ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ തകർന്ന പൈനാപ്പിൾ കർഷകരെ സഹായിക്കാൻ പൈനാപ്പിൾ ചലഞ്ചുമായി കൃഷി ഓഫീസർമാരുടെ സംഘടന. അസോസിയേഷൻ ഓഫ് അഗ്രികൾച്ചറൽ ഓഫീസേഴ്സ് കേരള എറണാകുളം ബ്രാഞ്ചും മൂവാറ്റുപുഴ പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷനും സംയുക്തമായാണ് ഓർഡർ അനുസരിച്ചു വീടുകളിൽ പൈനാപ്പിൾ എത്തിച്ചു നൽകുന്ന പദ്ധതിയായ പൈനാപ്പിൾ ചലഞ്ച് ആവിഷ്കരിച്ചിരിക്കുന്നത്.
കേരളത്തിലെ ഏറ്റവും വലിയ പൈനാപ്പിൾ മാർക്കറ്റായ മൂവാറ്റുപുഴ വാഴക്കുളത്തു നിന്നു ദിവസവും 1,200 ടണ്‍ പൈനാപ്പിളാണ് വടക്കെ ഇന്ത്യയിലേക്കു കയറ്റി അയയ്ക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇതു പൂർണമായി നിലച്ചു. കോടികളുടെ നഷ്ടമാണു കർഷകർ നേരിടുന്നത്.
വടക്കെ ഇന്ത്യയിലേക്കു ലോഡുമായി പോകുന്ന ഡ്രൈവമാർ തിരികെ എത്തിക്കഴിഞ്ഞാൽ 14 ദിവസം ക്വാറന്റൈനിൽ പോകേണ്ടി വരുന്നതിനാൽ ഡ്രൈവർമാരാരും പോകാൻ തയാറാകാത്തതും കർഷകർക്കു വിനയായി. പല കർഷകരുടെയും പൈനാപ്പിളുകൾ വിളവെടുക്കാനാവാതെ നഷ്ടപ്പെടുന്ന അവസ്ഥയിലുമാണ്.
ഈ സാഹചര്യത്തിൽ കുറഞ്ഞത് 100 കിലോ ഓർഡർ ചെയ്യുന്നവർക്ക് 20 രൂപ നിരക്കിൽ പൈനാപ്പിൾ എത്തിച്ചു നൽകും. ഫ്ളാറ്റുകൾക്കും റസിഡന്റ്സ് അസോസിയേഷനുകൾക്കും ഇത്തരത്തിൽ ഓർഡർ ചെയ്യാം. ഫോണ്‍: 9995820686, 9895691687, 9495 950275, 9995155346.
കേരളത്തിലെ ഏറ്റവും വലിയ പൈനാപ്പിൾ മാർക്കറ്റായ മൂവാറ്റുപുഴ വാഴക്കുളത്തു നിന്നു ദിവസവും 1,200 ടണ്‍ പൈനാപ്പിളാണ് വടക്കെ ഇന്ത്യയിലേക്കു കയറ്റി അയയ്ക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇതു പൂർണമായി നിലച്ചു. കോടികളുടെ നഷ്ടമാണു കർഷകർ നേരിടുന്നത്.
വടക്കെ ഇന്ത്യയിലേക്കു ലോഡുമായി പോകുന്ന ഡ്രൈവമാർ തിരികെ എത്തിക്കഴിഞ്ഞാൽ 14 ദിവസം ക്വാറന്റൈനിൽ പോകേണ്ടി വരുന്നതിനാൽ ഡ്രൈവർമാരാരും പോകാൻ തയാറാകാത്തതും കർഷകർക്കു വിനയായി. പല കർഷകരുടെയും പൈനാപ്പിളുകൾ വിളവെടുക്കാനാവാതെ നഷ്ടപ്പെടുന്ന അവസ്ഥയിലുമാണ്.
ഈ സാഹചര്യത്തിൽ കുറഞ്ഞത് 100 കിലോ ഓർഡർ ചെയ്യുന്നവർക്ക് 20 രൂപ നിരക്കിൽ പൈനാപ്പിൾ എത്തിച്ചു നൽകും. ഫ്ളാറ്റുകൾക്കും റസിഡന്റ്സ് അസോസിയേഷനുകൾക്കും ഇത്തരത്തിൽ ഓർഡർ ചെയ്യാം. ഫോണ്‍: 9995820686, 9895691687, 9495 950275, 9995155346.