കോവിഡ്-19നെ പ്രതിരോധിക്കാൻ രാജ്യത്ത് ഏർപ്പെടുത്തിയ സന്പൂർണ സാന്പത്തിക അടച്ചുപൂട്ടൽ മരണ സംഖ്യ ദുരന്തസമാനമായി ഉയർത്താൻ ഇടവരുത്തുമെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു. സന്പൂർണ സാന്പത്തിക ലോക്ക് ഡൗണിന്റെ അനന്തര വശങ്ങൾ പരിശോധിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
കോവിഡ് പ്രതിരോധത്തിൽ സർക്കാരിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നു. എന്നാൽ, ഇന്ത്യയുടെ നില വേറിട്ടതാണെന്ന തിരിച്ചറിവ് വിമർശനാത്മകമാണ്. മറ്റു വലിയ രാജ്യങ്ങളേക്കാൾ ലോക്ക് ഡൗണ്‍ കാര്യത്തിൽ ഉൾപ്പെടെ ഇന്ത്യ മറ്റു നിരവധി വ്യത്യസ്ത നടപടിക്രമങ്ങൾ കൂടി സ്വീകരിക്കേണ്ടതുണ്ട്.
ദിവസ വേതനക്കാരായ ഇന്ത്യയിലെ പാവപ്പെട്ടവർ സന്പൂർണ അടച്ചുപൂട്ടൽ കാരണം നിരാലംബരായി മാറി. അതുകൊണ്ടുതന്നെ സന്പൂർണ സാന്പത്തിക അടച്ചുപൂട്ടൽ കോവിഡ് ബാധയിൽ നിന്നുണ്ടാകുന്ന മരണ നിരക്ക് ഉയർത്തുന്ന അനന്തരഫലം ആകും ഉളവാക്കുകയെന്നും രാഹുൽ മോദിക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടി.
മുതിർന്നവരെ സംരക്ഷിക്കുകയും മാറ്റിപ്പാർപ്പിക്കുകയും യുവാക്കളിൽ അതേക്കുറിച്ച് അവബോധം ഉണ്ടാക്കുകയുമായിരിക്കണം സർക്കാരിന്റെ പ്രഥമ ലക്ഷ്യം. ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന മുതിർന്ന ആളുകൾ ഗ്രാമങ്ങളിലാണ് ജീവിക്കുന്നത്. സന്പൂർണ അടച്ചുപൂട്ടൽ തൊഴിൽ രഹിതരായ ചെറുപ്പക്കാർ മറ്റിടങ്ങളിൽ നിന്ന് തങ്ങളുടെ ഗ്രാമങ്ങളിലേക്ക് മടങ്ങിയെത്തുന്ന സാഹചര്യം ഉണ്ടാക്കും. ഇത് അവരുടെ മാതാപിതാക്കൾ ഉൾപ്പെടെ മുതിർന്നവരിലേക്ക് വൈറസ് ബധ പകരാനുള്ള സാധ്യതയാണുളവാക്കുന്നത്.
ലോക്ഡൗണ്‍ സർക്കാർ നീട്ടുകയാണെങ്കിൽ എല്ലാവിധ സാമൂഹിക സുരക്ഷയും ഉറപ്പു വരുത്തി പാവപ്പെട്ട തൊഴിലാളികൾക്ക് ഉൾപ്പടെ അഭയം ഒരുക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ വെന്റിലേറ്റർ സംവിധാനങ്ങളോടു കൂടിയ ആശുപത്രികൾ സജ്ജീകരിക്കണം. സാധ്യമായ വേഗത്തിൽ ഈ സംവിധാനങ്ങളെല്ലാം തന്നെ ഒരുക്കണം.
വൈറസ് വ്യാപനത്തിന്റെ യഥാർഥ ചിത്രം ഇതുവരെ വ്യക്തമാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. രാജ്യത്തെ ചെറുകിട, ഇടത്തരം വ്യവസായ കണ്ണികളും കർഷകരുടെയും പുനരുജ്ജീവനവും നിർണായക ഘടകമാണ്. അവരുടെ ആത്മവിശ്വാവും താത്പര്യങ്ങളും സംരക്ഷിക്കേണ്ട തും സമയോചിത നടപടികളും അനിവാര്യമാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
കോവിഡ് പ്രതിരോധത്തിൽ സർക്കാരിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നു. എന്നാൽ, ഇന്ത്യയുടെ നില വേറിട്ടതാണെന്ന തിരിച്ചറിവ് വിമർശനാത്മകമാണ്. മറ്റു വലിയ രാജ്യങ്ങളേക്കാൾ ലോക്ക് ഡൗണ്‍ കാര്യത്തിൽ ഉൾപ്പെടെ ഇന്ത്യ മറ്റു നിരവധി വ്യത്യസ്ത നടപടിക്രമങ്ങൾ കൂടി സ്വീകരിക്കേണ്ടതുണ്ട്.
ദിവസ വേതനക്കാരായ ഇന്ത്യയിലെ പാവപ്പെട്ടവർ സന്പൂർണ അടച്ചുപൂട്ടൽ കാരണം നിരാലംബരായി മാറി. അതുകൊണ്ടുതന്നെ സന്പൂർണ സാന്പത്തിക അടച്ചുപൂട്ടൽ കോവിഡ് ബാധയിൽ നിന്നുണ്ടാകുന്ന മരണ നിരക്ക് ഉയർത്തുന്ന അനന്തരഫലം ആകും ഉളവാക്കുകയെന്നും രാഹുൽ മോദിക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടി.
മുതിർന്നവരെ സംരക്ഷിക്കുകയും മാറ്റിപ്പാർപ്പിക്കുകയും യുവാക്കളിൽ അതേക്കുറിച്ച് അവബോധം ഉണ്ടാക്കുകയുമായിരിക്കണം സർക്കാരിന്റെ പ്രഥമ ലക്ഷ്യം. ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന മുതിർന്ന ആളുകൾ ഗ്രാമങ്ങളിലാണ് ജീവിക്കുന്നത്. സന്പൂർണ അടച്ചുപൂട്ടൽ തൊഴിൽ രഹിതരായ ചെറുപ്പക്കാർ മറ്റിടങ്ങളിൽ നിന്ന് തങ്ങളുടെ ഗ്രാമങ്ങളിലേക്ക് മടങ്ങിയെത്തുന്ന സാഹചര്യം ഉണ്ടാക്കും. ഇത് അവരുടെ മാതാപിതാക്കൾ ഉൾപ്പെടെ മുതിർന്നവരിലേക്ക് വൈറസ് ബധ പകരാനുള്ള സാധ്യതയാണുളവാക്കുന്നത്.
ലോക്ഡൗണ്‍ സർക്കാർ നീട്ടുകയാണെങ്കിൽ എല്ലാവിധ സാമൂഹിക സുരക്ഷയും ഉറപ്പു വരുത്തി പാവപ്പെട്ട തൊഴിലാളികൾക്ക് ഉൾപ്പടെ അഭയം ഒരുക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ വെന്റിലേറ്റർ സംവിധാനങ്ങളോടു കൂടിയ ആശുപത്രികൾ സജ്ജീകരിക്കണം. സാധ്യമായ വേഗത്തിൽ ഈ സംവിധാനങ്ങളെല്ലാം തന്നെ ഒരുക്കണം.
വൈറസ് വ്യാപനത്തിന്റെ യഥാർഥ ചിത്രം ഇതുവരെ വ്യക്തമാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. രാജ്യത്തെ ചെറുകിട, ഇടത്തരം വ്യവസായ കണ്ണികളും കർഷകരുടെയും പുനരുജ്ജീവനവും നിർണായക ഘടകമാണ്. അവരുടെ ആത്മവിശ്വാവും താത്പര്യങ്ങളും സംരക്ഷിക്കേണ്ട തും സമയോചിത നടപടികളും അനിവാര്യമാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.