പ്രധാനമന്ത്രിയുമായി നടത്തിയ വീഡിയോ കോണ്‍ഫറൻസിൽ പ്രവാസി മലയാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കേന്ദ്രസർക്കാർ ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.
രോഗസാധ്യത സംശയിക്കുന്നവർക്ക് ക്വാറന്റൈൻ കേന്ദ്രങ്ങൾ അതത് രാജ്യങ്ങളിൽ ഇന്ത്യൻ എംബസികളുടെ സഹായത്തോടെ ഒരുക്കണമെന്നും ഇവിടെനിന്നു പോയി ജോലി ചെയ്യുന്ന നഴ്സുമാർക്ക് വ്യക്തിഗത പ്രതിരോധ സാമഗ്രികളും സംവിധാനവും എല്ലാ രാജ്യങ്ങളിലും ഉറപ്പാക്കണമെന്നും പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു. കൊറോണ അല്ലാത്ത കാരണങ്ങളാൽ വിദേശ രാജ്യങ്ങളിൽ മരണമടയുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാനായി എംബസികൾക്ക് നിർദേശം നൽകണമെന്നും പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു.
കൂടാതെ സംസ്ഥാനാന്തര ചരക്കുനീക്കം തടയപ്പെടില്ല എന്ന് ഉറപ്പുവരുത്തണം. ഒരു രാഷ്ട്രമെന്ന നിലയിൽ ഒറ്റക്കെട്ടായി ഈ വെല്ലുവിളിയെ നേരിടുകയാണ് വേണ്ടതെന്ന ചിന്ത എല്ലാ സംസ്ഥാനങ്ങൾക്കും ഉണ്ടാകണമെന്ന കാര്യവും ഊന്നിപ്പറഞ്ഞു. അതിൽ പക്ഷപാത നിലപാടുകൾ ഉണ്ടാകാൻ പാടില്ല.
ലോക്ക്ഡൗണ്‍ പിൻവലിക്കുന്ന ഘട്ടത്തിൽ അതിഥി തൊഴിലാളികൾക്ക്നാടുകളിലേക്ക് പോകാനുള്ള പ്രത്യേക യാത്രാ സൗകര്യങ്ങൾ ഒരുക്കണം. കോവിഡ് പരിശോധനാ കേന്ദ്രങ്ങൾക്കും നടപടിക്രമങ്ങൾക്കും സംസ്ഥാനം ആവശ്യപ്പെടുന്നതിനനുസരിച്ച് യഥാസമയം അനുമതി നൽകണമെന്നും കൂടുതൽ പരിശോധനാ കേന്ദ്രത്തിനും അനുവാദം നല്‍കേണ്ടതിന്റെ ആവശ്യകതയും കേരളം റാപ്പിഡ് ടെസ്റ്റ് തുടങ്ങുന്നതിന്റെ വിശദാംശവും പ്രധാനമന്ത്രിയെ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
കൂടാതെ റാപ്പിഡ് ടെസ്റ്റിന് ആവശ്യമായ കിറ്റുകൾ ഹോങ്കോങ്ങിൽനിന്ന് എത്തിക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ സഹായം അഭ്യർഥിച്ചു. സംസ്ഥാനത്തിന്റെ വായ്പാപരിധി ഉയർത്തണമെന്നതടക്കമുള്ള ആവശ്യങ്ങളും ഉന്നയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
രോഗസാധ്യത സംശയിക്കുന്നവർക്ക് ക്വാറന്റൈൻ കേന്ദ്രങ്ങൾ അതത് രാജ്യങ്ങളിൽ ഇന്ത്യൻ എംബസികളുടെ സഹായത്തോടെ ഒരുക്കണമെന്നും ഇവിടെനിന്നു പോയി ജോലി ചെയ്യുന്ന നഴ്സുമാർക്ക് വ്യക്തിഗത പ്രതിരോധ സാമഗ്രികളും സംവിധാനവും എല്ലാ രാജ്യങ്ങളിലും ഉറപ്പാക്കണമെന്നും പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു. കൊറോണ അല്ലാത്ത കാരണങ്ങളാൽ വിദേശ രാജ്യങ്ങളിൽ മരണമടയുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാനായി എംബസികൾക്ക് നിർദേശം നൽകണമെന്നും പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു.
കൂടാതെ സംസ്ഥാനാന്തര ചരക്കുനീക്കം തടയപ്പെടില്ല എന്ന് ഉറപ്പുവരുത്തണം. ഒരു രാഷ്ട്രമെന്ന നിലയിൽ ഒറ്റക്കെട്ടായി ഈ വെല്ലുവിളിയെ നേരിടുകയാണ് വേണ്ടതെന്ന ചിന്ത എല്ലാ സംസ്ഥാനങ്ങൾക്കും ഉണ്ടാകണമെന്ന കാര്യവും ഊന്നിപ്പറഞ്ഞു. അതിൽ പക്ഷപാത നിലപാടുകൾ ഉണ്ടാകാൻ പാടില്ല.
ലോക്ക്ഡൗണ്‍ പിൻവലിക്കുന്ന ഘട്ടത്തിൽ അതിഥി തൊഴിലാളികൾക്ക്നാടുകളിലേക്ക് പോകാനുള്ള പ്രത്യേക യാത്രാ സൗകര്യങ്ങൾ ഒരുക്കണം. കോവിഡ് പരിശോധനാ കേന്ദ്രങ്ങൾക്കും നടപടിക്രമങ്ങൾക്കും സംസ്ഥാനം ആവശ്യപ്പെടുന്നതിനനുസരിച്ച് യഥാസമയം അനുമതി നൽകണമെന്നും കൂടുതൽ പരിശോധനാ കേന്ദ്രത്തിനും അനുവാദം നല്‍കേണ്ടതിന്റെ ആവശ്യകതയും കേരളം റാപ്പിഡ് ടെസ്റ്റ് തുടങ്ങുന്നതിന്റെ വിശദാംശവും പ്രധാനമന്ത്രിയെ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
കൂടാതെ റാപ്പിഡ് ടെസ്റ്റിന് ആവശ്യമായ കിറ്റുകൾ ഹോങ്കോങ്ങിൽനിന്ന് എത്തിക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ സഹായം അഭ്യർഥിച്ചു. സംസ്ഥാനത്തിന്റെ വായ്പാപരിധി ഉയർത്തണമെന്നതടക്കമുള്ള ആവശ്യങ്ങളും ഉന്നയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.