സംസ്ഥാനത്ത് വെള്ളിയാഴ്ച 39 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിക്കപ്പെട്ടു. കാസർഗോട്ടാണ് ഏറ്റവും കൂടുതൽ കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തത്. 34 പേർക്കാണ് കാസർഗോട്ട് കോവിഡ്-19 ഇന്ന് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കണ്ണൂര് രണ്ട് പേർക്കും തൃശൂർ, കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളിൽ ഒരോരുത്തർക്കും കൊറോണ സ്ഥിരീകരിച്ചു. ഇന്ന് കൊറോണ സ്ഥിരീകരിച്ച 25 പേർ ദുബായിൽനിന്നും എത്തിയവരാണ്. 13 പേർക്ക് സന്പർക്കത്തിലൂടെയുമാണ് രോഗം പിടിപെട്ടത്. ഒരാളുടെ വിവരങ്ങൾ ശേഖരിച്ചുവരിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊല്ലത്തും കൊറോണ റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്ത് മുഴുവൻ കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 164 ആയി. വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ച ഒരാളുടെ ഫലം ഇന്ന് നെഗറ്റീവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 112 പേരെ ഇന്ന് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 5,679 സാന്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 4,448 എണ്ണം നെഗറ്റീവാണ്. ഏറ്റവും കൂടുതൽ രോഗബാധിതർ റിപ്പോർട്ട് ചെയ്യപ്പെട്ട ദിവസമാണിത്.
സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങൾ കൂടുതൽ ശക്തമായി തുടരേണ്ടതുണ്ട്. പുതുതായി കണ്ടെത്തിയ രോഗികൾ നിരവധി പേരുമായി സമ്പർക്കം ഉള്ളവരാണ്. അതുകൊണ്ട് തന്നെ അവരുടെ പേര് പരസ്യമായി പറയേണ്ട സ്ഥിതിയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കണ്ണൂര് രണ്ട് പേർക്കും തൃശൂർ, കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളിൽ ഒരോരുത്തർക്കും കൊറോണ സ്ഥിരീകരിച്ചു. ഇന്ന് കൊറോണ സ്ഥിരീകരിച്ച 25 പേർ ദുബായിൽനിന്നും എത്തിയവരാണ്. 13 പേർക്ക് സന്പർക്കത്തിലൂടെയുമാണ് രോഗം പിടിപെട്ടത്. ഒരാളുടെ വിവരങ്ങൾ ശേഖരിച്ചുവരിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊല്ലത്തും കൊറോണ റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്ത് മുഴുവൻ കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 164 ആയി. വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ച ഒരാളുടെ ഫലം ഇന്ന് നെഗറ്റീവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 112 പേരെ ഇന്ന് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 5,679 സാന്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 4,448 എണ്ണം നെഗറ്റീവാണ്. ഏറ്റവും കൂടുതൽ രോഗബാധിതർ റിപ്പോർട്ട് ചെയ്യപ്പെട്ട ദിവസമാണിത്.
സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങൾ കൂടുതൽ ശക്തമായി തുടരേണ്ടതുണ്ട്. പുതുതായി കണ്ടെത്തിയ രോഗികൾ നിരവധി പേരുമായി സമ്പർക്കം ഉള്ളവരാണ്. അതുകൊണ്ട് തന്നെ അവരുടെ പേര് പരസ്യമായി പറയേണ്ട സ്ഥിതിയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.