കോവിഡ് ബാധിതനായ വ്യക്തി, അമ്മയുടെ മരണത്തിലും മരണാനന്തര ചടങ്ങുകളിലും പങ്കെടുത്തതിനെ തുടര്‍ന്ന് മധ്യപ്രദേശിലെ മൊറേന ഗ്രാമം അധികൃതര്‍ അടച്ചു. ആയിരത്തി അഞ്ഞൂറോളം പേരാണ് ചടങ്ങില്‍ പങ്കെടുത്തത്.
ദുബായില്‍ നിന്നും വന്ന ഇയാള്‍ക്കും കുടുംബത്തിലെ പതിനൊന്ന് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഗ്രാമം അടച്ചത്. ഈ പ്രദേശത്തെ സംസ്ഥാനത്തെ പുതിയ ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിച്ചു.
ദുബായിലെ ഹോട്ടലില്‍ ജോലി ചെയ്യുന്ന ഇയാളുടെ പേര് സുരേഷ് എന്നാണ്. മാര്‍ച്ച് 17ന് ഇയാള്‍ മൊറേനയില്‍ എത്തി. മാര്‍ച്ച് 20നാണ് ഇയാള്‍ അമ്മയുടെ സംസ്ക്കാരത്തില്‍ പങ്കെടുക്കുകയും മരണാനന്തര ചടങ്ങുകളും നടത്തുകയും ചെയ്തത്. ഏകദേശം 1,500 പേര് ഈ ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു.
മാര്‍ച്ച് 25ന് ഇയാൾക്ക് രോഗലക്ഷണം കാണിച്ചു. നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇയാള്‍ ചികിത്സ തേടിയത്. തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു.
പിന്നീട് ഇവരുമായി അടുത്തിടപഴുകിയ അടുത്ത ബന്ധുക്കളായ 23 പേരുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ പത്തെണ്ണം പോസിറ്റീവ് ആണെന്ന് തെളിഞ്ഞു. ഇവര്‍ എല്ലാവരും ചികിത്സയിലാണ്. കൂടാതെ നെഗറ്റീവ് ആണെന്ന് തെളിഞ്ഞവരും ജില്ലയിലെ വിവിധ ഭാഗങ്ങളിലായി വീട്ടില്‍ നിരീക്ഷണത്തിലാണെന്ന് മൊറേന ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ദുബായില്‍ നിന്നും വന്ന ഇയാള്‍ക്കും കുടുംബത്തിലെ പതിനൊന്ന് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഗ്രാമം അടച്ചത്. ഈ പ്രദേശത്തെ സംസ്ഥാനത്തെ പുതിയ ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിച്ചു.
ദുബായിലെ ഹോട്ടലില്‍ ജോലി ചെയ്യുന്ന ഇയാളുടെ പേര് സുരേഷ് എന്നാണ്. മാര്‍ച്ച് 17ന് ഇയാള്‍ മൊറേനയില്‍ എത്തി. മാര്‍ച്ച് 20നാണ് ഇയാള്‍ അമ്മയുടെ സംസ്ക്കാരത്തില്‍ പങ്കെടുക്കുകയും മരണാനന്തര ചടങ്ങുകളും നടത്തുകയും ചെയ്തത്. ഏകദേശം 1,500 പേര് ഈ ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു.
മാര്‍ച്ച് 25ന് ഇയാൾക്ക് രോഗലക്ഷണം കാണിച്ചു. നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇയാള്‍ ചികിത്സ തേടിയത്. തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു.
പിന്നീട് ഇവരുമായി അടുത്തിടപഴുകിയ അടുത്ത ബന്ധുക്കളായ 23 പേരുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ പത്തെണ്ണം പോസിറ്റീവ് ആണെന്ന് തെളിഞ്ഞു. ഇവര്‍ എല്ലാവരും ചികിത്സയിലാണ്. കൂടാതെ നെഗറ്റീവ് ആണെന്ന് തെളിഞ്ഞവരും ജില്ലയിലെ വിവിധ ഭാഗങ്ങളിലായി വീട്ടില്‍ നിരീക്ഷണത്തിലാണെന്ന് മൊറേന ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.