കോവിഡ് വ്യാപനം തടയുന്നതിനു രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതുൾപ്പെടെ കർശന നടപടികൾക്കു പിന്നിൽ രണ്ടുപ്രധാന സമിതികളാണ്. ഡോക്ടർമാരും ശാസ്ത്രജ്ഞരും അടങ്ങുന്ന മുപ്പതംഗ സംഘം രണ്ടു സംഘങ്ങളായി തിരിഞ്ഞ് നിതാന്ത ജാഗ്രതയോടെ അഹോരാത്രം പ്രയത്നിക്കുന്നു.
കോവിഡുമായി ബന്ധപ്പെട്ട സാങ്കേതിക-നയപരമായ കാര്യങ്ങളിൽ പ്രധാനമന്ത്രിയെ ഉപദേശിക്കുന്നതിനായി രണ്ട് ഉന്നതാധികാര സമിതികൾ ആണുള്ളത്. ആദ്യ സംഘത്തെ നിയോഗിച്ചത് മാർച്ച 18നാണ്. നീതി ആയോഗ് അംഗം ഡോ. വി.കെ. പോളിന്റെ അധ്യക്ഷതയിൽ ഇരുപതംഗ സംഘമായിരുന്നു ഇത്. ശാസ്ത്രജ്ഞരുടെ മറ്റൊരു സംഘത്തെ ഡോ. വി.കെ. പോളും പ്രധാനമന്ത്രിയുടെ ശാസ്ത്രീയ ഉപദേഷ്ടാവ് കെ. വിജയരാഘവനും ചേർന്നു നയിക്കുന്നു. ഇരു സംഘങ്ങളും ഓരോ മിനിറ്റിലും പരസ്പരം ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്.
ഇവരുടെ തീരുമാനങ്ങളും ശിപാർശങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ. മിശ്രയ്ക്കാണ് നേരിട്ടു റിപ്പോർട്ട് ചെയ്യുന്നത്. ചില അപൂർവം സമയങ്ങളിൽ സ്ഥിതിഗതികൾ നേരിട്ടറിയാൻ പ്രധാനമന്ത്രി നേരിട്ടു തന്നെ ഈ രണ്ടു സംഘങ്ങളുടെ തലവൻമാരുമായും ബന്ധപ്പെടുകയും ചെയ്യുന്നുണ്ട്.
ഡോ. വി.കെ. പോൾ അധ്യക്ഷനായുള്ള കൊറോണ ടാസ്ക് ഫോഴ്സിൽ ആരോഗ്യവകുപ്പ് സെക്രട്ടറി പ്രീതി സുദൻ, എയിംസ് ഡയറക്ടർ ഡോ. രണ്‍ദീപ് ഗുലേരിയ, ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസേർച്ച് (ഐസിഎംആർ) ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ എന്നിവരും പൊതു ആരോഗ്യ രംഗത്തെ വിദഗ്ധരും മൈക്രോബയോളജി രംഗത്തെ വിദഗ്ധരുമാണുള്ളത്. ഐസിഎംആറിന്റെ പകർച്ചവ്യാധി രംഗത്തെ ശാസ്ത്രജ്ഞരായ ഡോ. രാമൻ ഗംഗഖേത്കർ, ഡോ. നിവേദിത ഗുപ്ത എന്നിവരും ടാസ്ക് ഫോഴ്സിലുണ്ട്.
സാമൂഹ്യ അകലം പാലിക്കലിന്റെ ഭാഗമായി സമിതി അംഗങ്ങൾ എല്ലാവരും ഒരുമിച്ചു യോഗം ചേരാറില്ല. ഒരു സമയം നാലോ അഞ്ചോ വിദഗ്ധർ മാത്രം ഒരുമിച്ചു ചേർന്ന് തീരുമാനങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസിനു കൈമാറുകയാണ് ചെയ്യുന്നത്. ചിലപ്പോൾ മൂന്നോ നാലോ സമിതി അംഗങ്ങളെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ചു വരുത്തുകയും ചെയ്യുന്നു.
ഡോ. വി.കെ. പോളും കെ. വിജയരാഘവും ചേർന്നു നയിക്കുന്ന രണ്ടാമത്തെ സമിതിയിൽ ഐസിഎംആറിൽ നിന്നുള്ള ഗവേഷികരും ശാസ്ത്ര, സാങ്കേതിക വകുപ്പു സെക്രട്ടറിമാരും വ്യവസായ, പ്രതിരോധ രംഗത്തെ ഗവേഷകരുമാണുള്ളത്.
കോവിഡ്-19 മായി ബന്ധപ്പെട്ട ശാസ്ത്ര സാങ്കേതിക വിഷയങ്ങളിൽ പ്രധാനമന്ത്രിയെയും സർക്കാരിനെയും ഉപദേശിക്കുന്നത് ഈ സംഘമാണ്. രാജ്യത്തെ എല്ലാ ദേശീയ ലബോറട്ടറികളിലും കോവിഡ് പരിശോധന ഏർപ്പെടുത്താൻ തീരുമാനിച്ചത് ഈ സമിതിയാണ്.
കോവിഡുമായി ബന്ധപ്പെട്ട സാങ്കേതിക-നയപരമായ കാര്യങ്ങളിൽ പ്രധാനമന്ത്രിയെ ഉപദേശിക്കുന്നതിനായി രണ്ട് ഉന്നതാധികാര സമിതികൾ ആണുള്ളത്. ആദ്യ സംഘത്തെ നിയോഗിച്ചത് മാർച്ച 18നാണ്. നീതി ആയോഗ് അംഗം ഡോ. വി.കെ. പോളിന്റെ അധ്യക്ഷതയിൽ ഇരുപതംഗ സംഘമായിരുന്നു ഇത്. ശാസ്ത്രജ്ഞരുടെ മറ്റൊരു സംഘത്തെ ഡോ. വി.കെ. പോളും പ്രധാനമന്ത്രിയുടെ ശാസ്ത്രീയ ഉപദേഷ്ടാവ് കെ. വിജയരാഘവനും ചേർന്നു നയിക്കുന്നു. ഇരു സംഘങ്ങളും ഓരോ മിനിറ്റിലും പരസ്പരം ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്.
ഇവരുടെ തീരുമാനങ്ങളും ശിപാർശങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ. മിശ്രയ്ക്കാണ് നേരിട്ടു റിപ്പോർട്ട് ചെയ്യുന്നത്. ചില അപൂർവം സമയങ്ങളിൽ സ്ഥിതിഗതികൾ നേരിട്ടറിയാൻ പ്രധാനമന്ത്രി നേരിട്ടു തന്നെ ഈ രണ്ടു സംഘങ്ങളുടെ തലവൻമാരുമായും ബന്ധപ്പെടുകയും ചെയ്യുന്നുണ്ട്.
ഡോ. വി.കെ. പോൾ അധ്യക്ഷനായുള്ള കൊറോണ ടാസ്ക് ഫോഴ്സിൽ ആരോഗ്യവകുപ്പ് സെക്രട്ടറി പ്രീതി സുദൻ, എയിംസ് ഡയറക്ടർ ഡോ. രണ്‍ദീപ് ഗുലേരിയ, ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസേർച്ച് (ഐസിഎംആർ) ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ എന്നിവരും പൊതു ആരോഗ്യ രംഗത്തെ വിദഗ്ധരും മൈക്രോബയോളജി രംഗത്തെ വിദഗ്ധരുമാണുള്ളത്. ഐസിഎംആറിന്റെ പകർച്ചവ്യാധി രംഗത്തെ ശാസ്ത്രജ്ഞരായ ഡോ. രാമൻ ഗംഗഖേത്കർ, ഡോ. നിവേദിത ഗുപ്ത എന്നിവരും ടാസ്ക് ഫോഴ്സിലുണ്ട്.
സാമൂഹ്യ അകലം പാലിക്കലിന്റെ ഭാഗമായി സമിതി അംഗങ്ങൾ എല്ലാവരും ഒരുമിച്ചു യോഗം ചേരാറില്ല. ഒരു സമയം നാലോ അഞ്ചോ വിദഗ്ധർ മാത്രം ഒരുമിച്ചു ചേർന്ന് തീരുമാനങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസിനു കൈമാറുകയാണ് ചെയ്യുന്നത്. ചിലപ്പോൾ മൂന്നോ നാലോ സമിതി അംഗങ്ങളെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ചു വരുത്തുകയും ചെയ്യുന്നു.
ഡോ. വി.കെ. പോളും കെ. വിജയരാഘവും ചേർന്നു നയിക്കുന്ന രണ്ടാമത്തെ സമിതിയിൽ ഐസിഎംആറിൽ നിന്നുള്ള ഗവേഷികരും ശാസ്ത്ര, സാങ്കേതിക വകുപ്പു സെക്രട്ടറിമാരും വ്യവസായ, പ്രതിരോധ രംഗത്തെ ഗവേഷകരുമാണുള്ളത്.
കോവിഡ്-19 മായി ബന്ധപ്പെട്ട ശാസ്ത്ര സാങ്കേതിക വിഷയങ്ങളിൽ പ്രധാനമന്ത്രിയെയും സർക്കാരിനെയും ഉപദേശിക്കുന്നത് ഈ സംഘമാണ്. രാജ്യത്തെ എല്ലാ ദേശീയ ലബോറട്ടറികളിലും കോവിഡ് പരിശോധന ഏർപ്പെടുത്താൻ തീരുമാനിച്ചത് ഈ സമിതിയാണ്.