കേരള-കർണാടക അതിർത്തിയിൽ കർണാടക അടച്ച എല്ലാ വഴികളും തുറക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയ്ക്ക് വീണ്ടും കത്തയച്ചു. കേരളത്തിലേക്കുള്ള ചരക്കുഗതാഗതം സ്തംഭിച്ചിരിക്കയാണെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.
പാതകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് കർണാടക സർക്കാർ നൽകുന്ന വിശദീകരണം വസ്തുതകൾക്ക് നിരക്കുന്നതല്ല. കോവിഡ്-19 വ്യാപനം തടയുന്നതിനു ശക്തമായ നടപടികൾ സ്വീകരിച്ച സംസ്ഥാനമാണ് കേരളം. രോഗവ്യാപനം തടയാനാണ് ഇത്രയധികം പേരെ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിർത്തികൾ അടച്ചതോടെ അവശ്യവസ്തുക്കളുടെ ലഭ്യത കുറവ് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മംഗലാപുരത്തേക്ക് ആംബുലൻസ് കടക്കാൻ അനുവദിക്കാതിരുന്നതിന്റെ ഭാഗമായി തലപ്പാടിയിൽ ഒരു രോഗി മരിച്ചെന്നും മുഖ്യമന്ത്രി കത്തിൽ സൂചിപ്പിച്ചു.
ആളുകളുടെ സഞ്ചാരത്തിനു വേണ്ടിയല്ല അതിർത്തി തുറക്കാൻ ആവശ്യപ്പെടുന്നത്. അടിയന്തര ആവശ്യങ്ങൾക്കും ചരക്കു ഗതാഗതത്തിനും തടസം നേരിടാതിരിക്കാനാണ് ആവർത്തിച്ച് ഈ ആവശ്യം ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പാതകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് കർണാടക സർക്കാർ നൽകുന്ന വിശദീകരണം വസ്തുതകൾക്ക് നിരക്കുന്നതല്ല. കോവിഡ്-19 വ്യാപനം തടയുന്നതിനു ശക്തമായ നടപടികൾ സ്വീകരിച്ച സംസ്ഥാനമാണ് കേരളം. രോഗവ്യാപനം തടയാനാണ് ഇത്രയധികം പേരെ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിർത്തികൾ അടച്ചതോടെ അവശ്യവസ്തുക്കളുടെ ലഭ്യത കുറവ് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മംഗലാപുരത്തേക്ക് ആംബുലൻസ് കടക്കാൻ അനുവദിക്കാതിരുന്നതിന്റെ ഭാഗമായി തലപ്പാടിയിൽ ഒരു രോഗി മരിച്ചെന്നും മുഖ്യമന്ത്രി കത്തിൽ സൂചിപ്പിച്ചു.
ആളുകളുടെ സഞ്ചാരത്തിനു വേണ്ടിയല്ല അതിർത്തി തുറക്കാൻ ആവശ്യപ്പെടുന്നത്. അടിയന്തര ആവശ്യങ്ങൾക്കും ചരക്കു ഗതാഗതത്തിനും തടസം നേരിടാതിരിക്കാനാണ് ആവർത്തിച്ച് ഈ ആവശ്യം ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.