കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അവശ്യഘട്ടത്തില്‍ സേവനത്തിനുള്ള വോളന്റിയര്‍മാരെ സജ്ജമാക്കി കേരളത്തിലെ കത്തോലിക്കാ സന്യാസ സമൂഹങ്ങൾ. കെസിബിസി പ്രസിഡന്റ് മേജർ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നിര്‍ദേശപ്രകാരം കേരള കോണ്‍ഫറന്‍സ് ഓഫ് മേജർ സുപ്പീരിയേഴ്സും (കെസിഎംഎസ്) കെസിബിസി ഹെല്‍ത്ത് കമ്മീഷനും ചേര്‍ന്നാണു സന്യാസ സമൂഹങ്ങളില്‍നിന്നുള്ള സന്നദ്ധപ്രവര്‍ത്തകരെ ഏകോപിപ്പിക്കുന്നത്.
കോവിഡ് പ്രതിരോധ സന്നദ്ധപ്രവര്‍ത്തനത്തിനു തയാറുള്ള അമ്പതു വയസില്‍ താഴെയുള്ള സന്യസ്തരുടെ പട്ടിക തയാറാക്കാന്‍ ആവശ്യപ്പെട്ടു കെസിഎംഎസ് പ്രസിഡന്റ് ഫാ. സെബാസ്റ്റ്യന്‍ തുണ്ടത്തിക്കുന്നേല്‍ സന്യാസ സമൂഹങ്ങളുടെ മേലധികാരികള്‍ക്കു കത്തയച്ചിരുന്നു. ഇതുസംബന്ധിച്ച പട്ടിക തയാറാക്കാനുള്ള നടപടികള്‍ വിവിധ സന്യാസ സമൂഹങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
രോഗബാധിതരും നിരീക്ഷണത്തിലുള്ളവരുമായി ഇടപഴകുന്ന പരോപകാര, സന്നദ്ധ പ്രവർത്തകർ രോഗബാധ ഒഴിവാക്കാൻ ലഭ്യമായ എല്ലാ പ്രതിരോധ സംവിധാനങ്ങളും പ്രയോജനപ്പെടുത്തണം. പ്രവർത്തനത്തിനു പുറമേ പ്രാർഥനയ്ക്കും ഏറെ പ്രാധാന്യം കല്പിക്കേണ്ടത് അനിവാര്യമാണെന്നും ഫാ. തുണ്ടത്തിക്കുന്നേൽ ഓർമിപ്പിച്ചു.
സന്യസ്തരായ ഡോക്ടര്‍മാരും നഴ്സുമാരും ആരോഗ്യരംഗത്തുള്ള മറ്റുള്ളവരും വിവിധ തലങ്ങളില്‍ ഇതിനകം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്. പകര്‍ച്ചവ്യാധി പ്രതിരോധത്തിനു സര്‍ക്കാര്‍ ആവശ്യപ്പെടുന്നതനുസരിച്ചു കൂടുതല്‍ വോളന്റിയര്‍മാരെ ലഭ്യമാക്കാനാണു ലക്ഷ്യമിടുന്നതെന്നു ഹെല്‍ത്ത് കമ്മീഷന് സെക്രട്ടറി ഫാ. സൈമണ്‍ പള്ളുപ്പേട്ട പറഞ്ഞു. പ്രായോഗികമായ മാർഗനിർദേശങ്ങൾക്ക് 9446538640 നമ്പറിലോ kcbchealthcommission@gmail.com എന്ന ഇമെയിലിലോ ബന്ധപ്പെടണം.
277 സന്യാസ സമൂഹങ്ങളിലായി 5,642 സന്യാസിമാരും 42,256 സന്യാസിനിമാരുമാണു കേരളസഭയിലുള്ളത്. 239 ബ്രദര്‍മാരും സേവനം ചെയ്യുന്നുണ്ട്. സഭയുടെ ആശുപത്രികള്‍ ആവശ്യമെങ്കില്‍ കോവിഡ് ചികിത്സയ്ക്കു വിട്ടുനല്‍കാന്‍ തയാറാണെന്നു സര്‍ക്കാരിനെ നേരത്തേ അറിയിച്ചിരുന്നു.
കോവിഡ് പ്രതിരോധ സന്നദ്ധപ്രവര്‍ത്തനത്തിനു തയാറുള്ള അമ്പതു വയസില്‍ താഴെയുള്ള സന്യസ്തരുടെ പട്ടിക തയാറാക്കാന്‍ ആവശ്യപ്പെട്ടു കെസിഎംഎസ് പ്രസിഡന്റ് ഫാ. സെബാസ്റ്റ്യന്‍ തുണ്ടത്തിക്കുന്നേല്‍ സന്യാസ സമൂഹങ്ങളുടെ മേലധികാരികള്‍ക്കു കത്തയച്ചിരുന്നു. ഇതുസംബന്ധിച്ച പട്ടിക തയാറാക്കാനുള്ള നടപടികള്‍ വിവിധ സന്യാസ സമൂഹങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
രോഗബാധിതരും നിരീക്ഷണത്തിലുള്ളവരുമായി ഇടപഴകുന്ന പരോപകാര, സന്നദ്ധ പ്രവർത്തകർ രോഗബാധ ഒഴിവാക്കാൻ ലഭ്യമായ എല്ലാ പ്രതിരോധ സംവിധാനങ്ങളും പ്രയോജനപ്പെടുത്തണം. പ്രവർത്തനത്തിനു പുറമേ പ്രാർഥനയ്ക്കും ഏറെ പ്രാധാന്യം കല്പിക്കേണ്ടത് അനിവാര്യമാണെന്നും ഫാ. തുണ്ടത്തിക്കുന്നേൽ ഓർമിപ്പിച്ചു.
സന്യസ്തരായ ഡോക്ടര്‍മാരും നഴ്സുമാരും ആരോഗ്യരംഗത്തുള്ള മറ്റുള്ളവരും വിവിധ തലങ്ങളില്‍ ഇതിനകം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്. പകര്‍ച്ചവ്യാധി പ്രതിരോധത്തിനു സര്‍ക്കാര്‍ ആവശ്യപ്പെടുന്നതനുസരിച്ചു കൂടുതല്‍ വോളന്റിയര്‍മാരെ ലഭ്യമാക്കാനാണു ലക്ഷ്യമിടുന്നതെന്നു ഹെല്‍ത്ത് കമ്മീഷന് സെക്രട്ടറി ഫാ. സൈമണ്‍ പള്ളുപ്പേട്ട പറഞ്ഞു. പ്രായോഗികമായ മാർഗനിർദേശങ്ങൾക്ക് 9446538640 നമ്പറിലോ kcbchealthcommission@gmail.com എന്ന ഇമെയിലിലോ ബന്ധപ്പെടണം.
277 സന്യാസ സമൂഹങ്ങളിലായി 5,642 സന്യാസിമാരും 42,256 സന്യാസിനിമാരുമാണു കേരളസഭയിലുള്ളത്. 239 ബ്രദര്‍മാരും സേവനം ചെയ്യുന്നുണ്ട്. സഭയുടെ ആശുപത്രികള്‍ ആവശ്യമെങ്കില്‍ കോവിഡ് ചികിത്സയ്ക്കു വിട്ടുനല്‍കാന്‍ തയാറാണെന്നു സര്‍ക്കാരിനെ നേരത്തേ അറിയിച്ചിരുന്നു.