കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണിനു ശേഷവും രാജ്യത്തെ തീവ്രബാധിത ജില്ലകളിൽ നിയന്ത്രണം തുടരുമെന്ന് റിപ്പോർട്ട്. രാജ്യത്ത് 69 തീവ്രബാധിത ജില്ലകളാണ് ഉള്ളത്. കേരളത്തിലെ എട്ട് ജില്ലകളില്‍ കടുത്ത നിയന്ത്രണം തുടരുമെന്നാണ് റിപ്പോർട്ട്.
കാസർഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് ലോക്ക്ഡൗണിനു ശേഷവും നിയന്ത്രണങ്ങള്‍ തുടരുകയെന്നാണ് സൂചന. ഈ ജില്ലകളില്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് നടപടി.
നിയന്ത്രണങ്ങൾ വരുന്ന ജില്ലകൾ പൂർണമായും അടയ്ക്കും. ഈ ജില്ലകളിൽനിന്നു പുറത്തേയ്ക്കോ അകത്തേയ്ക്കു ആളുകൾക്ക് പ്രവേശനമില്ല. സ്കൂളുകളോ, കോളജുകളോ തുറക്കില്ല. അവശ്യവസ്തകളുടെ സർവീസ് മാത്രമേ അനുവദിക്കുകയുള്ളു.
ഏപ്രില്‍ 14നാണ് രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ അവസാനിക്കുന്നത്.
കാസർഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് ലോക്ക്ഡൗണിനു ശേഷവും നിയന്ത്രണങ്ങള്‍ തുടരുകയെന്നാണ് സൂചന. ഈ ജില്ലകളില്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് നടപടി.
നിയന്ത്രണങ്ങൾ വരുന്ന ജില്ലകൾ പൂർണമായും അടയ്ക്കും. ഈ ജില്ലകളിൽനിന്നു പുറത്തേയ്ക്കോ അകത്തേയ്ക്കു ആളുകൾക്ക് പ്രവേശനമില്ല. സ്കൂളുകളോ, കോളജുകളോ തുറക്കില്ല. അവശ്യവസ്തകളുടെ സർവീസ് മാത്രമേ അനുവദിക്കുകയുള്ളു.
ഏപ്രില്‍ 14നാണ് രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ അവസാനിക്കുന്നത്.