സംസ്ഥാനത്ത് വെള്ളിയാഴ്ച ഒൻപത് പേർക്ക് കൂടി കൊറോണ വൈറസ് (കോവിഡ്-19) ബാധ സ്ഥിരീകരിച്ചു. രാജ്യത്തെ കോവിഡ് ഹോട്ട്സ്പോട്ടുകളിലൊന്നായ കാസർഡോഗ് തന്നെയാണ് ഇന്നും മുന്നിൽ. ഏഴ് പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. മറ്റ് രണ്ടു പേർ തൃശൂരും കണ്ണൂരിൽനിന്നുമുള്ളവരാണ്. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച രോഗികളുടെ ആകെ എണ്ണം 295 ആയി. മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിദിന വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ന് 14 പേർക്ക് കൂടി രോഗം ഭേദമായെന്ന വിവരവും മുഖ്യമന്ത്രി അറിയിച്ചു. കണ്ണൂരിൽ അഞ്ച്, കാസർഗോഡ് മൂന്ന്, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ രണ്ട് പേർ വീതം കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഒരാൾക്ക് വീതവും രോഗം ഭേദമായി. ഇവരുടെ രണ്ടാം സ്രവ പരിശോധനാഫലവും നെഗറ്റീവായതോടെ ആശുപത്രിയിൽനിന്നും വിട്ടയക്കും. കോവിഡ് ബാധിച്ച രോഗിയെ ശുശ്രൂഷിച്ചതിലൂടെ രോഗം പിടിപെട്ട നഴ്സിനും കോവിഡ് ഭേദപ്പെട്ടു. കോട്ടയം മെഡിക്കൽ കോളജിലെ നഴ്സും ഇതോടെ ആശുപത്രിവിട്ടു. നിലവിൽ ആശുപത്രികളിൽ 251 പേരാണ് ചികിത്സയിലുള്ളത്.
സംസ്ഥാനത്ത് 169997 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 169291 പേർ വീട്ടിൽ നിരീക്ഷണത്തിലാണ്. 706 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. ഇന്ന് 154 പേരെ കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 9133 സാമ്പിളുകൾ പരിശേധനയ്ക്ക് അയച്ചതിൽ 826 എണ്ണം രോഗ ബാധയില്ലായെന്ന് ഉറപ്പാക്കി. ടെസ്റ്റിംഗ് കൂടുതൽ വിപുലവും വ്യാപകവുമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഇന്ന് 14 പേർക്ക് കൂടി രോഗം ഭേദമായെന്ന വിവരവും മുഖ്യമന്ത്രി അറിയിച്ചു. കണ്ണൂരിൽ അഞ്ച്, കാസർഗോഡ് മൂന്ന്, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ രണ്ട് പേർ വീതം കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഒരാൾക്ക് വീതവും രോഗം ഭേദമായി. ഇവരുടെ രണ്ടാം സ്രവ പരിശോധനാഫലവും നെഗറ്റീവായതോടെ ആശുപത്രിയിൽനിന്നും വിട്ടയക്കും. കോവിഡ് ബാധിച്ച രോഗിയെ ശുശ്രൂഷിച്ചതിലൂടെ രോഗം പിടിപെട്ട നഴ്സിനും കോവിഡ് ഭേദപ്പെട്ടു. കോട്ടയം മെഡിക്കൽ കോളജിലെ നഴ്സും ഇതോടെ ആശുപത്രിവിട്ടു. നിലവിൽ ആശുപത്രികളിൽ 251 പേരാണ് ചികിത്സയിലുള്ളത്.
സംസ്ഥാനത്ത് 169997 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 169291 പേർ വീട്ടിൽ നിരീക്ഷണത്തിലാണ്. 706 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. ഇന്ന് 154 പേരെ കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 9133 സാമ്പിളുകൾ പരിശേധനയ്ക്ക് അയച്ചതിൽ 826 എണ്ണം രോഗ ബാധയില്ലായെന്ന് ഉറപ്പാക്കി. ടെസ്റ്റിംഗ് കൂടുതൽ വിപുലവും വ്യാപകവുമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.