മദ്യാസക്തിക്കു മരുന്നു മദ്യമല്ലെന്ന് ഡോക്ടർമാരുടെ സംഘടനകൾ. ഡോക്ടറുടെ കുറിപ്പടിയുടെ അടിസ്ഥാനത്തിൽ മദ്യം ലഭ്യമാക്കുന്നതിനെതിരെ സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎയാണ് രംഗത്തെത്തിയത്.
മദ്യാസക്തിയുള്ളവർക്ക് മദ്യം നൽകാനുള്ള തീരുമാനം അശാസ്ത്രീയവും അധാർമികവുമാണ്. സർക്കാർ നിർദേശം ചികിത്സാ പ്രോട്ടോക്കോളിന്റെ ലംഘനമാണ്. ഡോക്ടർമാർ മദ്യത്തിനു കുറിപ്പടി നൽകില്ലെന്നും കെജിഎംഒ അറിയിച്ചു. തീരുമാനം പുനഃപരിശോധിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. എക്സൈസ് മാർഗരേഖ പുറത്തിറക്കിയതിനു പിന്നാലെയാണു കെജിഎംഒയുടെ പ്രതികരണം
മദ്യാസക്തി മൂലമുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് ഡോക്ടർമാരുടെ കുറിപ്പടിയുടെ അടിസ്ഥാനത്തിൽ മദ്യം നൽകുന്നത് ആലോചിക്കുമെന്ന് കഴിഞ്ഞദിവസത്തെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. മദ്യാസക്തിമരണങ്ങൾ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽനിന്ന് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
കൊറോണ വൈറസിന്റെ സമൂഹവ്യാപനത്തിനുള്ള സാധ്യത സംസ്ഥാനത്തുണ്ടെന്നും അതു തള്ളിക്കളയാനാവില്ലെന്നും കെജിഎംഒഎ ചൂണ്ടിക്കാണിച്ചു.
മദ്യാസക്തിയുള്ളവർക്ക് മദ്യം നൽകാനുള്ള തീരുമാനം അശാസ്ത്രീയവും അധാർമികവുമാണ്. സർക്കാർ നിർദേശം ചികിത്സാ പ്രോട്ടോക്കോളിന്റെ ലംഘനമാണ്. ഡോക്ടർമാർ മദ്യത്തിനു കുറിപ്പടി നൽകില്ലെന്നും കെജിഎംഒ അറിയിച്ചു. തീരുമാനം പുനഃപരിശോധിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. എക്സൈസ് മാർഗരേഖ പുറത്തിറക്കിയതിനു പിന്നാലെയാണു കെജിഎംഒയുടെ പ്രതികരണം
മദ്യാസക്തി മൂലമുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് ഡോക്ടർമാരുടെ കുറിപ്പടിയുടെ അടിസ്ഥാനത്തിൽ മദ്യം നൽകുന്നത് ആലോചിക്കുമെന്ന് കഴിഞ്ഞദിവസത്തെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. മദ്യാസക്തിമരണങ്ങൾ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽനിന്ന് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
കൊറോണ വൈറസിന്റെ സമൂഹവ്യാപനത്തിനുള്ള സാധ്യത സംസ്ഥാനത്തുണ്ടെന്നും അതു തള്ളിക്കളയാനാവില്ലെന്നും കെജിഎംഒഎ ചൂണ്ടിക്കാണിച്ചു.