രാജ്യത്ത് കോവിഡ് മരണങ്ങളുടെ എണ്ണം വർധിക്കുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 12 പേരാണ് മരിച്ചത്. 601 പേർക്ക് രോഗവും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 2,902 ആയി.
കഴിഞ്ഞ ശനിയാഴ്ചവരെ രാജ്യത്ത് 900 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. 19 മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. നിസാമുദീനിലെ തബ്ലീഗ് സമ്മേളത്തിൽ പങ്കെടുത്ത നൂറുകണിക്കിന് പേർക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചത്. സന്പർക്കത്തിലൂടെ ഇവരിൽനിന്നും മറ്റുള്ളവർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
അഞ്ഞൂറിലധികം കോവിഡ് കേസുകളാണ് മഹാരാഷ്ട്രയിൽ മാത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 26 പേരാണ് ഇവിടെ കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് കൂടുതൽ കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നതും മഹാരാഷ്ട്രയിലാണ്. രോഗികളുടെ എണ്ണത്തിൽ മഹാരാഷ്ട്രയ്ക്കു പിന്നിലുള്ളത് തമിഴ്നാടാണ്.
നൂറിലധികം കേസുകളാണ് തമിഴ്നാട്ടിൽ 24 മണിക്കൂറിനിടെ മാത്രം റിപ്പോർട്ട് ചെയ്തത്. ഇതിൽ ഭൂരിഭാഗവും നിസാമുദീനിലെ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണ്. തമിഴ്നാട് ഉൾപ്പെടെ രാജ്യത്തെ കൊറോണ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 14 ആയി.
ഡൽഹിയിലെ ശ്രീ ഗംഗാ രാം ആശുപത്രിയിൽ രണ്ട് രോഗികൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുമായി സന്പർക്കത്തിലുണ്ടായിരുന്ന 108 ആരോഗ്യപ്രവർത്തകരെയാണ് ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
അതേസമയം ലോക്ക്ഡൗണിനെ തുടർന്നു ഇന്ത്യയിൽ കുടുങ്ങിയ 112 ഫ്രഞ്ച് പൗരൻമാരെ ഇന്ന് പാരീസിലേക്ക് മടക്കി അയച്ചിരുന്നു.
കഴിഞ്ഞ ശനിയാഴ്ചവരെ രാജ്യത്ത് 900 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. 19 മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. നിസാമുദീനിലെ തബ്ലീഗ് സമ്മേളത്തിൽ പങ്കെടുത്ത നൂറുകണിക്കിന് പേർക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചത്. സന്പർക്കത്തിലൂടെ ഇവരിൽനിന്നും മറ്റുള്ളവർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
അഞ്ഞൂറിലധികം കോവിഡ് കേസുകളാണ് മഹാരാഷ്ട്രയിൽ മാത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 26 പേരാണ് ഇവിടെ കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് കൂടുതൽ കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നതും മഹാരാഷ്ട്രയിലാണ്. രോഗികളുടെ എണ്ണത്തിൽ മഹാരാഷ്ട്രയ്ക്കു പിന്നിലുള്ളത് തമിഴ്നാടാണ്.
നൂറിലധികം കേസുകളാണ് തമിഴ്നാട്ടിൽ 24 മണിക്കൂറിനിടെ മാത്രം റിപ്പോർട്ട് ചെയ്തത്. ഇതിൽ ഭൂരിഭാഗവും നിസാമുദീനിലെ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണ്. തമിഴ്നാട് ഉൾപ്പെടെ രാജ്യത്തെ കൊറോണ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 14 ആയി.
ഡൽഹിയിലെ ശ്രീ ഗംഗാ രാം ആശുപത്രിയിൽ രണ്ട് രോഗികൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുമായി സന്പർക്കത്തിലുണ്ടായിരുന്ന 108 ആരോഗ്യപ്രവർത്തകരെയാണ് ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
അതേസമയം ലോക്ക്ഡൗണിനെ തുടർന്നു ഇന്ത്യയിൽ കുടുങ്ങിയ 112 ഫ്രഞ്ച് പൗരൻമാരെ ഇന്ന് പാരീസിലേക്ക് മടക്കി അയച്ചിരുന്നു.