കൊറോണ വൈറസ് ലോകമെങ്ങും പത്തിവിടർത്തി ആടുന്പോൾ സർക്കാരുകളും ആരോഗ്യവിദഗ്ധരും നമ്മോട് ആവശ്യപ്പെടുന്നത് കഴിവതും വീട്ടിൽനിന്നു പുറത്തിറങ്ങാതിരിക്കുക എന്നാണ്. ഇത് എല്ലാവർക്കും ബാധകമാണ്. പൊതു ആരോഗ്യസ്ഥിതിയിൽ കുഴപ്പമില്ലാത്തവരും മറ്റ് അസുഖങ്ങളുമായി ജീവിക്കുന്നവർക്കും എല്ലാം ബാധകമായ മന്ത്രം. കൊറോണ വ്യാപനം തടയാൻ ഏറ്റവും ഫലപ്രദമായ മാർഗവും ഇതുതന്നെ.
കൊറോണ ഏറ്റവും മാരകമായി ബാധിക്കുന്നത് ശ്വാസകോശങ്ങളെയാണ്. മരണകാരണവും പ്രധാനമായും ന്യുമോണിയയും ശ്വാസകോശ പരാജയവും തന്നെ. നേരത്തെ ആസ്ത്മ, ദീർഘകാല ശ്വാസതടസരോഗങ്ങൾ, ശ്വാസകോശങ്ങൾ ദ്രവിക്കുന്ന ഇന്റർസ്റ്റിഷൽ ശ്വാസകോശരോഗങ്ങൾ എന്നിവയുള്ളവർ കഴിവതും വീട്ടിലിരുന്ന് ചികിത്സ തേടുക. ആശുപത്രി സന്ദർശനങ്ങൾ അനിവാര്യ ഘട്ടങ്ങളിൽ മാത്രം.
ശ്വാസകോശ പ്രശ്നങ്ങൾ ഉള്ളവർ എന്തൊക്കെ ശ്രദ്ധിക്കണം?
ശ്വാസകോശ പ്രശ്നങ്ങളുള്ളവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കൊറോണ അണുബാധയേൽക്കാൻ സാധ്യത കൂടുതലാണോ?
അങ്ങനെ ഇല്ല. അണുബാധ ആർക്കും ഉണ്ടാകാം. എന്നാൽ, ശ്വാസകോശരോഗങ്ങൾ ഉള്ളവരിൽ അണുബാധ കൂടുതൽ തീവ്രത കാണിക്കാൻ സാധ്യത ഏറെ. ഇവരിൽ അണുബാധ ന്യുമോണിയയിലേക്കോ ശ്വാസകോശ പരാജയത്തിലേക്കോ എത്താൻ സാധ്യത കൂടുതലാണ്.
ഇവർ കൂടുതൽ മുൻകരുതലുകൾ എടുക്കേണ്ടതുണ്ടോ?
തീർച്ചയായും. കഴിവതും വീട്ടിൽതന്നെ ഇരിക്കുക. അസുഖമുള്ള ആരുമായും സന്പർക്കം പുലർത്താതിരിക്കുക. രോഗീസന്ദർശനങ്ങൾ ഒഴിവാക്കുക. ഒപ്പം വീട്ടിൽ സന്ദർശകരെ സ്നേഹപൂർവം വിലക്കുക. നിലവിൽ കഴിക്കുന്ന എല്ലാ മരുന്നുകളും തുടരുക. അത്യാവശ്യമെങ്കിൽ മാത്രം ആശുപത്രിയിൽ പോകുക.
ഇപ്പോൾ രോഗലക്ഷണങ്ങളൊന്നുമില്ല. ശ്വാസംമുട്ടലുമില്ല. വീട്ടിൽ സ്വയം സന്പർക്ക വിലക്ക് നടത്തേണ്ടത് അനിവാര്യമാണോ?
തീർച്ചയായും. കൊറോണ ബാധിക്കുന്നത് തടയാൻ ഏറ്റവും ഫലപ്രദമായ മാർഗം ഇതുതന്നെ. രോഗലക്ഷണങ്ങളില്ലെങ്കിൽപോലും ശ്വാസകോശങ്ങൾക്ക് നേരത്തേ സംഭവിച്ച കേടുപാടുകൾ അണുബാധയേറ്റാൽ മാരകമാകാം. ജോലി ഉള്ളവരാണെങ്കിൽ അതു കഴിവതും വീട്ടിലിരുന്നു ചെയ്യാൻ ശ്രമിക്കുക. വായന, വീട്ടിലിരുന്നുള്ള കളികൾ, ടിവി ഇതൊക്കെ വിരസതയകറ്റും. ഓർക്കുക, ഇതു നമുക്കുവേണ്ടിയും സമൂഹത്തിനുവേണ്ടിയുമുള്ള സ്വയം നിയന്ത്രണമാണ്.
മാസ്കുകൾ ധരിക്കേണ്ട ആവശ്യമുണ്ടോ?
സാധാരണഗതിയിൽ മാസ്കുകൾ ധരിക്കേണ്ട ആവശ്യം വരുന്നില്ല. രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം ആരോഗ്യപ്രവർത്തകരുടെ നിർദേശാനുസരണം അനുയോജ്യമായ മാസ്കുകൾ ധരിക്കുക. ഓർക്കുക, മാസ്കുകൾ ആവശ്യമായിവരുന്നത് ആരോഗ്യപ്രവർത്തകർക്കും രോഗബാധയുള്ളവർക്കുമാണ്. നാം കൂട്ടമായി മാസ്കുകൾ വാങ്ങിക്കൂട്ടുന്നത് അവയുടെ ക്ഷാമത്തിനിടയാക്കും. ഇത് നമുക്കുതന്നെ ദോഷംചെയ്യും.
ഇടയ്ക്കിടെ ചുമയും പനിയും ഉണ്ടാകുന്നു. ഇത് കൊറോണയാണോ അല്ലയോ എന്നു തിരിച്ചറിയാനാകുമോ?
സാധാരണ ജലദോഷപ്പനിയിൽനിന്നു ലക്ഷണങ്ങൾ മാത്രം അടിസ്ഥാനമാക്കി കൊറോണയാണോ അല്ലയോ എന്നു പറയാനാവില്ല. വീട്ടിൽനിന്നു പുറത്തുപോകാത്ത ഒരാൾ അല്ലെങ്കിൽ മറ്റുള്ളവരുമായി സന്പർക്കത്തിൽ ഏർപ്പെട്ടിട്ടില്ലാത്തവർ സാധാരണ മരുന്നുകൾ കഴിച്ചാൽ മതിയാകും.
ഇൻഹേലറുകൾ ഈ കാലഘട്ടത്തിൽ സുരക്ഷിതമാണോ?
തീർച്ചയായും. ശരിയായ രീതിയിൽ ഇൻഹേലറുകൾ ഉപയോഗിക്കേണ്ടത് നിലവിലുള്ള ശ്വാസകോശപ്രശ്നം നിയന്ത്രിച്ചു നിറുത്താൻ അനിവാര്യം. ഇൻഹേലറുകൾ നിർത്തുന്നത് അസുഖം കൂട്ടാം. ഇത് ഒഴിവാക്കാനാകാത്ത ആശുപത്രി സന്ദർശനം അനിവാര്യമാക്കാം. ഒരുകാര്യം ശ്രദ്ധിക്കുക. മറ്റുള്ളവരുടെ ഇൻഹേലറുകൾ ഉപയോഗിക്കരുത്. സ്വന്തം ഇൻഹേലുകൾ മറ്റുള്ളവർക്കു കൈമാറുകയും അരുത്.
മരുന്നുകളുടെ ഡോസ് കൂട്ടേണ്ട ആവശ്യമുണ്ടോ?
ഇല്ല. ഡോക്ടർമാർ നേരത്തേ നിർദേശിച്ച അളവിൽ മാത്രം ഉപയോഗിക്കുക. ആവശ്യമെങ്കിൽ ഹെൽപ്ലൈൻ നന്പരുകളിൽ വിളിക്കുക.
മരുന്നുകൾവഴി രോഗം പകരുമോ?
ഇല്ല. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് മരുന്നുകൾ നിർമിക്കുന്നതും വിപണനം ചെയ്യുന്നതും. നാം ഉപയോഗിക്കുന്ന ഇൻഹേലറുകൾ മറ്റുള്ളവർക്ക് നൽകാതിരിക്കാൻ ശ്രദ്ധിക്കുക.
വീട്ടിൽ ഓക്സിജൻ ഉപയോഗിക്കുന്നവർ സുരക്ഷിതരാണോ? എന്തുചെയ്യണം?
ഗുരുതരമായ ശ്വാസകോശ പ്രശ്നങ്ങൾ ഉള്ളവർക്കാണ് പൊതുവേ വീട്ടിൽ ഓക്സിജൻ ചികിത്സ നിർദേശിക്കുന്നത്. ഇവർ ഓക്സിജൻ ചികിത്സ തുടരേണ്ടതാണ്. കടുത്ത സന്ദർശക നിയന്ത്രണം അനിവാര്യം. ഓക്സിജനു പുറമേയുള്ള മറ്റു മരുന്നുകളും കൃത്യമായി കഴിക്കുക.
അടുത്തയാഴ്ച ഡോക്ടറെ കാണാൻ ബുക്ക് ചെയ്തിട്ടുണ്ട്. എന്തു ചെയ്യണം?
അസുഖം നിയന്ത്രണവിധേയമാണെങ്കിൽ നിലവിലുള്ള മരുന്നുകൾ തുടരുക. ആശുപത്രി സന്ദർശനം ആവശ്യമെങ്കിൽ ഫോൺ വഴി ബന്ധപ്പെടുക.
ഡോ. പി.എസ്. ഷാജഹാൻ
(ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കൽ കോളജ് ശ്വാസകോശ വിഭാഗം അഡീഷണൽ പ്രഫസറാണു ലേഖകൻ)
കൊറോണ ഏറ്റവും മാരകമായി ബാധിക്കുന്നത് ശ്വാസകോശങ്ങളെയാണ്. മരണകാരണവും പ്രധാനമായും ന്യുമോണിയയും ശ്വാസകോശ പരാജയവും തന്നെ. നേരത്തെ ആസ്ത്മ, ദീർഘകാല ശ്വാസതടസരോഗങ്ങൾ, ശ്വാസകോശങ്ങൾ ദ്രവിക്കുന്ന ഇന്റർസ്റ്റിഷൽ ശ്വാസകോശരോഗങ്ങൾ എന്നിവയുള്ളവർ കഴിവതും വീട്ടിലിരുന്ന് ചികിത്സ തേടുക. ആശുപത്രി സന്ദർശനങ്ങൾ അനിവാര്യ ഘട്ടങ്ങളിൽ മാത്രം.
ശ്വാസകോശ പ്രശ്നങ്ങൾ ഉള്ളവർ എന്തൊക്കെ ശ്രദ്ധിക്കണം?
ശ്വാസകോശ പ്രശ്നങ്ങളുള്ളവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കൊറോണ അണുബാധയേൽക്കാൻ സാധ്യത കൂടുതലാണോ?
അങ്ങനെ ഇല്ല. അണുബാധ ആർക്കും ഉണ്ടാകാം. എന്നാൽ, ശ്വാസകോശരോഗങ്ങൾ ഉള്ളവരിൽ അണുബാധ കൂടുതൽ തീവ്രത കാണിക്കാൻ സാധ്യത ഏറെ. ഇവരിൽ അണുബാധ ന്യുമോണിയയിലേക്കോ ശ്വാസകോശ പരാജയത്തിലേക്കോ എത്താൻ സാധ്യത കൂടുതലാണ്.
ഇവർ കൂടുതൽ മുൻകരുതലുകൾ എടുക്കേണ്ടതുണ്ടോ?
തീർച്ചയായും. കഴിവതും വീട്ടിൽതന്നെ ഇരിക്കുക. അസുഖമുള്ള ആരുമായും സന്പർക്കം പുലർത്താതിരിക്കുക. രോഗീസന്ദർശനങ്ങൾ ഒഴിവാക്കുക. ഒപ്പം വീട്ടിൽ സന്ദർശകരെ സ്നേഹപൂർവം വിലക്കുക. നിലവിൽ കഴിക്കുന്ന എല്ലാ മരുന്നുകളും തുടരുക. അത്യാവശ്യമെങ്കിൽ മാത്രം ആശുപത്രിയിൽ പോകുക.
ഇപ്പോൾ രോഗലക്ഷണങ്ങളൊന്നുമില്ല. ശ്വാസംമുട്ടലുമില്ല. വീട്ടിൽ സ്വയം സന്പർക്ക വിലക്ക് നടത്തേണ്ടത് അനിവാര്യമാണോ?
തീർച്ചയായും. കൊറോണ ബാധിക്കുന്നത് തടയാൻ ഏറ്റവും ഫലപ്രദമായ മാർഗം ഇതുതന്നെ. രോഗലക്ഷണങ്ങളില്ലെങ്കിൽപോലും ശ്വാസകോശങ്ങൾക്ക് നേരത്തേ സംഭവിച്ച കേടുപാടുകൾ അണുബാധയേറ്റാൽ മാരകമാകാം. ജോലി ഉള്ളവരാണെങ്കിൽ അതു കഴിവതും വീട്ടിലിരുന്നു ചെയ്യാൻ ശ്രമിക്കുക. വായന, വീട്ടിലിരുന്നുള്ള കളികൾ, ടിവി ഇതൊക്കെ വിരസതയകറ്റും. ഓർക്കുക, ഇതു നമുക്കുവേണ്ടിയും സമൂഹത്തിനുവേണ്ടിയുമുള്ള സ്വയം നിയന്ത്രണമാണ്.
മാസ്കുകൾ ധരിക്കേണ്ട ആവശ്യമുണ്ടോ?
സാധാരണഗതിയിൽ മാസ്കുകൾ ധരിക്കേണ്ട ആവശ്യം വരുന്നില്ല. രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം ആരോഗ്യപ്രവർത്തകരുടെ നിർദേശാനുസരണം അനുയോജ്യമായ മാസ്കുകൾ ധരിക്കുക. ഓർക്കുക, മാസ്കുകൾ ആവശ്യമായിവരുന്നത് ആരോഗ്യപ്രവർത്തകർക്കും രോഗബാധയുള്ളവർക്കുമാണ്. നാം കൂട്ടമായി മാസ്കുകൾ വാങ്ങിക്കൂട്ടുന്നത് അവയുടെ ക്ഷാമത്തിനിടയാക്കും. ഇത് നമുക്കുതന്നെ ദോഷംചെയ്യും.
ഇടയ്ക്കിടെ ചുമയും പനിയും ഉണ്ടാകുന്നു. ഇത് കൊറോണയാണോ അല്ലയോ എന്നു തിരിച്ചറിയാനാകുമോ?
സാധാരണ ജലദോഷപ്പനിയിൽനിന്നു ലക്ഷണങ്ങൾ മാത്രം അടിസ്ഥാനമാക്കി കൊറോണയാണോ അല്ലയോ എന്നു പറയാനാവില്ല. വീട്ടിൽനിന്നു പുറത്തുപോകാത്ത ഒരാൾ അല്ലെങ്കിൽ മറ്റുള്ളവരുമായി സന്പർക്കത്തിൽ ഏർപ്പെട്ടിട്ടില്ലാത്തവർ സാധാരണ മരുന്നുകൾ കഴിച്ചാൽ മതിയാകും.
ഇൻഹേലറുകൾ ഈ കാലഘട്ടത്തിൽ സുരക്ഷിതമാണോ?
തീർച്ചയായും. ശരിയായ രീതിയിൽ ഇൻഹേലറുകൾ ഉപയോഗിക്കേണ്ടത് നിലവിലുള്ള ശ്വാസകോശപ്രശ്നം നിയന്ത്രിച്ചു നിറുത്താൻ അനിവാര്യം. ഇൻഹേലറുകൾ നിർത്തുന്നത് അസുഖം കൂട്ടാം. ഇത് ഒഴിവാക്കാനാകാത്ത ആശുപത്രി സന്ദർശനം അനിവാര്യമാക്കാം. ഒരുകാര്യം ശ്രദ്ധിക്കുക. മറ്റുള്ളവരുടെ ഇൻഹേലറുകൾ ഉപയോഗിക്കരുത്. സ്വന്തം ഇൻഹേലുകൾ മറ്റുള്ളവർക്കു കൈമാറുകയും അരുത്.
മരുന്നുകളുടെ ഡോസ് കൂട്ടേണ്ട ആവശ്യമുണ്ടോ?
ഇല്ല. ഡോക്ടർമാർ നേരത്തേ നിർദേശിച്ച അളവിൽ മാത്രം ഉപയോഗിക്കുക. ആവശ്യമെങ്കിൽ ഹെൽപ്ലൈൻ നന്പരുകളിൽ വിളിക്കുക.
മരുന്നുകൾവഴി രോഗം പകരുമോ?
ഇല്ല. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് മരുന്നുകൾ നിർമിക്കുന്നതും വിപണനം ചെയ്യുന്നതും. നാം ഉപയോഗിക്കുന്ന ഇൻഹേലറുകൾ മറ്റുള്ളവർക്ക് നൽകാതിരിക്കാൻ ശ്രദ്ധിക്കുക.
വീട്ടിൽ ഓക്സിജൻ ഉപയോഗിക്കുന്നവർ സുരക്ഷിതരാണോ? എന്തുചെയ്യണം?
ഗുരുതരമായ ശ്വാസകോശ പ്രശ്നങ്ങൾ ഉള്ളവർക്കാണ് പൊതുവേ വീട്ടിൽ ഓക്സിജൻ ചികിത്സ നിർദേശിക്കുന്നത്. ഇവർ ഓക്സിജൻ ചികിത്സ തുടരേണ്ടതാണ്. കടുത്ത സന്ദർശക നിയന്ത്രണം അനിവാര്യം. ഓക്സിജനു പുറമേയുള്ള മറ്റു മരുന്നുകളും കൃത്യമായി കഴിക്കുക.
അടുത്തയാഴ്ച ഡോക്ടറെ കാണാൻ ബുക്ക് ചെയ്തിട്ടുണ്ട്. എന്തു ചെയ്യണം?
അസുഖം നിയന്ത്രണവിധേയമാണെങ്കിൽ നിലവിലുള്ള മരുന്നുകൾ തുടരുക. ആശുപത്രി സന്ദർശനം ആവശ്യമെങ്കിൽ ഫോൺ വഴി ബന്ധപ്പെടുക.
ഡോ. പി.എസ്. ഷാജഹാൻ
(ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കൽ കോളജ് ശ്വാസകോശ വിഭാഗം അഡീഷണൽ പ്രഫസറാണു ലേഖകൻ)