കേരളത്തിലെ ലത്തീൻ കത്തോലിക്കാ ദേവാലയങ്ങളിൽ വിശുദ്ധ വാരാചരണം ജനരഹിതമായി നടത്താൻ നിർദേശം. കേരള റീജണ് ലാറ്റിൻ കാത്തലിക് ബിഷപ്സ് കൗണ്സിൽ ലിറ്റർജി കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം ഇതു സംബന്ധിച്ച നിർദേശങ്ങൾ പുറപ്പെടുവിച്ചു.
തിരുക്കർമങ്ങൾക്ക് അത്യാവശ്യമായ ശുശ്രൂഷികളുൾപ്പെടെ അഞ്ചു പേരിൽ കൂടുതൽ ഉണ്ടാകാൻ പാടില്ല. രൂപതാധ്യക്ഷന്മാർ കത്തീഡ്രൽ ദേവാലയങ്ങളിലും വൈദികർ ഇടവക ദേവാലയങ്ങളിലും അനുഷ്ഠിക്കുന്ന തിരുക്കർമങ്ങൾ പ്രാദേശിക ചാനലുകൾ വഴിയും സാമൂഹ്യ മാധ്യമങ്ങൾ വഴിയും തത്സമയം ഭവനങ്ങളിലിരുന്നു പങ്കു ചേരാനുള്ള ക്രമീകരണങ്ങൾ കഴിവതും ചെയ്യണം. ഓശാന ഞായറാഴ്ച കുരുത്തോല ആശീർവാദവും ആമുഖ സുവിശേഷവും പ്രദക്ഷിണവും ഒഴിവാക്കും.
പെസഹാവ്യാഴാഴ്ച പാദക്ഷാളന കർമവും ദിവ്യബലിക്കു ശേഷം ആരാധനയ്ക്കായി ദിവ്യകാരുണ്യം വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണവും ഒഴിവാക്കും. പൊതുദിവ്യകാരുണ്യാരാധനയും നടത്തുന്നില്ല. ഭവനങ്ങളിൽ കുടുംബാംഗങ്ങൾ ഒത്തുചേർന്ന് അപ്പംമുറിക്കൽ ശുശ്രൂഷ നടത്തുകയും തുടർന്ന് കെആർഎൽസിബിസി ലിറ്റർജി കമ്മീഷൻ നൽകിയിരിക്കുന്ന ആരാധനാക്രമമുപയോഗിച്ചുള്ള ആരാധനാശുശ്രൂഷ നിർവഹിക്കുകയും ചെയ്യാം. ദുഃഖവെള്ളിയാഴ്ച കുടുംബാംഗങ്ങൾ ഭവനങ്ങളിൽ കുരിശിന്റെ വഴി നടത്തും. ദേവാലയ ങ്ങളിൽ പരിഹാരപ്രദക്ഷിണവും കുരിശിന്റെ വഴിയും നടത്തരുത്. ഈ പരിഹാര കർമങ്ങൾ ഈ വർഷം വിശുദ്ധ കുരിശിന്റെ തിരുനാൾ ദിനമായ സെപ്റ്റംബർ 14നോ പരിശുദ്ധ വ്യാകുലമാതാവിന്റെ തിരുനാൾ ദിനമായ സെപ്റ്റംബർ 15നോ നടത്താവുന്നതാണ്.
വ്യക്തിഗത കുന്പസാരം സാധ്യമല്ലാത്തതിനാൽ പൊതുപാപമോചനത്തിനുള്ള ശുശ്രൂഷകൾ വിശ്വാസികളെ അറിയിച്ചു കൊണ്ട് ദേവാലയങ്ങളിൽ നടത്തണം. ദിവ്യകാരുണ്യ സ്വീകരണവും ഇപ്പോൾ നേരിട്ടു സാധ്യമല്ലാത്തതിനാൽ ആത്മീയ ദിവ്യകാരുണ്യസ്വീകരണം നടത്താൻ വിശ്വാസികളെ സഹായിക്കേണ്ടതാണെന്നും നിർദേശത്തിൽ പറയുന്നു. ആവശ്യക്കാരെ സഹായിക്കാൻ വിശ്വാസികൾ മുന്നിട്ടിറങ്ങണമെന്നും ആർച്ച്ബിഷപ് നിർദേശിച്ചു.
തിരുക്കർമങ്ങൾക്ക് അത്യാവശ്യമായ ശുശ്രൂഷികളുൾപ്പെടെ അഞ്ചു പേരിൽ കൂടുതൽ ഉണ്ടാകാൻ പാടില്ല. രൂപതാധ്യക്ഷന്മാർ കത്തീഡ്രൽ ദേവാലയങ്ങളിലും വൈദികർ ഇടവക ദേവാലയങ്ങളിലും അനുഷ്ഠിക്കുന്ന തിരുക്കർമങ്ങൾ പ്രാദേശിക ചാനലുകൾ വഴിയും സാമൂഹ്യ മാധ്യമങ്ങൾ വഴിയും തത്സമയം ഭവനങ്ങളിലിരുന്നു പങ്കു ചേരാനുള്ള ക്രമീകരണങ്ങൾ കഴിവതും ചെയ്യണം. ഓശാന ഞായറാഴ്ച കുരുത്തോല ആശീർവാദവും ആമുഖ സുവിശേഷവും പ്രദക്ഷിണവും ഒഴിവാക്കും.
പെസഹാവ്യാഴാഴ്ച പാദക്ഷാളന കർമവും ദിവ്യബലിക്കു ശേഷം ആരാധനയ്ക്കായി ദിവ്യകാരുണ്യം വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണവും ഒഴിവാക്കും. പൊതുദിവ്യകാരുണ്യാരാധനയും നടത്തുന്നില്ല. ഭവനങ്ങളിൽ കുടുംബാംഗങ്ങൾ ഒത്തുചേർന്ന് അപ്പംമുറിക്കൽ ശുശ്രൂഷ നടത്തുകയും തുടർന്ന് കെആർഎൽസിബിസി ലിറ്റർജി കമ്മീഷൻ നൽകിയിരിക്കുന്ന ആരാധനാക്രമമുപയോഗിച്ചുള്ള ആരാധനാശുശ്രൂഷ നിർവഹിക്കുകയും ചെയ്യാം. ദുഃഖവെള്ളിയാഴ്ച കുടുംബാംഗങ്ങൾ ഭവനങ്ങളിൽ കുരിശിന്റെ വഴി നടത്തും. ദേവാലയ ങ്ങളിൽ പരിഹാരപ്രദക്ഷിണവും കുരിശിന്റെ വഴിയും നടത്തരുത്. ഈ പരിഹാര കർമങ്ങൾ ഈ വർഷം വിശുദ്ധ കുരിശിന്റെ തിരുനാൾ ദിനമായ സെപ്റ്റംബർ 14നോ പരിശുദ്ധ വ്യാകുലമാതാവിന്റെ തിരുനാൾ ദിനമായ സെപ്റ്റംബർ 15നോ നടത്താവുന്നതാണ്.
വ്യക്തിഗത കുന്പസാരം സാധ്യമല്ലാത്തതിനാൽ പൊതുപാപമോചനത്തിനുള്ള ശുശ്രൂഷകൾ വിശ്വാസികളെ അറിയിച്ചു കൊണ്ട് ദേവാലയങ്ങളിൽ നടത്തണം. ദിവ്യകാരുണ്യ സ്വീകരണവും ഇപ്പോൾ നേരിട്ടു സാധ്യമല്ലാത്തതിനാൽ ആത്മീയ ദിവ്യകാരുണ്യസ്വീകരണം നടത്താൻ വിശ്വാസികളെ സഹായിക്കേണ്ടതാണെന്നും നിർദേശത്തിൽ പറയുന്നു. ആവശ്യക്കാരെ സഹായിക്കാൻ വിശ്വാസികൾ മുന്നിട്ടിറങ്ങണമെന്നും ആർച്ച്ബിഷപ് നിർദേശിച്ചു.