+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോവിഡ് രോഗി പോയ വഴികൾ, ബന്ധപ്പെട്ട ആളുകൾ; ട്രേസ് സി എല്ലാം പറയും

കോവിഡ് സ്ഥിരീകരിച്ച വ്യക്തി എവിടെയെല്ലാം സന്ദർശിച്ചിട്ടുണ്ടാവും? ഒരാൾക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു കഴിഞ്ഞാൽ ആരോഗ്യ വകുപ്പ് നേരിടുന്ന ഏറ്റവും വലിയ വെല്ലു
കോവിഡ് രോഗി പോയ വഴികൾ, ബന്ധപ്പെട്ട ആളുകൾ; ട്രേസ് സി എല്ലാം പറയും
കോവിഡ് സ്ഥിരീകരിച്ച വ്യക്തി എവിടെയെല്ലാം സന്ദർശിച്ചിട്ടുണ്ടാവും? ഒരാൾക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു കഴിഞ്ഞാൽ ആരോഗ്യ വകുപ്പ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ആ വ്യക്തിയുടെ റൂട്ട് മാപ്പ് തയാറാക്കുക എന്നത്.

ഈ വെല്ലുവിളിക്ക് സഹായകമാവുന്ന ആപ്പ് തയാറാക്കിയിരിക്കുകയാണ് എറണാകുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫൈത്തണ്‍ ടെക്നോളജീസ്. അവർ തയാറാക്കിയ ട്രേസ് സി എന്ന ആപ്പിൽ രോഗിയുടെ യാത്രാവിവരവും എത്ര നേരം ഏതൊക്കെ സ്ഥലങ്ങളിൽ ചിലവഴിച്ചു തുടങ്ങിയ വിവരങ്ങളും കൃത്യമായി മനസിലാക്കാൻ സഹായിക്കും.

ജിയോ മാപ്പിംഗ് സംവിധാനമുപയോഗിച്ചാണ് രോഗിയുടെ യാത്രാവിവരങ്ങൾ ശേഖരിക്കുന്നത്. രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഫോണിലേക്ക് അയച്ചു നൽകുന്ന ലിങ്കിൽ കയറിയാൽ യാത്ര പാതയടങ്ങിയ വിവരങ്ങൾ രോഗിയുടെ ഫോണിലേക്കെത്തും. അതാണ് ആരോഗ്യ വകുപ്പിലേക്ക് അയച്ചു കൊടുക്കുന്നത്. ഇതു വഴി രോഗിയുടെ സ്വകാര്യതയും ഉറപ്പാക്കാൻ സാധിക്കും.

രോഗിക്കൊപ്പം നിരീക്ഷണത്തിൽ കഴിയുന്ന ആളുകൾക്കും ആപ്പ് സഹായകമാവും. രോഗിയുടെ സമീപത്ത് ഒരാൾ എത്ര സമയം ചെലവഴിച്ചെന്നും ആപ്പ് വഴി അറിയാനുള്ള സംവിധാനമുണ്ട്. നാലുമീറ്റർ വരെ അടുത്തെത്തിയ ആളുകളുടെ വിവരങ്ങൾ ട്രേസ് സിക്ക് ശേഖരിക്കാൻ സാധിക്കും. എറണാകുളം ജില്ലാ കളക്ടർ എസ്.സുഹാസ് ഞായറാഴ്ച ആപ്പ് ലോഞ്ച് ചെയ്തു.