കോവിഡ് -19 ബാധിച്ച് ചികിത്സയിലായിരുന്ന 14 പേർക്ക് വെള്ളിയാഴ്ച രോഗം ഭേദമായി. കണ്ണൂർ ജില്ലയിൽ ചികിത്സയിലായിരുന്ന അഞ്ചും കാസർഗോഡുനിന്നുള്ള മൂന്നും ഇടുക്കി, കോഴിക്കോട് ജില്ലകളിൽനിന്നുള്ള രണ്ടു പേർവീതവും (കാസർഗോഡ് ജില്ലയിൽ നിന്നുള്ള ഒരാൾ) പത്തനംതിട്ട, കോട്ടയം ജില്ലകളിൽനിന്ന് ഓരോരുത്തർക്കുമാണ് വെള്ളിയാഴ്ച രോഗം ഭേദമായതായി പരിശോധനാഫലം വന്നത്.
251 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇന്നലെ രോഗം ഭേദമായവർ ഉൾപ്പെടെ ആകെ 42 പേരാണ് ചികിത്സ കഴിഞ്ഞ് ആശുപത്രി വിട്ടത്. സംസ്ഥാനത്ത് ഇതുവരെ 295 പേർക്കാണു രോഗബാധ സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇന്നലെ ഒൻപതു പേർക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. കാസർഗോഡ് ജില്ലയിൽനിന്ന് ഏഴു പേരും തൃശൂർ, കണ്ണൂർ ജില്ലകളിൽനിന്ന് ഓരോരുത്തരുമാണ് ഇതിലുള്ളത്.
ഇവരിൽ നാലുപേർ ദുബായിൽനിന്നു കേരളത്തിലെത്തിയ പ്രവാസികളാണ്. ഷാർജ, അബുദാബി, നിസാമുദീൻ എന്നിവിടങ്ങളിൽനിന്നു വന്നവരാണ് മൂന്നു പേർ. സന്പർക്കത്തിലൂടെയാണ് മറ്റു രണ്ടു പേർക്കു രോഗമുണ്ടായത്.
വിവിധ ജില്ലകളിലായി 1,69,997 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,69,291 പേർ വീടുകളിലും 706 പേർ ആശുപത്രികളിലുമാണ്. രോഗലക്ഷണങ്ങളുള്ള 9139 വ്യക്തികളുടെ സാന്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 8126 സാന്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
251 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇന്നലെ രോഗം ഭേദമായവർ ഉൾപ്പെടെ ആകെ 42 പേരാണ് ചികിത്സ കഴിഞ്ഞ് ആശുപത്രി വിട്ടത്. സംസ്ഥാനത്ത് ഇതുവരെ 295 പേർക്കാണു രോഗബാധ സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇന്നലെ ഒൻപതു പേർക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. കാസർഗോഡ് ജില്ലയിൽനിന്ന് ഏഴു പേരും തൃശൂർ, കണ്ണൂർ ജില്ലകളിൽനിന്ന് ഓരോരുത്തരുമാണ് ഇതിലുള്ളത്.
ഇവരിൽ നാലുപേർ ദുബായിൽനിന്നു കേരളത്തിലെത്തിയ പ്രവാസികളാണ്. ഷാർജ, അബുദാബി, നിസാമുദീൻ എന്നിവിടങ്ങളിൽനിന്നു വന്നവരാണ് മൂന്നു പേർ. സന്പർക്കത്തിലൂടെയാണ് മറ്റു രണ്ടു പേർക്കു രോഗമുണ്ടായത്.
വിവിധ ജില്ലകളിലായി 1,69,997 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,69,291 പേർ വീടുകളിലും 706 പേർ ആശുപത്രികളിലുമാണ്. രോഗലക്ഷണങ്ങളുള്ള 9139 വ്യക്തികളുടെ സാന്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 8126 സാന്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.