ ഫലപ്രദാണെന്ന് തെളിഞ്ഞതിനെത്തുടർന്ന് ഇന്ത്യയോട് നിരവധി രാജ്യങ്ങൾ ഇത് ആവശ്യപ്പെട്ടിരിക്കുകയാണ്. അയൽരാജ്യങ്ങളായ ശ്രീലങ്കയും നേപ്പാളും ആവശ്യപ്പെട്ടിട്ടുണ്ട്.
ഗുജറാത്ത് ആസ്ഥാനമായ പ്രവർത്തിക്കുന്ന മൂന്ന് മരുന്നുനിർമാണക്കന്പനികൾ അമേരിക്കയിലേക്ക് ഹൈഡ്രോക്സി ക്ലോറോക്വിൻ കയറ്റി അയയ്ക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു. ലോകത്ത് വിതരണം ചെയ്യുന്ന ഹൈഡ്രോക്സി ക്ലോറോക്വിനിന്റെ 70 ശതമാനവും ഇന്ത്യയിലാണ് ഉത്പാദിപ്പിക്കുന്നതെന്ന് ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ അലയ്ൻസ് (ഐപിഎ) സെക്രട്ടറി ജനറൽ സുന്ദർശൻ ജയിൻ പറഞ്ഞു.
ഹൈഡ്രോക്സി ക്ലോറോക്വീൻ നൽകണമെന്ന് കഴിഞ്ഞയാഴ്ച ട്രംപ് ഫോണിലൂടെ മോദിയോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയാണ് ഇതിന്റെ പ്രധാന ഉത്പാദകർ. മലേറിയയ്ക്കുള്ള മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിന്റെ കയറ്റുമതി ഇന്ത്യ നിരോധിച്ചിരുന്നതാണ്.
കോവിഡ്-19ന് എതിരേയുള്ള ഫലപ്രദമായ മരുന്നാണ് ഹൈഡ്രോക്സി ക്ലോറോക്വിനെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ കണ്ടെത്തിയിരുന്നു. ന്യൂയോർക്കിൽ 1,500 കോറോണ രോഗികളിൽ ഇതു പ്രയോഗിച്ചപ്പോൾ പ്രതീക്ഷ നൽകുന്ന പ്രാഥമിക ഫലം ലഭിച്ചു. ഇതിനെത്തുടർന്നാണ് ട്രംപ് ഇന്ത്യയോട് 2.9 കോടി ഡോസ് മരുന്ന് ആവശ്യപ്പെട്ടത്.
2.9 കോടി ഡോസ് ഹൈഡ്രോക്സി ക്ലോറോക്വീൻ എത്തിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ച്, മരുന്നു നൽകണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹം മഹാനാണ്. അദ്ദേഹം തീർച്ചയായും ഉത്തമനാണ്- ട്രംപ് ഫോക്സ് ന്യൂസിലെ സെൻഹാനിറ്റിയോട് പറഞ്ഞു.
ഇന്ത്യക്ക് ഇത് ആവശ്യമായതിനാലാണ് വൈകുന്നതെന്നും ചോദ്യത്തിനു മറുപടിയായി ട്രംപ് പറഞ്ഞു.
ട്രംപിന്റെ അഭ്യർഥനയെത്തുടർന്ന് യുഎസിലേക്ക് ഹൈഡ്രോക്സിക്ലോറോക്വീൻ കയറ്റുമതി ചെയ്യാൻ ചൊവ്വാഴ്ച ഇന്ത്യ അനുമതി നൽകി. അമേരിക്കയിൽ ചൊവ്വാഴ്ച രാത്രിവരെ നാലു ലക്ഷം പേർക്കു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം 12,850 ആയി.
ഹൈഡ്രോക്സി ക്ലോറോക്വിൻ കോവിഡിനെതിരേ ഫലപ്രദാണെന്ന് തെളിഞ്ഞതിനെത്തുടർന്ന് ഇന്ത്യയോട് നിരവധി രാജ്യങ്ങൾ ഇത് ആവശ്യപ്പെട്ടിരിക്കുകയാണ്. അയൽരാജ്യങ്ങളായ ശ്രീലങ്കയും നേപ്പാളും ആവശ്യപ്പെട്ടിട്ടുണ്ട്.
ഗുജറാത്ത് ആസ്ഥാനമായ പ്രവർത്തിക്കുന്ന മൂന്ന് മരുന്നുനിർമാണക്കന്പനികൾ അമേരിക്കയിലേക്ക് ഹൈഡ്രോക്സി ക്ലോറോക്വിൻ കയറ്റി അയയ്ക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു. ലോകത്ത് വിതരണം ചെയ്യുന്ന ഹൈഡ്രോക്സി ക്ലോറോക്വിനിന്റെ 70 ശതമാനവും ഇന്ത്യയിലാണ് ഉത്പാദിപ്പിക്കുന്നതെന്ന് ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ അലയ്ൻസ് (ഐപിഎ) സെക്രട്ടറി ജനറൽ സുന്ദർശൻ ജയിൻ പറഞ്ഞു.