കോവിഡ് -19 സംശയത്താൽ ഹോം ക്വാറന്റൈനിൽ രണ്ടാഴ്ച ഏകാന്ത ജീവിതം നയിച്ച ജർമൻ ചാൻസലർ അംഗലാ മെർക്കൽ വീണ്ടും പൊതുവേദിയിൽ സജീവമായി. കഴിഞ്ഞ മാർച്ച് 22 മുതലാണ് മെർക്കൽ സ്വയം സന്പർക്ക വിലക്കിൽ പ്രവേശിച്ചത്. ഏകാന്തമായ 14 ദിനങ്ങൾ വീട്ടിലിരുന്നു ജനങ്ങൾക്കും രാജ്യത്തിനും വേണ്ടി ജോലി ചെയ്തത് ഒരിക്കലും എളുപ്പമായിരുന്നില്ലെന്നു അവർ പങ്കുവച്ച വീഡിയോ സന്ദേശത്തിൽ പറയുന്നു.
ഇന്റർനെറ്റ് വഴി ചുറ്റിലും എല്ലാമുണ്ടെങ്കിലും കൊറോണ ചട്ടങ്ങൾ മൂലം പുറംലോകത്തിൽനിന്ന് എല്ലാം വിച്ഛേദിക്കപ്പെട്ടതിനോടു പൊരുത്തപ്പെടുക അത്ര എളുപ്പമല്ലായിരുന്നില്ലെന്നാണ് അവരുടെ വാക്കുകൾ സൂചിപ്പിച്ചത്. ഇത് അതികഠിനംതന്നെ, വാക്കുകളിൽ പ്രകടിപ്പിക്കാനാവില്ല- മെർക്കൽ പറഞ്ഞു. എന്നാൽ, 14 ദിനങ്ങൾക്കൊണ്ട് എല്ലാം ശുഭകരമായെന്ന സന്തോഷവും അവർ പങ്കുവച്ചു.
ഈ വർഷം ഈസ്റ്റർ വളരെ വ്യത്യസ്തമാണ്. പള്ളി സന്ദർശനങ്ങൾ വിലക്കപ്പെട്ടിരിക്കുന്നു. എന്നാൽ, പള്ളികൾ നടപ്പിലാക്കിയ ഡിജിറ്റൽ സൗകര്യങ്ങൾ ആശ്വാസം പകരുന്നു. ടെലിവിഷൻ, റേഡിയോ, ഓണ്ലൈൻ എന്നിവയിലൂടെയുള്ള സേവനങ്ങൾ നിരവധി ആളുകളിലേക്ക് എത്തുന്നതു സന്തോഷകരമാണ്.
സന്പർക്ക വിലക്കിൽ കഴിയുന്പോൾ മൂന്നു ടെസ്റ്റുകൾ നടത്തിയതിലും മെർക്കലിനു കോവിഡ്-19 ബാധിച്ചിട്ടില്ലെന്നു സ്ഥിരീകരിച്ചിരുന്നു. മെർക്കലിന് ഇൻജക്ഷൻ നൽകിയ ഡോക്ടർക്കു കോവിഡ്-19 സ്ഥിരീകരിച്ചതിനെത്തുടർന്നാണ് അവർ ഐസൊലേഷനിൽ പോയത്. ബർലിനിലെ സ്വന്തം ഫ്ളാറ്റിൽത്തന്നെയായിരുന്നു താമസം.
കോവിഡിനെതിരേ പ്രഖ്യാപിച്ചിരിക്കുന്ന പ്രതിരോധ നടപടികൾ എപ്പോൾ അവസാനിപ്പിക്കാൻ കഴിയുമെന്ന് ഇപ്പോൾ പറയാനാവില്ല. അതൊഴിവാക്കാൻ സർക്കാർ കഠിനപ്രയത്നം ചെയ്യും.
നിലവിൽ പൊതുജീവിതത്തെ നിയന്ത്രിക്കുന്ന കടുത്ത നിയന്ത്രണങ്ങൾ ഏപ്രിൽ 19 വരെ ബാധകമാണ്. റോബർട്ട് കോഹ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള ഏറ്റവും പുതിയ കണക്കുകൾ കൂടുതൽ പ്രതീക്ഷ നൽകുന്നതാണ്. അതിനായി ക്ഷമയോടെ കാത്തിരിക്കുകയാണ് വേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.
ഇന്റർനെറ്റ് വഴി ചുറ്റിലും എല്ലാമുണ്ടെങ്കിലും കൊറോണ ചട്ടങ്ങൾ മൂലം പുറംലോകത്തിൽനിന്ന് എല്ലാം വിച്ഛേദിക്കപ്പെട്ടതിനോടു പൊരുത്തപ്പെടുക അത്ര എളുപ്പമല്ലായിരുന്നില്ലെന്നാണ് അവരുടെ വാക്കുകൾ സൂചിപ്പിച്ചത്. ഇത് അതികഠിനംതന്നെ, വാക്കുകളിൽ പ്രകടിപ്പിക്കാനാവില്ല- മെർക്കൽ പറഞ്ഞു. എന്നാൽ, 14 ദിനങ്ങൾക്കൊണ്ട് എല്ലാം ശുഭകരമായെന്ന സന്തോഷവും അവർ പങ്കുവച്ചു.
ഈ വർഷം ഈസ്റ്റർ വളരെ വ്യത്യസ്തമാണ്. പള്ളി സന്ദർശനങ്ങൾ വിലക്കപ്പെട്ടിരിക്കുന്നു. എന്നാൽ, പള്ളികൾ നടപ്പിലാക്കിയ ഡിജിറ്റൽ സൗകര്യങ്ങൾ ആശ്വാസം പകരുന്നു. ടെലിവിഷൻ, റേഡിയോ, ഓണ്ലൈൻ എന്നിവയിലൂടെയുള്ള സേവനങ്ങൾ നിരവധി ആളുകളിലേക്ക് എത്തുന്നതു സന്തോഷകരമാണ്.
സന്പർക്ക വിലക്കിൽ കഴിയുന്പോൾ മൂന്നു ടെസ്റ്റുകൾ നടത്തിയതിലും മെർക്കലിനു കോവിഡ്-19 ബാധിച്ചിട്ടില്ലെന്നു സ്ഥിരീകരിച്ചിരുന്നു. മെർക്കലിന് ഇൻജക്ഷൻ നൽകിയ ഡോക്ടർക്കു കോവിഡ്-19 സ്ഥിരീകരിച്ചതിനെത്തുടർന്നാണ് അവർ ഐസൊലേഷനിൽ പോയത്. ബർലിനിലെ സ്വന്തം ഫ്ളാറ്റിൽത്തന്നെയായിരുന്നു താമസം.
കോവിഡിനെതിരേ പ്രഖ്യാപിച്ചിരിക്കുന്ന പ്രതിരോധ നടപടികൾ എപ്പോൾ അവസാനിപ്പിക്കാൻ കഴിയുമെന്ന് ഇപ്പോൾ പറയാനാവില്ല. അതൊഴിവാക്കാൻ സർക്കാർ കഠിനപ്രയത്നം ചെയ്യും.
നിലവിൽ പൊതുജീവിതത്തെ നിയന്ത്രിക്കുന്ന കടുത്ത നിയന്ത്രണങ്ങൾ ഏപ്രിൽ 19 വരെ ബാധകമാണ്. റോബർട്ട് കോഹ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള ഏറ്റവും പുതിയ കണക്കുകൾ കൂടുതൽ പ്രതീക്ഷ നൽകുന്നതാണ്. അതിനായി ക്ഷമയോടെ കാത്തിരിക്കുകയാണ് വേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.