യൂറോപ്പിൽ കോവിഡ് ബാധിച്ച് മരിച്ചവരിൽ 95 ശതമാനവും അറുപതിനു മുകളിൽ പ്രായമുള്ളവരെന്നു ലോകാരോഗ്യ സംഘടന. അതേസമയം, പ്രായമായവരെ മാത്രമേ രോഗം ബാധിക്കുകയുള്ളൂവെന്നതും ചെറുപ്പക്കാരെ രോഗം കീഴടക്കില്ലെന്നതും തെറ്റായ ധാരണയാണെന്നു ഡബ്ല്യുഎച്ച്ഒ യൂറോപ്യൻ തലവൻ ഡോ. ഹാൻസ് ക്ലൂഗ് പറഞ്ഞു.
അന്‍പതു വയസിൽ താഴെ പ്രായമുള്ളവരിൽ 10-15 ശതമാനം പേർക്ക് രോഗം തീവ്രമാകാൻ സാധ്യതയുണ്ട്. ഇരുപതുകളിലുള്ള യുവാക്കൾക്ക് രോഗം തീവ്രമാകുകയും മരണപ്പെടുകയും ചെയ്ത നിരവധി കേസുകളുണ്ടെന്ന് ഡോ. ഹാൻസ് ക്ലുഗ് പറഞ്ഞു. യൂറോപ്പിൽ മുപ്പതിനായിരത്തിലേറെ പേരാണു കോവിഡ് ബാധിച്ച് മരിച്ചത്.
ഇറ്റലി, സ്പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലാണ് ഇവരിലേറെയും. യൂറോപ്പിൽ മരിച്ചവരിൽ പകുതിയിലേറെയും എണ്‍പതിനു മുകളിൽ പ്രായമുള്ളവരാണ്. ഇവരിൽ അഞ്ചിൽ നാലു പേർക്കും ഹൃദയസംബന്ധമായ അസുഖങ്ങളും രക്തസമ്മർദവും പ്രമേഹവും ഉണ്ടായിരുന്നു.
അന്‍പതു വയസിൽ താഴെ പ്രായമുള്ളവരിൽ 10-15 ശതമാനം പേർക്ക് രോഗം തീവ്രമാകാൻ സാധ്യതയുണ്ട്. ഇരുപതുകളിലുള്ള യുവാക്കൾക്ക് രോഗം തീവ്രമാകുകയും മരണപ്പെടുകയും ചെയ്ത നിരവധി കേസുകളുണ്ടെന്ന് ഡോ. ഹാൻസ് ക്ലുഗ് പറഞ്ഞു. യൂറോപ്പിൽ മുപ്പതിനായിരത്തിലേറെ പേരാണു കോവിഡ് ബാധിച്ച് മരിച്ചത്.
ഇറ്റലി, സ്പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലാണ് ഇവരിലേറെയും. യൂറോപ്പിൽ മരിച്ചവരിൽ പകുതിയിലേറെയും എണ്‍പതിനു മുകളിൽ പ്രായമുള്ളവരാണ്. ഇവരിൽ അഞ്ചിൽ നാലു പേർക്കും ഹൃദയസംബന്ധമായ അസുഖങ്ങളും രക്തസമ്മർദവും പ്രമേഹവും ഉണ്ടായിരുന്നു.