സംസ്ഥാനത്ത് ഇന്ന് 13 പേർക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു.കാസർഗോഡ് ജില്ലയിൽ ഒന്പതു പേർക്കും മലപ്പുറം രണ്ട്, കൊല്ലം പത്തനംതിട്ട ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
കാസർഗോട്ട് ആറു പേർ വിദേശത്തുനിന്ന് വന്നവരും മൂന്നുപേർ സന്പർക്കത്തിലൂടെയും രോഗികളായവരാണ്. കൊല്ലത്തും മലപ്പുറത്തും ഉള്ളവർ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരാണ്. പത്തനംതിട്ടയിലെ ഒരാൾ വിദേശത്തുനിന്നും വന്നതാണ്.
കേരളത്തിൽ 327 പേർക്കാണ് ഇതുവരെ രോഗബാധയുള്ളത്. 266 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,52,204 പേർ ഇപ്പോൾ നിരീക്ഷണത്തിലാണ്. ഇവരിൽ 795 പേർ ആശുപത്രികളിലുമാണ്. 122 പേരെയാണ് ഇന്ന് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. ഇതുവരെ 10,716 സാന്പിളുകൾ പരിശോധനക്ക് അയച്ചു. ഇതിൽ 9617 എണ്ണം രോഗബാധയില്ലെന്ന് കണ്ടെത്തി.
കോവിഡിനെ പ്രതിരോധിക്കാനുള്ള സംസ്ഥാനത്തെ നിയന്ത്രണങ്ങൾ ഫലപ്രദമാകുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, വിവിധ ലോക രാജ്യങ്ങളിലെ സ്ഥിതിഗതികൾ അസ്വസ്ഥപ്പെടുത്തുന്നതാണ്. 18 മലയാളികൾ വിവിധ രാജ്യങ്ങളിലായി കോവിഡ് ബാധിച്ച് മരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
കാസർഗോട്ട് ആറു പേർ വിദേശത്തുനിന്ന് വന്നവരും മൂന്നുപേർ സന്പർക്കത്തിലൂടെയും രോഗികളായവരാണ്. കൊല്ലത്തും മലപ്പുറത്തും ഉള്ളവർ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരാണ്. പത്തനംതിട്ടയിലെ ഒരാൾ വിദേശത്തുനിന്നും വന്നതാണ്.
കേരളത്തിൽ 327 പേർക്കാണ് ഇതുവരെ രോഗബാധയുള്ളത്. 266 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,52,204 പേർ ഇപ്പോൾ നിരീക്ഷണത്തിലാണ്. ഇവരിൽ 795 പേർ ആശുപത്രികളിലുമാണ്. 122 പേരെയാണ് ഇന്ന് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. ഇതുവരെ 10,716 സാന്പിളുകൾ പരിശോധനക്ക് അയച്ചു. ഇതിൽ 9617 എണ്ണം രോഗബാധയില്ലെന്ന് കണ്ടെത്തി.
കോവിഡിനെ പ്രതിരോധിക്കാനുള്ള സംസ്ഥാനത്തെ നിയന്ത്രണങ്ങൾ ഫലപ്രദമാകുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, വിവിധ ലോക രാജ്യങ്ങളിലെ സ്ഥിതിഗതികൾ അസ്വസ്ഥപ്പെടുത്തുന്നതാണ്. 18 മലയാളികൾ വിവിധ രാജ്യങ്ങളിലായി കോവിഡ് ബാധിച്ച് മരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.