തമിഴ്നാട്ടിൽ 50 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 45 പേരും നിസാമുദ്ദീൻ മതസമ്മേളനവുമായി ബന്ധമുള്ളവരാണ്.
നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരെ കണ്ടെത്തി ഐസൊലേഷനിലാക്കിയാലേ രോഗം പടരുന്നതു തടയാനാകൂ എന്ന് ചീഫ് സെക്രട്ടറി കെ. ഷണ്മുഖം പറഞ്ഞു. ഈറോഡിൽ രോഗം സ്ഥിരീകരിച്ച 14 പേർ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരാണ്. ഇവരിൽ രണ്ടു തായ്ലൻഡ് പൗരന്മാരും ഉൾപ്പെടുന്നു. ഈറോഡ്, സേലം ജില്ലകളിൽ കനത്ത ജാഗ്രത പാലിക്കുകയാണ്.
1500ഓളം പേരാണ് നിസാമുദ്ദീനിൽ നടന്ന തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തതെന്നും ഇതിൽ 1130 പേർ തിരിച്ചെത്തിയെന്നും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞു. ഇവരിൽ 515 പേരെ തിരിച്ചറിഞ്ഞു.
ഇന്നലെ തമിഴ്നാട്ടിൽ രോഗം സ്ഥിരീകരിക്കപ്പെട്ട ചെന്നൈ പൊഴിച്ചാലൂർ സ്വദേശിയായ നാൽപ്പത്തിമൂന്നുകാരൻ തിരുവനന്തപുരത്ത് എത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്.
നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരെ കണ്ടെത്തി ഐസൊലേഷനിലാക്കിയാലേ രോഗം പടരുന്നതു തടയാനാകൂ എന്ന് ചീഫ് സെക്രട്ടറി കെ. ഷണ്മുഖം പറഞ്ഞു. ഈറോഡിൽ രോഗം സ്ഥിരീകരിച്ച 14 പേർ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരാണ്. ഇവരിൽ രണ്ടു തായ്ലൻഡ് പൗരന്മാരും ഉൾപ്പെടുന്നു. ഈറോഡ്, സേലം ജില്ലകളിൽ കനത്ത ജാഗ്രത പാലിക്കുകയാണ്.
1500ഓളം പേരാണ് നിസാമുദ്ദീനിൽ നടന്ന തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തതെന്നും ഇതിൽ 1130 പേർ തിരിച്ചെത്തിയെന്നും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞു. ഇവരിൽ 515 പേരെ തിരിച്ചറിഞ്ഞു.
ഇന്നലെ തമിഴ്നാട്ടിൽ രോഗം സ്ഥിരീകരിക്കപ്പെട്ട ചെന്നൈ പൊഴിച്ചാലൂർ സ്വദേശിയായ നാൽപ്പത്തിമൂന്നുകാരൻ തിരുവനന്തപുരത്ത് എത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്.