+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇറ്റലിക്കു കൈത്താങ്ങായി കൊളോണ്‍ അതിരൂപതയും

ഇറ്റലിയിൽനിന്നുള്ള കൊറോണ രോഗികളെ ജർമനിയിലെ കൊളോണ്‍ അതിരൂപതയുടെ ക്ലിനിക്കുകളിൽ പ്രവേശിപ്പിക്കാൻ അനുവാദം നൽകിയതായി കൊളോണ്‍ അതിരൂപതാധ്യക്ഷൻ കർ
ഇറ്റലിക്കു കൈത്താങ്ങായി കൊളോണ്‍ അതിരൂപതയും
ഇറ്റലിയിൽനിന്നുള്ള കൊറോണ രോഗികളെ ജർമനിയിലെ കൊളോണ്‍ അതിരൂപതയുടെ ക്ലിനിക്കുകളിൽ പ്രവേശിപ്പിക്കാൻ അനുവാദം നൽകിയതായി കൊളോണ്‍ അതിരൂപതാധ്യക്ഷൻ കർദിനാൾ റെയ്നർ മരിയ വോൾക്കി പ്രഖ്യാപിച്ചു.

തുടക്കത്തിൽ, ആറ് രോഗികളെ അതിരൂപതയിലെ വിവിധ കത്തോലിക്ക ആശുപത്രികളിൽ പാർപ്പിക്കാനും തീവ്രമായ വൈദ്യസഹായം നൽകാനും കഴിയുമെന്നു കർദിനാൾ വോൾക്കി പറഞ്ഞു. അതിർത്തി കടന്നുള്ള ഐക്യദാർഢ്യത്തിന്‍റെയും അയൽക്കാരോടുള്ള പ്രായോഗിക സ്നേഹത്തിന്‍റെയും പ്രതീകമാണിതെന്നു വോൾക്കി ചൂണ്ടിക്കാട്ടി.

ഇറ്റലിയിൽനിന്നു കൊറോണ രോഗികളെയും വഹിച്ചുള്ള ആദ്യത്തെ വിമാനം ശനിയാഴ്ച കൊളോണിൽ ഇറങ്ങിയിരുന്നു. ജർമനി വിമാനസർവീസുകൾക്കു പോലും നിയന്ത്രണണ ഏർപ്പെടുത്തിയിരിയ്ക്കുന്ന സാഹചര്യത്തിൽ വടക്കൻ ഇറ്റലിയിൽനിന്നു കൊറോണ രോഗികൾ പരിചരണം നൽകാൻ നോർത്ത് റൈൻവെസ്റ്റ്ഫാലിയ സംസ്ഥാന സർക്കാർ അനുവാദം നൽകിയിരുന്നു.

വ്യോമസേനയുടെ പ്രത്യേക എയർബസ് ആംബലൻസുകൾ വഴിയാണ് രോഗികളെ ഇവിടെ എത്തിക്കുന്നത്. ഇറ്റലിയിൽ കൊറോണ കേസുകൾ കൂടുതലുള്ളതിനാൽ അവിടത്തെ ആശുപത്രികളിൽ വലിയ തിരക്കാണ്. വിവിധ ആശുപത്രികളിൽ സഹായപ്രവർത്തനങ്ങൾ വരും ദിവസങ്ങളിലും തുടരുമെന്നു സംസ്ഥാന സർക്കാർ അറിയിച്ചു.

സെമിനാരികൾ തുറന്നു നൽകി

യൂറോപ്പിന്‍റെ അരികിലുള്ള അഭയാർഥി ക്യാന്പുകളിൽ കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. അവിടെ പരിശോധനകൾക്ക് ഡ്രൈവ് സെന്‍ററുകളോ തീവ്രപരിചരണ സ്റ്റേഷനുകളോ ഒന്നും ഇല്ല. അവർക്കായി ജർമനിയിലെ ഭവനരഹിതർക്കായി സെമിനാരികൾ തുറന്നു നൽകാനും കർദിനാൾ തീരുമാനിച്ചു. അന്തിയുറങ്ങാൻ ഇടമില്ലാതെ നട്ടംതിരിയുന്ന ഭവനരഹിതർക്കു വിശ്രമിക്കാൻ സെമിനാരിയുടെ വാതിൽ തുറന്നു നൽകിയിരിക്കുകയാണ്. ഇക്കാര്യം കർദി നാൾ ട്വിറ്ററിലൂടെ പൊതു സമൂഹത്തെ അറിയിച്ചത്.

കൊറോണ മുൻകരുതലിന്‍റെ ഭാഗമായി അതിരൂപതയിലെ വൈദിക വിദ്യാർഥികൾ സ്വന്തം ഭവനങ്ങളിലേക്കു പോയതിനാൽ, സെമിനാരിയിലെ താമസ സൗകര്യവും മറ്റും ഭവനരഹിതർക്കു തുറക്കുകയാണെന്നും അവർക്കായി ഭക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ടെ ന്നും കർദിനാൾ ട്വീറ്റിൽ അറിയിച്ചു. അതുപോലെ അഭയാർഥികൾക്കായി പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന മുറികളും അപ്പാർട്ടുമെന്‍റുകളും അതിരൂപത നൽകിയിട്ടുണ്ട്.

2018 ജൂലൈയിൽ കർദിനാൾ റെയ്നർ മരിയ വോൾക്കി കേരളത്തിൽ സന്ദർശനം നടത്തിയിരുന്നു. കേരളത്തിൽ പ്രളയമുണ്ടായപ്പോൾ 1,50,000 യൂറോയുടെ സഹായവും അന്നു കൊളോണ്‍ അതിരൂപത നൽകിയിരുന്നു. കൊളോണ്‍ അതിരൂപതയുടെ കീഴിലാണ് ജർമനിയിലെ ഏറ്റവും വലിയ മലയാളി കമ്യൂണിറ്റി.

മലയാളികൾക്കായി ഒരു വൈദികനെയും അതിരൂപത നിയമിച്ചിട്ടുണ്ട്. കഴിഞ്ഞ 20 വർഷമായി സിഎംഐ സഭാഗം ഫാ.ഇഗ്നേഷ്യസ് ചാലിശേരി ഇന്ത്യൻ കമ്യൂണിറ്റിയുടെ ചുമതലക്കാരനാണ്. രാജ്യത്തുണ്ടായ വൻ സാന്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ജർമനി പ്രഖ്യാപിച്ച 156 ബില്യൻ യൂറോ പാക്കേജിലെ സഹായം നൽകിത്തുടങ്ങി.

ചെറിയ സംരംഭകർക്ക് 9,000 യൂറോയും 10 വരെയുള്ള ചെറിയ സംരംഭകർക്ക് 15,000 യൂറോയും സഹായം മൂന്നു മാസത്തേക്കാണ് നൽകുന്നത്. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് അവരുടെ മാസ വരുമാനമായിരിക്കും ലഭിക്കുക. 30 ലക്ഷം പേർക്കാണ് ഇതിന്‍റെ ആനുകൂല്യം ലഭിക്കുന്നത്. കൊറോണ ബാധ സംശയിച്ച ചാൻസലർ അംഗല മെർക്കൽ ഇപ്പോഴും ക്വാറന്‍റൈനിലാണ്.

ജോസ് കുന്പിളുവേലിൽ