കോവിഡ് വ്യാപനത്തിന്റെ ഏതു സാഹചര്യത്തെയും നേരിടാൻ കേരളം സജ്ജമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. രോഗവ്യാപനമുണ്ടായാൽ സർക്കാർ-സ്വകാര്യ ആശുപത്രികളിലായി 1.25 ലക്ഷം ബെഡുകൾ തയാറാണെന്നു മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് വിവിധയിടങ്ങളിലായി പ്രത്യേക കോവിഡ് സെന്ററുകൾ തയാറാക്കിയിട്ടുണ്ട്. 10,813 ഐസൊലാഷൻ ബെഡുകൾ തയാറാണ്. 517 കൊറോണ കെയർ സെന്ററുകൾ തയാറാക്കുന്നുണ്ട്. ഇവിടെ 17,401 ബെഡുകൾ തയാറാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
38 കൊറോണ കെയർ ആശുപത്രികളാണ് നിലവിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. കോവിഡ് രോഗികളെ കണ്ടെത്തുന്നതിനുള്ള റാപ്പിഡ് ടെസ്റ്റിന്റെ മാനദണ്ഡങ്ങൾ ഉടൻ നിർണയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് വിവിധയിടങ്ങളിലായി പ്രത്യേക കോവിഡ് സെന്ററുകൾ തയാറാക്കിയിട്ടുണ്ട്. 10,813 ഐസൊലാഷൻ ബെഡുകൾ തയാറാണ്. 517 കൊറോണ കെയർ സെന്ററുകൾ തയാറാക്കുന്നുണ്ട്. ഇവിടെ 17,401 ബെഡുകൾ തയാറാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
38 കൊറോണ കെയർ ആശുപത്രികളാണ് നിലവിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. കോവിഡ് രോഗികളെ കണ്ടെത്തുന്നതിനുള്ള റാപ്പിഡ് ടെസ്റ്റിന്റെ മാനദണ്ഡങ്ങൾ ഉടൻ നിർണയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.