സ്പെയിനിൽ ഡോക്ടർമാർ ഉൾപ്പെടെ 19,400 ആരോഗ്യപ്രവർത്തകർക്കു കോവിഡ് ബാധിച്ചു. ഇതിൽ 20 ശതമാനം പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. പത്തുശതമാനം പേർ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റുള്ളവർ വീട്ടിൽ ചികിത്സയിലാണ്.
ആരോഗ്യ മന്ത്രാലയം വക്താവ് മരിയ ഹോസെ സിയേറയാണ് ഇക്കാര്യം അറിയിച്ചത്. 11 ഡോക്ടർമാരും രണ്ടു നഴ്സുമാരും ഉൾപ്പെടെ 13 ആരോഗ്യപ്രവർത്തകരാണു സ്പെയിനിൽ മരിച്ചത്.
ആരോഗ്യ മന്ത്രാലയം വക്താവ് മരിയ ഹോസെ സിയേറയാണ് ഇക്കാര്യം അറിയിച്ചത്. 11 ഡോക്ടർമാരും രണ്ടു നഴ്സുമാരും ഉൾപ്പെടെ 13 ആരോഗ്യപ്രവർത്തകരാണു സ്പെയിനിൽ മരിച്ചത്.