കാസർഗോഡ് മെഡിക്കൽ കോളജ് നാലു ദിവസത്തിനുള്ളിൽ കോവിഡ് ആശുപത്രിയാക്കി പ്രവർത്തന സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിദിന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
നൂറു കണക്കിനു പേരാണ് ദിവസേന ആശുപത്രിയിൽ എത്തുന്നത്. അവരുടെ സാന്പിളുകൾ അപ്പോൾ തന്നെ എടുക്കുന്നു. പരിശോധനയ്ക്ക് അയയ്ക്കുന്നു. ഇതു മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം അറിയിച്ചു.
ആർസിസിയിൽ സാധാരണ നിലയ്ക്കുള്ള പരിശോധന നടക്കുന്നില്ല എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആർസിസിയിലെ പരിഹരിക്കാൻ സർക്കാർ നിർദേശിച്ചു. ചികിത്സ കിട്ടാത്തതിന്റെ പേരിൽ ആരും പ്രയാസപ്പെടുന്ന അനുഭവമുണ്ടാകരുതെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
നൂറു കണക്കിനു പേരാണ് ദിവസേന ആശുപത്രിയിൽ എത്തുന്നത്. അവരുടെ സാന്പിളുകൾ അപ്പോൾ തന്നെ എടുക്കുന്നു. പരിശോധനയ്ക്ക് അയയ്ക്കുന്നു. ഇതു മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം അറിയിച്ചു.
ആർസിസിയിൽ സാധാരണ നിലയ്ക്കുള്ള പരിശോധന നടക്കുന്നില്ല എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആർസിസിയിലെ പരിഹരിക്കാൻ സർക്കാർ നിർദേശിച്ചു. ചികിത്സ കിട്ടാത്തതിന്റെ പേരിൽ ആരും പ്രയാസപ്പെടുന്ന അനുഭവമുണ്ടാകരുതെന്നും മുഖ്യമന്ത്രി നിർദേശിച്ചു.