ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ആളുകൾ പുറത്തിറങ്ങുന്നതു തടയാൻ സ്വീകരിച്ച നടപടികൾ ഫലപ്രദമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആരെയും ബുദ്ധിമുട്ടിക്കാനല്ല നിയന്ത്രണങ്ങളെന്നും ജനങ്ങൾ അതുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
നിയന്ത്രണങ്ങൾ തുടരും. ഒഴിച്ചുകൂടാത്ത ആവശ്യത്തിന് പുറത്തിറങ്ങുന്പോൾ അതുമായി ബന്ധപ്പെട്ട സത്യവാങ്മൂലം കൈയിൽ കരുതണം. പോലീസ് അത് പരിശോധിക്കും. കബളിപ്പിച്ചെന്നു വന്നാൽ അവർക്കെതിരേ കടുത്ത നിയമനടപടി സ്വീകരിക്കും. പരിശോധന കുടാതെ ആളുകളെ തടയുകയോ തിരിച്ചയയ്ക്കുകയോ ചെയ്യുന്നത് നല്ല പ്രവണതയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരിശോധന നടത്തുന്ന പോലീസുകാർക്ക് കുടിവെള്ളം അതതു പ്രദേശത്തുള്ളവർ നൽകണമെന്നു മുഖ്യമന്ത്രി അഭ്യർഥിച്ചു. പോലീസുകാർ മനുഷ്യരാണ്. അവർക്കു ക്ഷീണമുണ്ടാകും. അതുകൊണ്ട് വെള്ളംകൊടുക്കുന്നതിനുള്ള മനുഷ്യത്വപരമായ സമീപനം ഉണ്ടാകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയന്ത്രണങ്ങൾ തുടരും. ഒഴിച്ചുകൂടാത്ത ആവശ്യത്തിന് പുറത്തിറങ്ങുന്പോൾ അതുമായി ബന്ധപ്പെട്ട സത്യവാങ്മൂലം കൈയിൽ കരുതണം. പോലീസ് അത് പരിശോധിക്കും. കബളിപ്പിച്ചെന്നു വന്നാൽ അവർക്കെതിരേ കടുത്ത നിയമനടപടി സ്വീകരിക്കും. പരിശോധന കുടാതെ ആളുകളെ തടയുകയോ തിരിച്ചയയ്ക്കുകയോ ചെയ്യുന്നത് നല്ല പ്രവണതയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരിശോധന നടത്തുന്ന പോലീസുകാർക്ക് കുടിവെള്ളം അതതു പ്രദേശത്തുള്ളവർ നൽകണമെന്നു മുഖ്യമന്ത്രി അഭ്യർഥിച്ചു. പോലീസുകാർ മനുഷ്യരാണ്. അവർക്കു ക്ഷീണമുണ്ടാകും. അതുകൊണ്ട് വെള്ളംകൊടുക്കുന്നതിനുള്ള മനുഷ്യത്വപരമായ സമീപനം ഉണ്ടാകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.