സംസ്ഥാനത്ത് ശനിയാഴ്ച ആറ് പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിക്കപ്പെട്ടു. 148 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തിരുവനന്തപുരത്ത് രണ്ട് പേർക്കും കൊല്ലം, പാലക്കാട്, മലപ്പുറം, കാസർഗോഡ് എന്നീ ജില്ലകളിൽ ഒരോരുത്തർക്കുമാണ് കോവിഡ് സ്ഥീരികരിച്ചത്. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 165 ആയി.
തിരുവനന്തപുരത്ത് ഒരാള്‍ക്കും കോട്ടയത്ത് രണ്ടുപേര്‍ക്കും എറണാകുളത്ത് ഒരാള്‍ക്കും രോഗം ഭേദമായതായും മുഖ്യമന്ത്രി അറിയിച്ചു. 1,34,370 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 1,33,750 പേര് വീടുകളില്‍ നിരീക്ഷണത്തിലാണ്. 620 പേര് ആശുപത്രികളിലാണ്.
ഇന്ന് 6,067 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 5,276 സാന്പിളുകളുടെ ഫലം നെഗറ്റീവാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്ത് രണ്ട് പേർക്കും കൊല്ലം, പാലക്കാട്, മലപ്പുറം, കാസർഗോഡ് എന്നീ ജില്ലകളിൽ ഒരോരുത്തർക്കുമാണ് കോവിഡ് സ്ഥീരികരിച്ചത്. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 165 ആയി.
തിരുവനന്തപുരത്ത് ഒരാള്‍ക്കും കോട്ടയത്ത് രണ്ടുപേര്‍ക്കും എറണാകുളത്ത് ഒരാള്‍ക്കും രോഗം ഭേദമായതായും മുഖ്യമന്ത്രി അറിയിച്ചു. 1,34,370 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 1,33,750 പേര് വീടുകളില്‍ നിരീക്ഷണത്തിലാണ്. 620 പേര് ആശുപത്രികളിലാണ്.
ഇന്ന് 6,067 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 5,276 സാന്പിളുകളുടെ ഫലം നെഗറ്റീവാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.