+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കമ്മ്യൂണിറ്റി കിച്ചണിൽനിന്ന് ഇഷ്ടക്കാരെ തീറ്റിപ്പോറ്റേണ്ട; മുഖ്യമന്ത്രിയുടെ താക്കീത്

സാമൂഹിക അടുക്കളയിൽ അനാവശ്യ ഇടപെടലുകളുണ്ടാകുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇതു പൂർണമായും ഒഴിവാക്കണമെന്നും കിച്ചണിൽ ആവശ്യമായ, നിയോഗിക്കപ്പ
കമ്മ്യൂണിറ്റി കിച്ചണിൽനിന്ന് ഇഷ്ടക്കാരെ തീറ്റിപ്പോറ്റേണ്ട; മുഖ്യമന്ത്രിയുടെ താക്കീത്
സാമൂഹിക അടുക്കളയിൽ അനാവശ്യ ഇടപെടലുകളുണ്ടാകുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇതു പൂർണമായും ഒഴിവാക്കണമെന്നും കിച്ചണിൽ ആവശ്യമായ, നിയോഗിക്കപ്പെട്ട ആളുകൾ മാത്രമേ ഉണ്ടാകാവൂ എന്നും അദ്ദേഹം നിർദേശിച്ചു. തദ്ദേശഭരണ സ്ഥാപനങ്ങൾ തോന്നിയപോലെ സാമുഹിക അടുക്കള തുടങ്ങാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കമ്മ്യൂണിറ്റി കിച്ചണിൽനിന്ന് ആർക്കൊക്കെ ഭക്ഷണം നൽകണമെന്നതു മുൻകൂട്ടി തീരുമാനിച്ചിരിക്കണം. ഏതെങ്കിലും പ്രത്യേക താത്പര്യം വച്ച് കുറച്ചുപേർക്ക് ഭക്ഷണം കൊടുത്തുകളയാം എന്നു കരുതരുത്. ആരും പട്ടിണി കിടക്കാൻ പാടില്ല. പ്രത്യേക കാരണങ്ങൾ ഉള്ളവരെയാണ് സർക്കാർ സഹായിക്കുന്നത്. ഇഷ്ടക്കാർക്കു കമ്മ്യൂണിറ്റി കിച്ചണിൽനിന്നു ഭക്ഷണം കൊടുക്കുന്നത് അനുവദിക്കാനാവില്ല. ഇക്കാര്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ശക്തമായ നടപടി സ്വീകരിക്കണം. തദ്ദേശസ്വയംഭരണ വകുപ്പ് ഇതു നിരീക്ഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സാമൂഹിക അടുക്കളയിൽ സാധനത്തിന്‍റെ കുറവുണ്ടായി പൂട്ടുന്നു എന്ന് കോട്ടയത്തുനിന്നു വാർത്ത വന്നിരുന്നു. കോട്ടയം നഗരസഭയുടെ തനത് ഫണ്ട് തീർന്നു എന്നതായിരുന്നു വാർത്ത. ഈ വാർത്ത അടിസ്ഥാനരഹിതമാണ്. അഞ്ചുകോടി രൂപ അവരുടെ അക്കൗണ്ടിൽ മിച്ചമുണ്ട്. കമ്മ്യൂണിറ്റി കിച്ചണ്‍ നടത്തുന്നത് തദ്ദേശസ്ഥാപനങ്ങൾ നടത്തുന്നത് ചുമതലയായി കാണണം. ഫണ്ടിന്‍റെ ദൗർലഭ്യം ഉണ്ടാകില്ല. ആവശ്യത്തിനു പണം ചെലവഴിക്കാമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

മൂന്നു ലക്ഷത്തിൽ അധികം ആളുകൾക്കാണ് വെള്ളിയാഴ്ച കമ്മ്യൂണിറ്റി കിച്ചണ്‍ വഴി ഭക്ഷണം നൽകിയത്. ഇതു കഴിഞ്ഞ ദിവസത്തേക്കാൾ കൂടുതലാണ്. അതുകൊണ്ട് അർഹതയുള്ളവർക്കു മാത്രം ഭക്ഷണം നൽകണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.