നിലവിലെ സാഹചര്യം വച്ചു നോ ക്കുന്പോൾ കോവിഡ്-19 രോ ഗികളില്ലാത്തജില്ലയായി കോട്ടയം മാറി. സംസ്ഥാനത്തു രണ്ടാംഘട്ടത്തിൽ രോഗം പിടിപെട്ടവരിൽ കോട്ടയം ജില്ലക്കാരും ജില്ലയിൽ ചികിത്സ തേടിയവരും ഉൾപ്പടെ ജില്ലയിൽ അഞ്ചു പേരുണ്ടായിരുന്നു. ഇറ്റലിയിൽനിന്നു നാട്ടിലെത്തിയ പത്തനംതിട്ട ഐത്തല സ്വദേശികളുടെ മാതാപിതാക്കൾ ഇന്നലെ കോട്ടയം മെഡിക്കൽ കോളജിൽ ആശുപത്രിയിൽനിന്നു മോചിതരായതോടെ ജില്ലയിൽ കോവിഡ് -19 ബാധിതർ ആരുമില്ലെന്ന് ആരോഗ്യവകുപ്പ് അ റിയിച്ചു.
ജില്ലയിൽ ഇതിനോടകം അഞ്ചു പേർക്കു കോവിഡ്-19 രോഗം പിടിപെടുകയും ഭേദമാകുകയും ചെയ്തു. റാന്നി ഐത്തല തട്ടയിൽ തോമസ് ഏബ്രഹാം (93), ഭാര്യ മറിയാമ്മ (88), ഇവരെ ചികിത്സിച്ച കോട്ടയം മെഡിക്കൽ കോളജിലെ ആരോഗ്യപ്രവർത്തക തിരുവാംകുളം സ്വദേശിനി രേഷ്മ മോഹൻദാസ് എന്നിവർ ഇന്നലെ ആശുപത്രിയിൽ വീട്ടിലേക്കു മടങ്ങി. വയോധിക ദന്പതികളുടെ കൊച്ചുമകൾ ചെങ്ങളം സ്വദേശിനി റീന, ഭർത്താവ് റോബിൻ എന്നിവർ കഴിഞ്ഞ 28നു ഡിസ്ചാർജ് ആയിരുന്നു. ആശുപത്രി നിരീക്ഷണത്തിൽനിന്നു ഇന്നലെ മൂന്നു പേരെ ഒഴിവാക്കി.
ഹോം ക്വാറന്റൈനിൽ ജില്ലയിൽ 3251 കഴിയുന്നുണ്ട്. തബ്ലീഗ് സമ്മേളനത്തിൽ ഈരാറ്റുപേട്ടയിൽനിന്നു പങ്കെടുത്ത ആറു പേരും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്.
രേഷ്മയുടെ സഹപ്രവർത്തകരായ 24 പേരും ഇന്നലെ പീരുമേട്ടിൽനിന്ന് എത്തിയ ദന്പതികളും കോട്ടയം മെഡിക്കൽ കോളജിൽ നിരീഷണത്തിലാണ്. ഇവർക്കാർക്കും നിലവിൽ രോഗം പിടിപെട്ടിട്ടില്ല.
ജോമി കുര്യാക്കോസ്
ജില്ലയിൽ ഇതിനോടകം അഞ്ചു പേർക്കു കോവിഡ്-19 രോഗം പിടിപെടുകയും ഭേദമാകുകയും ചെയ്തു. റാന്നി ഐത്തല തട്ടയിൽ തോമസ് ഏബ്രഹാം (93), ഭാര്യ മറിയാമ്മ (88), ഇവരെ ചികിത്സിച്ച കോട്ടയം മെഡിക്കൽ കോളജിലെ ആരോഗ്യപ്രവർത്തക തിരുവാംകുളം സ്വദേശിനി രേഷ്മ മോഹൻദാസ് എന്നിവർ ഇന്നലെ ആശുപത്രിയിൽ വീട്ടിലേക്കു മടങ്ങി. വയോധിക ദന്പതികളുടെ കൊച്ചുമകൾ ചെങ്ങളം സ്വദേശിനി റീന, ഭർത്താവ് റോബിൻ എന്നിവർ കഴിഞ്ഞ 28നു ഡിസ്ചാർജ് ആയിരുന്നു. ആശുപത്രി നിരീക്ഷണത്തിൽനിന്നു ഇന്നലെ മൂന്നു പേരെ ഒഴിവാക്കി.
ഹോം ക്വാറന്റൈനിൽ ജില്ലയിൽ 3251 കഴിയുന്നുണ്ട്. തബ്ലീഗ് സമ്മേളനത്തിൽ ഈരാറ്റുപേട്ടയിൽനിന്നു പങ്കെടുത്ത ആറു പേരും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്.
രേഷ്മയുടെ സഹപ്രവർത്തകരായ 24 പേരും ഇന്നലെ പീരുമേട്ടിൽനിന്ന് എത്തിയ ദന്പതികളും കോട്ടയം മെഡിക്കൽ കോളജിൽ നിരീഷണത്തിലാണ്. ഇവർക്കാർക്കും നിലവിൽ രോഗം പിടിപെട്ടിട്ടില്ല.
ജോമി കുര്യാക്കോസ്