തന്റെ കപ്പലിലെ നാവികർക്കു കോവിഡ് ബാധിച്ചപ്പോൾ രക്ഷിക്കാനായി മേലധികാരികൾക്കു കത്തെഴുതിയതിനു ജോലി നഷ്ടപ്പെട്ട ക്യാപ്റ്റന് കോവിഡ്-19.
അമേരിക്കൻ നേവിയുടെ വിമാനവാഹിനിയായ യുഎസ്എസ് തിയഡോർ റൂസ്വെൽറ്റിന്റെ ക്യാപ്റ്റനായിരുന്ന ബ്രെറ്റ് ക്രോസിയറിനാണ് കോവിഡ് സ്ഥിരീകരിച്ചത്. കപ്പലിൽ ഡസൻകണക്കിനു പേർക്ക് കോവിഡ് പിടിച്ചപ്പോൾ നാവികരെ കരയ്ക്കിറക്കണമെന്നും അല്ലെങ്കിൽ എല്ലാവരും രോഗികളാകുമെന്നും അദ്ദേഹം അധികാരികൾക്കെഴുതി. ഇതു പരസ്യമായി. പ്രസിഡന്റ് ഡോണൾഡ് ട്രംപും മറ്റും ക്യാപ്റ്റനെ നിശിതമായി വിമർശിച്ചു. തുടർന്നാണ് ഡിസ്മിസ് ചെയ്തത്.
കപ്പൽ ഗുവാമിലെ യുഎസ് നാവികതാവളത്തിൽ എത്തിച്ചു നാവികരെ പുറത്തിറക്കി പരിശോധിച്ചപ്പോൾ 155 പേർക്കു രോഗബാധ കണ്ടെത്തി. പിന്നീട് ദിവസങ്ങൾ കഴിഞ്ഞാണ് ക്യാപ്റ്റനു രോഗം സ്ഥിരീകരിച്ചത്.
1984 മുതൽ യുഎസ് നാവികസേനയിലുള്ള ഈ കപ്പൽ ഒന്നാം ഗൾഫ് യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്. 332.8 മീറ്റർ നീളവും 76.8 മീറ്റർ വീതിയുമുള്ള കപ്പലിൽ 92 യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും വഹിക്കാം.ക്യാപ്റ്റനെ ഡിസ്മിസ് ചെയ്തതിൽ അമേരിക്കയിൽ ധാരാളം വിമർശനം ഉയർന്നിട്ടുണ്ട്.
അമേരിക്കൻ നേവിയുടെ വിമാനവാഹിനിയായ യുഎസ്എസ് തിയഡോർ റൂസ്വെൽറ്റിന്റെ ക്യാപ്റ്റനായിരുന്ന ബ്രെറ്റ് ക്രോസിയറിനാണ് കോവിഡ് സ്ഥിരീകരിച്ചത്. കപ്പലിൽ ഡസൻകണക്കിനു പേർക്ക് കോവിഡ് പിടിച്ചപ്പോൾ നാവികരെ കരയ്ക്കിറക്കണമെന്നും അല്ലെങ്കിൽ എല്ലാവരും രോഗികളാകുമെന്നും അദ്ദേഹം അധികാരികൾക്കെഴുതി. ഇതു പരസ്യമായി. പ്രസിഡന്റ് ഡോണൾഡ് ട്രംപും മറ്റും ക്യാപ്റ്റനെ നിശിതമായി വിമർശിച്ചു. തുടർന്നാണ് ഡിസ്മിസ് ചെയ്തത്.
കപ്പൽ ഗുവാമിലെ യുഎസ് നാവികതാവളത്തിൽ എത്തിച്ചു നാവികരെ പുറത്തിറക്കി പരിശോധിച്ചപ്പോൾ 155 പേർക്കു രോഗബാധ കണ്ടെത്തി. പിന്നീട് ദിവസങ്ങൾ കഴിഞ്ഞാണ് ക്യാപ്റ്റനു രോഗം സ്ഥിരീകരിച്ചത്.
1984 മുതൽ യുഎസ് നാവികസേനയിലുള്ള ഈ കപ്പൽ ഒന്നാം ഗൾഫ് യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്. 332.8 മീറ്റർ നീളവും 76.8 മീറ്റർ വീതിയുമുള്ള കപ്പലിൽ 92 യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും വഹിക്കാം.ക്യാപ്റ്റനെ ഡിസ്മിസ് ചെയ്തതിൽ അമേരിക്കയിൽ ധാരാളം വിമർശനം ഉയർന്നിട്ടുണ്ട്.