അമേരിക്കയിൽ കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയോട് സഹായം അഭ്യർഥിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കോവിഡ് ചികിത്സയ്ക്കായി മലേറിയ മരുന്നുകൾ നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ട്രംപ് അഭ്യർഥിച്ചു.
മലേറിയ ചികിത്സക്കുപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ എന്ന മരുന്നിന്റെ കയറ്റുമതിക്ക് ഇന്ത്യ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ഇതേതുടർന്നാണ് ട്രംപിന്റെ അഭ്യർഥന. പ്രധാനമന്ത്രിയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് ട്രംപ് ഈ ആവശ്യം ഉന്നയിച്ചതെന്നാണ് റിപ്പോർട്ട്.
മോദിയുമായി സംസാരിച്ചെന്നും അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് മരുന്നിന്റെ കയറ്റുമതിയിലേർപ്പെടുത്തിയിരിക്കുന്ന നിരോധനത്തിൽ ഇളവ് അനുവദിക്കണമെന്ന് അഭ്യർഥിച്ചതായും ട്രംപ് വെളിപ്പെടുത്തി. വൈറ്റ് ഹൗസിൽ നടന്ന കൊറോണവൈറസ് ടാസ്ക് ഫോഴ്സിന്റെ അവലോക യോഗത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
ഡോക്ടർമാർ നിർദ്ദേശിച്ചാൽ താനും മരുന്ന് കഴിക്കാൻ തയാറാണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യ ഈ മരുന്ന് കൂടുതൽ നിർമിക്കുന്നുണ്ട്. എന്നാൽ അവിടുത്തെ കോടിക്കണക്കിന് വരുന്ന ജനങ്ങൾക്ക് വേണ്ടി അവർക്ക് ഒരുപാട് മരുന്ന് ആവശ്യമുണ്ട്. സ്ട്രാറ്റജിക് നാഷണൽ സ്റ്റോക്ക്പൈൽ മുഖേന മരുന്ന് രാജ്യത്ത് വിതരണം ചെയ്യുമെന്നും ട്രംപ് അറിയിച്ചു.
ട്രംപുമായി ഫോണ്‍ സംഭാഷണം നടത്തിയ കാര്യം മോദിയും ട്വീറ്റ് ചെയ്തിട്ടുണ്ട്. കോവിഡ്-19യ്ക്കെതിരെ ഒരുമിച്ച് പോരാടാൻ ധാരണയിലെത്തിയെന്നും മോദി ട്വീറ്ററിൽ കുറിച്ചു.
മലേറിയ ചികിത്സക്കുപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ എന്ന മരുന്നിന്റെ കയറ്റുമതിക്ക് ഇന്ത്യ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ഇതേതുടർന്നാണ് ട്രംപിന്റെ അഭ്യർഥന. പ്രധാനമന്ത്രിയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് ട്രംപ് ഈ ആവശ്യം ഉന്നയിച്ചതെന്നാണ് റിപ്പോർട്ട്.
മോദിയുമായി സംസാരിച്ചെന്നും അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് മരുന്നിന്റെ കയറ്റുമതിയിലേർപ്പെടുത്തിയിരിക്കുന്ന നിരോധനത്തിൽ ഇളവ് അനുവദിക്കണമെന്ന് അഭ്യർഥിച്ചതായും ട്രംപ് വെളിപ്പെടുത്തി. വൈറ്റ് ഹൗസിൽ നടന്ന കൊറോണവൈറസ് ടാസ്ക് ഫോഴ്സിന്റെ അവലോക യോഗത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
ഡോക്ടർമാർ നിർദ്ദേശിച്ചാൽ താനും മരുന്ന് കഴിക്കാൻ തയാറാണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യ ഈ മരുന്ന് കൂടുതൽ നിർമിക്കുന്നുണ്ട്. എന്നാൽ അവിടുത്തെ കോടിക്കണക്കിന് വരുന്ന ജനങ്ങൾക്ക് വേണ്ടി അവർക്ക് ഒരുപാട് മരുന്ന് ആവശ്യമുണ്ട്. സ്ട്രാറ്റജിക് നാഷണൽ സ്റ്റോക്ക്പൈൽ മുഖേന മരുന്ന് രാജ്യത്ത് വിതരണം ചെയ്യുമെന്നും ട്രംപ് അറിയിച്ചു.
ട്രംപുമായി ഫോണ്‍ സംഭാഷണം നടത്തിയ കാര്യം മോദിയും ട്വീറ്റ് ചെയ്തിട്ടുണ്ട്. കോവിഡ്-19യ്ക്കെതിരെ ഒരുമിച്ച് പോരാടാൻ ധാരണയിലെത്തിയെന്നും മോദി ട്വീറ്ററിൽ കുറിച്ചു.