ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ അവസാനിക്കുന്ന ഏപ്രിൽ 15 മുതൽ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കാൻ റെയിൽവേ തയാറെടുപ്പുകൾ തുടങ്ങി. 15 മുതൽ ജോലിയിൽ പ്രവേശിക്കാൻ ജീവനക്കാർക്ക് മന്ത്രാലയം നിർദേശം നൽകി. എന്നാൽ, സർക്കാരിന്റെ അന്തിമതീരുമാനം അനുസരിച്ചാവും സർവീസ് ആരംഭിക്കുക. സർവീസ് ആരംഭിച്ചാലും ഘട്ടംഘട്ടമായി മാത്രമേ പൂർണ തോതിലെതത്തുകയുള്ളുവെന്നു റെയിൽവേ മന്ത്രാലയം ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
ലോക്ക് ഡൗണ്‍ അവസാനിക്കുന്ന മുറയ്ക്ക് ഏതെല്ലാം സർവീസുകൾ പുനരാരംഭിക്കണമെന്നതു സംബന്ധിച്ച് ഷെഡ്യൂൾ തയാറാക്കാൻ മന്ത്രാലയം 17 റെയിൽവേ സോണ്‍ അധികൃതരോടും നിർദേശിച്ചിട്ടുണ്ട്.
യാത്രക്കാർ ഏറെയുള്ളതും അത്യാവശ്യ അടിയന്തര യാത്രകൾക്കുമാണ് ആദ്യഘട്ടത്തിൽ പ്രാമുഖ്യം നൽകുക. ആദ്യഘട്ടത്തിൽ 25 ശതമാനം സർവീസ് രണ്ടാമത് 50 ശതമാനം എന്നിങ്ങനെ ഷെഡ്യൂളുകൾ തയാറാക്കണം.
ഇത്തരത്തിൽ ഘട്ടംഘട്ടമായി സർവീസുകൾ പുനരാരംഭിക്കുന്നതിനു നിർദേശങ്ങൾ സമർപ്പിക്കണമെന്നും സോണൽ ഉദ്യോഗസ്ഥരോടു നിർദേശിച്ചു. രാജ്യത്താകമാനം 13,000 ട്രെയിനുകളാണ് സർവീസ് നടത്തുന്നത്.
ലോക്ക് ഡൗണ്‍ അവസാനിക്കുന്ന മുറയ്ക്ക് ഏതെല്ലാം സർവീസുകൾ പുനരാരംഭിക്കണമെന്നതു സംബന്ധിച്ച് ഷെഡ്യൂൾ തയാറാക്കാൻ മന്ത്രാലയം 17 റെയിൽവേ സോണ്‍ അധികൃതരോടും നിർദേശിച്ചിട്ടുണ്ട്.
യാത്രക്കാർ ഏറെയുള്ളതും അത്യാവശ്യ അടിയന്തര യാത്രകൾക്കുമാണ് ആദ്യഘട്ടത്തിൽ പ്രാമുഖ്യം നൽകുക. ആദ്യഘട്ടത്തിൽ 25 ശതമാനം സർവീസ് രണ്ടാമത് 50 ശതമാനം എന്നിങ്ങനെ ഷെഡ്യൂളുകൾ തയാറാക്കണം.
ഇത്തരത്തിൽ ഘട്ടംഘട്ടമായി സർവീസുകൾ പുനരാരംഭിക്കുന്നതിനു നിർദേശങ്ങൾ സമർപ്പിക്കണമെന്നും സോണൽ ഉദ്യോഗസ്ഥരോടു നിർദേശിച്ചു. രാജ്യത്താകമാനം 13,000 ട്രെയിനുകളാണ് സർവീസ് നടത്തുന്നത്.