വിപണി നഷ്ടപ്പെട്ടു വിപണനം ഇല്ലാതായ പൈനാപ്പിൾ, ആവശ്യക്കാർക്കു കുറഞ്ഞ നിരക്കിൽ എത്തിച്ചു നൽകാൻ കർഷകരും വ്യാപാരികളും. വാഹന വാടകയും വിളവെടുപ്പു കൂലിയും മാത്രം ഈടാക്കി വീടുകളിലും സ്ഥാപനങ്ങളിലും എത്തിച്ചു നൽകാനാണ് തീരുമാനം. കിലോഗ്രാമിനു പത്തു രൂപ തോതിൽ വിപണിയിൽ പൈനാപ്പിൾ നൽകുന്നതിനുള്ള സന്നദ്ധത പൈനാപ്പിൾ മർച്ചന്റ്സ് അസോസിയേഷന്റെയും പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷന്റെയും ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.
പഴുത്തു പാകമായ പൈനാപ്പിൾ സൂക്ഷിച്ചുവയ്ക്കാൻ പറ്റാത്ത സാഹചര്യത്തിൽ ഏതുവിധേനയും വിറ്റഴിക്കാനുള്ള തത്രപ്പാടിലാണ് പുതിയ തീരുമാനം. ഹോർട്ടികോർപ് സംഭരണം ആരംഭിച്ചെങ്കിലും ചെലവാകുന്നതനുസരിച്ചു മാത്രമേ സംഭരണം നടത്തൂ.
പൈനാപ്പിളിനെ അവശ്യമേഖലയിൽ ഉൾപ്പെടുത്തിയതിനാൽ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ചരക്കുനീക്കത്തിനു നിലവിൽ തടസമില്ലെങ്കിലും വാഹനങ്ങൾ ലഭിക്കാൻ നിലവിൽ ബുദ്ധിമുട്ടുണ്ട്. വാഹന ഉടമകൾ തയാറാണെങ്കിലും രോഗഭീതിയിൽ ഡ്രൈവർമാരും സഹായികളും ജോലിക്കിറങ്ങാൻ വിമുഖത കാണിക്കുകയാണ്. വാഹനവാടക ഇരട്ടിയിലും ഏറെയായിട്ടുമുണ്ട്.
ഇതര വിപണികൾ സജീവമല്ലാത്തതിനാൽ തിരികെ വരുന്പോൾ മറ്റെന്തെങ്കിലും ചരക്കുകൾ കിട്ടാനുള്ള സാധ്യത ഇല്ലാതായതാണ് വാടക കൂടുന്നതിന് ഇടയാക്കിയത്.അതേസമയം മുംബൈ, ഡൽഹി, ചെന്നൈ, സൂററ്റ് തുടങ്ങിയ പ്രദേശങ്ങളിലേക്ക് ഏതാനും വാഹനങ്ങളിൽ പൈനാപ്പിൾ നീക്കം ആരംഭിച്ചിട്ടുണ്ട്. ചെറുവാഹനങ്ങളിലായി സംസ്ഥാനത്തിനകത്തും വിപണി തേടി പുറപ്പെടുന്നുണ്ട്.
പഴുത്തു പാകമായ പൈനാപ്പിൾ സൂക്ഷിച്ചുവയ്ക്കാൻ പറ്റാത്ത സാഹചര്യത്തിൽ ഏതുവിധേനയും വിറ്റഴിക്കാനുള്ള തത്രപ്പാടിലാണ് പുതിയ തീരുമാനം. ഹോർട്ടികോർപ് സംഭരണം ആരംഭിച്ചെങ്കിലും ചെലവാകുന്നതനുസരിച്ചു മാത്രമേ സംഭരണം നടത്തൂ.
പൈനാപ്പിളിനെ അവശ്യമേഖലയിൽ ഉൾപ്പെടുത്തിയതിനാൽ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ചരക്കുനീക്കത്തിനു നിലവിൽ തടസമില്ലെങ്കിലും വാഹനങ്ങൾ ലഭിക്കാൻ നിലവിൽ ബുദ്ധിമുട്ടുണ്ട്. വാഹന ഉടമകൾ തയാറാണെങ്കിലും രോഗഭീതിയിൽ ഡ്രൈവർമാരും സഹായികളും ജോലിക്കിറങ്ങാൻ വിമുഖത കാണിക്കുകയാണ്. വാഹനവാടക ഇരട്ടിയിലും ഏറെയായിട്ടുമുണ്ട്.
ഇതര വിപണികൾ സജീവമല്ലാത്തതിനാൽ തിരികെ വരുന്പോൾ മറ്റെന്തെങ്കിലും ചരക്കുകൾ കിട്ടാനുള്ള സാധ്യത ഇല്ലാതായതാണ് വാടക കൂടുന്നതിന് ഇടയാക്കിയത്.അതേസമയം മുംബൈ, ഡൽഹി, ചെന്നൈ, സൂററ്റ് തുടങ്ങിയ പ്രദേശങ്ങളിലേക്ക് ഏതാനും വാഹനങ്ങളിൽ പൈനാപ്പിൾ നീക്കം ആരംഭിച്ചിട്ടുണ്ട്. ചെറുവാഹനങ്ങളിലായി സംസ്ഥാനത്തിനകത്തും വിപണി തേടി പുറപ്പെടുന്നുണ്ട്.