സഫ്ദർജംഗ് ആശുപത്രിയിലെ കൊറോണ ചികിത്സാ വിഭാഗത്തിലെ ഒരു ഡോക്ടർക്ക് വൈറസ് ബാധ പോസിറ്റീവ് ആയതോടെ ഡൽഹിയിൽ കോവിഡ്-19 ബാധിച്ച ഡോക്ടർമാരുടെ എണ്ണം ആറായി. കിഴക്കൻ ഡൽഹിയിലെ ഡൽഹി സർക്കാരിന്റെ കാൻസർ ആശുപത്രിയിലെ 35 വയസുകാരനായ ഡോക്ടർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിലെ ഒപി വിഭാഗം താത്കാലികമായി അടച്ചു.
ഈസ്റ്റ് പട്ടേൽ നഗറിലെ സർദാർ വല്ലഭ് ഭായി പട്ടേൽ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനായ ഡോക്ടർക്കും ഇന്നലെ കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യയടക്കം ഡൽഹി സഫ്ദർജംഗ് ആശുപത്രിയിലെ രണ്ടു പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്.
സഫ്ദർജംഗ് ആശുപത്രിയിൽ കൊറോണ വൈറസ് പരിശോധനയിൽ പോസിറ്റീവ് ആയ രണ്ടു റസിഡന്റ് ഡോക്ടർമാരിൽ ഒരാൾ കോവിഡ്-19 ചികിത്സാ ടീമിൽ ഉണ്ടായിരുന്നു. രണ്ടാമത്തെയാളും ബയോകെമിസ്ട്രി ഡിപ്പാർട്ട്മെന്റിലെ മൂന്നാം വർഷ പിജി വിദ്യാർഥിനിയുമായ ഡോക്ടറുടെ ഭർത്താവാണ് പട്ടേൽ ആശുപത്രിയിൽ കോവിഡ്-19 പോസിറ്റീവ് ആയ ഡോക്ടർ. ഇരുവരും സഫ്ദർജംഗ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്. വടക്കു കിഴക്കൻ ഡൽഹിയിലെ മോജ്പൂരിലുള്ള മൊഹല്ല ക്ലിനിക്കിലെ ഡോക്ടർക്കും ഡോക്ടറായ ഭാര്യക്കും മകൾക്കും നേരത്തെ കൊവിഡ് -19 പോസിറ്റീവ് ആയി കണ്ടെത്തിയിരുന്നു.
ഈസ്റ്റ് പട്ടേൽ നഗറിലെ സർദാർ വല്ലഭ് ഭായി പട്ടേൽ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനായ ഡോക്ടർക്കും ഇന്നലെ കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യയടക്കം ഡൽഹി സഫ്ദർജംഗ് ആശുപത്രിയിലെ രണ്ടു പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്.
സഫ്ദർജംഗ് ആശുപത്രിയിൽ കൊറോണ വൈറസ് പരിശോധനയിൽ പോസിറ്റീവ് ആയ രണ്ടു റസിഡന്റ് ഡോക്ടർമാരിൽ ഒരാൾ കോവിഡ്-19 ചികിത്സാ ടീമിൽ ഉണ്ടായിരുന്നു. രണ്ടാമത്തെയാളും ബയോകെമിസ്ട്രി ഡിപ്പാർട്ട്മെന്റിലെ മൂന്നാം വർഷ പിജി വിദ്യാർഥിനിയുമായ ഡോക്ടറുടെ ഭർത്താവാണ് പട്ടേൽ ആശുപത്രിയിൽ കോവിഡ്-19 പോസിറ്റീവ് ആയ ഡോക്ടർ. ഇരുവരും സഫ്ദർജംഗ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്. വടക്കു കിഴക്കൻ ഡൽഹിയിലെ മോജ്പൂരിലുള്ള മൊഹല്ല ക്ലിനിക്കിലെ ഡോക്ടർക്കും ഡോക്ടറായ ഭാര്യക്കും മകൾക്കും നേരത്തെ കൊവിഡ് -19 പോസിറ്റീവ് ആയി കണ്ടെത്തിയിരുന്നു.